0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Author : sanju Read All Parts 6172

കൊണ്ട് എന്നെ....അത് കഴിഞ്ഞു അമ്മയുടെ കാമുകന്റെ ആളുകളുടെ ഊഴം..അന്ന് അവര് ഒരു രാത്രി മൊത്തമെന്നെ കീറിപ്പറിച്ചപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞതാണ് ,പക്ഷെ എന്‍റെ അഖിലും , അവന്‍റെ വീട്ടുകാരും ചേർന്ന് നൽകിയ ധൈര്യത്തിലാണ് പിന്നെയും ജീവിക്കാൻ തീരുമാനിച്ചത്...രണ്ട് ദിവസം മുന്നേ ഞാനും അവനും രണ്ട് സാമൂഹ്യ പ്രവർത്തകരും കൂടി പോയി എസ് പി ക്ക് പരാതി കൊടുത്തിരുന്നു...അന്ന് അവൻ തന്ന പെൻഡ്രൈവ് അടക്കം ,ആ പരാതി പിൻവലിപ്പിക്കാനാണ് രാത്രി അവർ വന്നത്... എല്ലാവരും അവരുടെ ഭാഗത്താണ് പോലീസും ഭരണവും എല്ലാം ,,അത് കൊണ്ട് അവർക്ക് ശിക്ഷ വാങ്ങികൊടുക്കാമെന്നുള്ള പ്രതീക്ഷ ഇനിയില്ല ,ശ്രുതിമോളെ കൂടി കൊണ്ട് പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം പക്ഷെ വിഷമാണെന്നറിഞ്ഞപ്പോൾ അവൾ കരഞ്ഞോടി...സാരമില്ല നിങ്ങളുടെ വയറ്റിൽ ജനിച്ചതിന്റെ പാപം അവൾക്കിനിയും ജീവിച്ചു തീർക്കാനുണ്ടാകും...കഴപ്പൊക്കെ തീർന്നു മറ്റൊരു ലോകത്തേക്ക് നിങ്ങൾക്കുമൊരു യാത്രയുണ്ടാകും...അന്ന് ഞാനവിടെ കാത്തിരിക്കും...ഒന്ന് കൂടി നിങ്ങളുടെ മുഖത്ത് കാറി തുപ്പാൻ......ഇനിയൊരിക്കലും ഇത് പോലൊരു അമ്മയുടെ വയറ്റിൽ ജനിക്കല്ലേ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് ഞാൻ പോകുന്നു.....എനിക്ക് മുന്നേ പോയ അച്ഛന്റെ അടുത്തേക്ക് ...

ഇടറിയ ശബ്ദത്തിൽ പലപ്പോഴും വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു ,,ഞാൻ ഫോൺ അവർക്ക് തിരിച്ചു നൽകി ...

അർജുന് അറിയാമോ , അന്ന് തൊട്ട് എനിക്കുറങ്ങാൻ പറ്റാറില്ല ,കണ്ണടച്ചാൽ എന്നെ തുറിച്ചു നോക്കുന്ന നോക്കുന്ന മോളുടെ മുഖം മാത്രം... അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന വാശിയിൽ ഞാൻ എന്നോട് കൂറുള്ളവരുടെ സഹായത്തോടെ അരുണിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചു , അയാൾ ദ്രോഹിച്ച പലരെയും പോയി കണ്ടു ,അയാൾക്ക് പോലീസിലുള്ള സ്വാധീനം അറിയാവുന്നതു കൊണ്ട് നേരിട്ട് മുഖ്യമന്ത്രിക്ക് തന്നെ പരാതി കൊടുക്കാൻ നിശ്ചയിച്ചതിന്റെ തലേന്ന് രാത്രി എന്നെയും അഖിലിനെയും തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് പോലീസ് അറസ്റ് ചെയ്തു.....രണ്ട് റൂമുകളിലായിരുന്ന ഞങ്ങളെ ഒരുമിച്ചു ജീപ്പിൽ കയറ്റുമ്പോൾ ചുറ്റും ചാനലുകാരുടെയും പത്രക്കാരുടെയും ബഹളം...പിറ്റേന്ന് കോടതീയിൽ ഹാജരാക്കുമ്പോൾ തിങ്ങി കൂടിയ ജനം ആർത്തു വിളിച്ചു കൂവുകയാണ്...ഒരു വനിതാ പൊലീസുകാരി നീട്ടിയ പത്രത്തിലെ ആദ്യ പേജിലെ വാർത്ത നീയും വായിച്ചു കാണും മകളെയും ഭർത്താവിനെയും വിഷം കൊടുത്തു കൊന്നു മകളുടെ കാമുകനൊപ്പം

💬 Comments

View all comments