Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]
പറയാത്തത്.”
ജിനി പതുക്കെ പറഞ്ഞു.
സാറ വീണ്ടും ഫോൺ എടുത്തു.
“അപ്പച്ചാ...പ്ലീസ്.. ദേഷ്യപ്പെടല്ലേ.”
അവളുടെ ശബ്ദം തകരുന്ന പോലെ.
“ഞങ്ങളെ നേരെത്തെ വരാൻ അനുവദിക്കില്ലെന്ന് കരുതി”
"സമ്മതിക്കില്ല. എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നത്"
ജോസഫ് നന്നായി ദേശ്യപ്പെടുന്നത് ഫിലിപ്പ് തൊട്ടപ്പുറത്തു നിന്ന് കേട്ടു നിന്നു.
അവിടെ വീണ്ടും നിശ്ശബ്ദത.
അന്നാമ്മയുടെ ശബ്ദം ഇടയിൽ വന്നു.
“സാറ..ഇങ്ങനെ ചെയ്യുന്നത് ശരിയാണോ മോളെ”
“അമ്മച്ചീ”
സാറയുടെ കണ്ണ് നിറഞ്ഞു.
“ഞങ്ങൾ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പക്ഷേ വരാൻ നല്ലോണം ആഗ്രഹമുണ്ടായിരുന്നു.”
ജിനി അടുത്ത് നിന്നു അവളുടെ തോളിൽ കൈ വെച്ചു.
“ഞങ്ങൾ safe ആണ് അമ്മച്ചി”
ജിനി കൂടി പറഞ്ഞു.
"എന്റെ മക്കൾ safe ആന്നോ. ഇങ്ങോട്ട് വാ രണ്ടും. ശെരിയാക്കി തരുന്നുണ്ട്."
ജോസഫിന്റെ ശ്വാസം ഫോണിൽ കേൾക്കാം.
അവന്റെ ദേഷ്യം അടങ്ങി.
“ഫിലിപ്പ് ഉണ്ടോ നിങ്ങളോടൊപ്പം?”
അവൻ ചോദിച്ചു.
“ഉണ്ട് അപ്പച്ചാ”
സാറ ഉടൻ പറഞ്ഞു.
“അവന് ഫോൺ കൊട്”
ഫിലിപ്പ് ഒരു നിമിഷം ഭയന്നു.
പിന്നെ ഫോൺ എടുത്തു.
“ചേട്ടാ.”
അവൻ ശാന്തമായി പറഞ്ഞു.
“നിനക്കറിയാമായിരുന്നോ ഇത്?”
ജോസഫിന്റെ ശബ്ദം ഗാഭീരത്തോടെ.
“ഇല്ല ചേട്ടാ”
ഫിലിപ്പ് സത്യമായി പറഞ്ഞു.
“ഇവിടെ എത്തിയതിന് ശേഷമാണ് ഇവർ പറഞ്ഞത്”
അവിടെ വീണ്ടും സൈലെൻസ്.
ഫിലിപ്പ് തുടർന്നു.
“ഞാൻ ശ്രേദ്ധിച്ചോളാം ഇവരെ.. ഇല്ലേൽ അങ്ങോട്ട് തിരിക്കാം”
അവൻ മറുപടി കൊടുത്തു.
ആ ഒരു വാക്ക്…
ജോസഫിന്റെ ദേഷ്യം ഒന്ന് താഴ്ന്നു.
“മ്മ്...നോക്കിക്കോണം.”
ജോസഫ് പറഞ്ഞു.
“പെൺകുട്ടികൾ ആണ്. രണ്ടിനേം ശ്രേദ്ധിച്ചോണം.”
അന്നാമ്മ ഫോൺ എടുത്തു.
“സാറ”
“മ്മ് അമ്മച്ചീ”
“നല്ലോണം ദേഷ്യം ഉണ്ട് പക്ഷേ..ഇനി പറഞ്ഞിട്ട് എന്ത് പ്രയോജനം”
അവളുടെ ശബ്ദം സോഫ്റ്റ് ആയി.
“ശ്രദ്ധയോടെ ഇരിക്കണം”
സാറ കണ്ണ് അടച്ചു.
ഒരു വലിയ ആശ്വാസം.
“ശരി അമ്മച്ചീ”
“എവിടെയെങ്കിലും പോകുമ്പോൾ ഫിലിപ്പിനോട് പറഞ്ഞ് പോണം... ഫോൺ എടുക്കണം”
അന്നാമ്മ വീണ്ടും പറഞ്ഞു.
“ശരി”
കോൾ cut ആയപ്പോൾ മൂന്നുപേരും കുറച്ച് നിമിഷം ഒന്നും പറഞ്ഞില്ല.
ജിനി ആദ്യം ശ്വാസം വിട്ടു.
“ഞാൻ literally മരിച്ചുപോയി എന്ന് തോന്നി”
അവൾ പറഞ്ഞു.
സാറ ഒന്ന്
💬 Comments
View all comments