Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]
വണ്ടിയിൽ കയറി. സാറ പൈസ കൊടുക്കാൻ ഒരുങ്ങിയപ്പോൾ ഫിലിപ്പ് തടഞ്ഞു.
'ചെല്ല്, ഞാൻ കൊടുത്തോളം.'
സാറ ബാഗിൽ നിന്ന് കൈ പിൻവലിച്ചു..കാറിലേക്ക് നടന്നു. കാറിലേക്കു നടന്ന് കയറുമ്പോൾ ആ ചെറിയ ചായക്കടയിലെ നിമിഷങ്ങൾ പോലും അവർക്കു ഒരു ഓർമ്മയായി മാറിയിരുന്നു. സാറ സീറ്റിൽ ഇരുന്നപ്പോൾ, അവൾ ഒന്ന് പിന്നിലേക്ക് ചായ്ച്ച് കണ്ണടച്ചു. ഒരു ചെറിയ ചിരി അവളുടെ ചുണ്ടിൽ തങ്ങി നിന്നു. കാർ കോഴിക്കോട് ലക്ഷ്യം വെച്ച് യാത്രയായി.
അവർ ലക്ഷ്യസ്ഥാനത്ത് എത്തി. പക്ഷേ ഒരു pending കാര്യം മൂവരെയും അലട്ടിയിരുന്നു.
“വീട്ടിലേക്ക് വിളിക്കണം”
ഫിലിപ്പ് പറഞ്ഞു.
ജിനി മുഖം ചുളിച്ചു പറഞ്ഞു.
“ഇപ്പോഴോ? സാറ മോളേ നീ പറഞ്ഞേക്കണം.”
സാറ ഫോൺ കൈയിൽ എടുത്തു.
അവളുടെ വിരലുകൾ ഒരു നിമിഷം നിർത്തി. “ഇപ്പൊ തന്നെ പറയുന്നതാവും നല്ലത്, ലേറ്റ് ആക്കണ്ട.”
അവൾ പറഞ്ഞു.
കോൾ connect ആയി.
“അമ്മച്ചീ”
സാറയുടെ ശബ്ദം പതുക്കെ.
“എത്തിയോ മക്കളെ?”
അന്നാമ്മ ചോദിച്ചു.
“എത്തി.”
സാറ ഒന്ന് നിശ്ശബ്ദമായി.
ജിനി അവളെ നോക്കി. ചെവി അടുത്തേക്ക് കൊണ്ടുവന്നു.
“അമ്മച്ചീ...ഒരു കാര്യം പറയാനുണ്ട്.”
അന്നാമ്മയുടെ ശബ്ദം അല്പം മാറി.
“എന്താണ്?”
സാറ ഒരു ശ്വാസം എടുത്തു. പിന്നെ രണ്ടും കല്പിച്ച് അങ്ങ് പറഞ്ഞു.
“കല്യാണം നാളെ അല്ല അമ്മച്ചി. രണ്ടു ദിവസം കഴിഞ്ഞാണ്. ഞങ്ങൾ ഇവിടെയൊക്കെ ഒന്ന് കാണാൻ വേണ്ടി കള്ളം പറഞ്ഞതാ.”
അവിടെ ഒരു വലിയ നിശ്ശബ്ദത.
പിന്നെ പെട്ടെന്ന് ജോസഫിന്റെ ശബ്ദം.
“എന്താണ് മക്കളെ പറഞ്ഞത്?”
ആ ശബ്ദത്തിൽ വല്ലാത്ത ദേഷ്യം.
ജിനി ഒന്ന് പിന്മാറി.
സാറ ഫോൺ സ്പീക്കറിൽ വെച്ചു.
സാറ ഫോൺ കുറച്ച് കൂടെ മുറുക്കി പിടിച്ചു.
“അപ്പച്ചാ..actually...”
“നിങ്ങളുടെ ആക്ച്വലി അല്ല കേൾക്കേണ്ടത്, നിങ്ങൾ പോവുന്നതിനു മുൻപ് ഇതൊന്നും പറയാനായില്ലേ?”
ജോസഫിന്റെ ശബ്ദം ഉയർന്നു.
“ഇത് തമാശയാണോ? ഇങ്ങനെ പറ്റിക്കാമോ?. എന്താണ് രണ്ടാളും കരുതിയെക്കുന്നത്.?”
ജിനി പെട്ടെന്ന് ഫോൺ എടുത്തു.
“അപ്പച്ചാ...listen.”
“നീ ഒന്നും പറയണ്ട ജിനി!”
ജോസഫ് നന്നായി shout ചെയ്തു.
ആ ശബ്ദം കേട്ടപ്പോൾ. ജിനിയുടെ കണ്ണ് ഒന്ന് നനഞ്ഞു.
“ഞങ്ങൾ പേടിച്ചാണ്
💬 Comments
View all comments