Chapter Title : ദൂരങ്ങളിലേക്ക് 6🍃[പട്ടം]
“അവരാണ്...”
അവൻ തുടർന്നു,
“ഈ ഫിലിപ്പിനെ ഒരിക്കലും ഒറ്റയ്ക്കാണെന്ന് തോന്നിക്കാതെ നോക്കിയത്.”
അവൻ ചെറുതായി ചിരിച്ചു.
“പക്ഷേ...ഒരു വീട്ടിലെ ശബ്ദങ്ങൾ എന്താണെന്ന്...അടുക്കളയിൽ ആരെങ്കിലും ഉറ്റവരെ വിളിക്കുന്നത് എന്താണെന്ന്...വൈകിട്ട് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ സമാധാനം എന്താണെന്ന്…”
അവൻ വാക്ക് നിർത്തി.
അന്നാമ്മയുടെ കണ്ണുകളിൽ നനവ് ചെറുതായി തെളിഞ്ഞു.
ജിനിയുടെ തമാശ പറച്ചിൽ ഒക്കെ നിന്ന്, കണ്ണുകൾ നിറഞ്ഞിരുന്നു.
“അത് ഇപ്പോഴാണ് പഠിക്കുന്നതെന്ന് തോന്നുന്നു,”
അവൻ മൃദുവായി പറഞ്ഞു.
ആ വാക്ക് കേട്ട നിമിഷം അന്നാമ്മയ്ക്ക് അവനെ ചേർത്തുപിടിക്കണമെന്നു തോന്നി.
തിരിച്ചു ജീപ്പിലേക്കു നടക്കുമ്പോൾ തോട്ടത്തിലെ തണുപ്പ് കൂടിയിരുന്നു.
മണ്ണിന്റെ മണം, ഏലക്കയുടെ മൃദുവായ കനം, ഇലകളുടെ നനവ് എല്ലാം ചേർന്ന് ഒരു ശാന്തത പടർത്തി.
ഫിലിപ്പിന്റെ ഉള്ളിൽ രാവിലെ വന്നതിലുപരി ഒരു ഭാരം കുറവായിരുന്നു.
ജീപ്പിൽ കയറുന്നതിന് മുൻപ് അന്നാമ്മ തിരിഞ്ഞ് തോട്ടത്തെ ഒന്ന് നോക്കി.
“കൃഷിയും ആളുകളും ഒരുപോലെയാണ് മോനേ,”
അന്നാമ്മ പതുക്കെ പറഞ്ഞു.
ഫിലിപ്പ് ശ്രദ്ധയോടെ കേട്ടു.
“ശരിയായ മണ്ണ് കിട്ടിയാൽ,
ശരിയായ ശ്രദ്ധ കിട്ടിയാൽ,
ഒരുപാട് തകർന്നതുപോലും വീണ്ടും വളരും.”
ആ വാക്കുകൾ ഫിലിപ്പിന്റെ ഹൃദയത്തിൽ പതിഞ്ഞു.
ജിനി ഉടൻ ചെറുതായി പറഞ്ഞു:
“അമ്മച്ചി, ഇതെല്ലാം quotes ബുക്ക് ആയി പബ്ലിഷ് ചെയ്താൽ ഞാൻ കവർ ഡിസൈൻ ചെയ്യും.”
അന്നാമ്മ ചിരിച്ചു.
ഫിലിപ്പ് ചിരിച്ചുകൊണ്ട് ജീപ്പിന്റെ ഡോർ അടച്ചു.
ജീപ്പ് വീണ്ടും മുറ്റത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.
പിന്നിലെ സീറ്റിൽ അന്നാമ്മയും ജിനിയും സംസാരിച്ചുകൊണ്ടിരുന്നു.
പക്ഷേ ഫിലിപ്പിന്റെ ഉള്ളിൽ മറ്റൊരു നിശ്ശബ്ദത ഉണ്ടായിരുന്നു.
ചില മുറിവുകൾ തുറന്ന് കാണിക്കാതെ തന്നെ മനസ്സിലാക്കുന്ന ആളുകൾ ഇനിയും ലോകത്തിൽ ഉണ്ടെന്ന് അവൻ പഠിച്ചു.
ആ ദിവസത്തിന് ശേഷം അന്നാമ്മ അവന് വെറും ജോസഫിന്റെ ഭാര്യയോ വീട്ടിലെ മുതിർന്നവളോ ആയിരുന്നില്ല.
അവന് നഷ്ടപ്പെട്ടുപോയ ഒരു അമ്മയുടെ ശാന്തമായ സ്ഥാനത്തേക്ക് മാറിത്തുടങ്ങി.
മറ്റുവശത്ത് ജിനിയും ഇനി അവന് വെറും തമാശ പറയുന്ന വീട്ടിലെ പെൺകുട്ടിയല്ലായിരുന്നു.
അവൾ ചിരിക്കുമ്പോഴും എല്ലാം കാണുന്ന,
പക്ഷേ വേണ്ടിടത്ത് മാത്രം ഗൗരവമാകുന്ന,
മനസ്സിലാക്കാൻ കഴിയുന്ന ഒരാളാണെന്ന് അവൻ മനസ്സിലാക്കി.
തോട്ടത്തിൽ പോയ ആ ചെറിയ യാത്ര
അന്നേദിവസം വീട്ടിലേക്ക്
💬 Comments
View all comments