Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
ചോദിയ്ക്കാമെന്നു കരുതിനിന്നയെന്നെ
ഞെട്ടിച്ചുകൊണ്ട്,
""...ശ്രീക്കുട്ടാ...
രെജിസ്ട്രാറെയൊന്നൂടെ വിളിച്ചു
ചോദിക്കണോടാ..??"""_ ന്നുള്ള എന്റെതന്തപ്പടിയുടെ ചോദ്യമാണ് കാര്യങ്ങളുടെ
കിടപ്പുവശമേറെക്കുറേ മനസ്സിലാക്കിച്ചത്...
""...വേണ്ട... ഞാൻവിളിച്ചു പറഞ്ഞിട്ടുണ്ട്..!!"""_ എന്നുള്ളവന്റെ
മറുപടികൂടികേട്ടപ്പോൾ എനിയ്ക്കുണ്ടായ ഞെട്ടലിന് കയ്യുംകണക്കുമില്ല...
പിന്നൊന്നും ചോദിക്കാതെ, അവന്റൊരു ന്യായീകരണവും കേൾക്കാൻനിൽക്കാതെ ഞാൻ
റൂമിലേയ്ക്കുചെന്ന് എന്റെ തുണിയെല്ലാംവാരി ബാഗിലാക്കി...
ഇത്രയൊക്കെയെന്നെ പൂട്ടാൻ പ്ലാനിട്ടസ്ഥിതിയ്ക്ക് അതൊന്നു കാണണോലോ...
കല്യാണത്തലേന്നു മുങ്ങിക്കഴിഞ്ഞാലുറപ്പായും
അവൾടെ വീട്ടുകാർടെമുന്നിൽ എന്റെതന്ത ചീയും...
പോരാത്തേന് നാട്ടുകാരുടെമുന്നിൽ
മുഴുവൻ നാണങ്കെട്ടുനാറിയാ മീനാക്ഷി വല്ലോ കടുങ്കൈയും ചെയ്യേം ചെയ്യും...
അതുമല്ലെങ്കിൽ കൂടെനടന്നിട്ട് കാലുവാരിയ, ഈ പ്രശ്നങ്ങൾ മൊത്തമുണ്ടാക്കിയ ആ
അവന്തന്നെ കെട്ടട്ടെയവളെ... അതല്ലേയതിന്റെ ന്യായം..??_ നടക്കുമോയില്ലയോ
എന്നുറപ്പില്ലാഞ്ഞിട്ടും മനക്കോട്ടയ്ക്കുമാത്രം കുറവുണ്ടായില്ല...
അങ്ങനൊളിച്ചോടാനായി എല്ലാം സെറ്റാക്കിവെച്ച് കിടന്നതു മാത്രമേയോർമ്മയുള്ളൂ...
രാവിലെ
ചെറിയമ്മവന്നു തട്ടിവിളിച്ചപ്പോളാണ് ഞാൻ ഞെട്ടിയുണർന്നത്;
...ങേ..?? ഒളിച്ചോടാൻ സമയന്താമസിച്ചേനു വിളിച്ചെഴീപ്പിയ്ക്കാനുമാളോ..??_ കണ്ണുതുറന്നു
നോക്കുന്നതേകണ്ടത്, തരപ്പെടുത്തിവെച്ചിരുന്ന ബാഗെന്നെ
നോക്കിയിരിയ്ക്കുന്നതാണ്...
""...സിത്തൂ... എഴീച്ചുവാ... മതിയൊറങ്ങീത്..!!"""_ ചെറിയമ്മ വീണ്ടുമെന്നെ
കുലുക്കിവിളിച്ചു... രാത്രിയെല്ലാരുമുറങ്ങിക്കഴീമ്പ ഒളിച്ചോടാന്നും കരുതിക്കിടന്ന
ഞാനെങ്ങും പോയിട്ടില്ല...
വീട്ടിൽത്തന്നെയുണ്ടെന്നു ബോധ്യപ്പെട്ടപ്പോളുള്ള കിളി
പാറിയവസ്ഥയിൽനിന്നും പുറത്തുവരാൻ നന്നേ പാടുപെടുകയുണ്ടായി...
പാളിപ്പോയപ്ലാനിനേം ഉറങ്ങിപ്പോയസമയത്തേയും ശപിച്ചുകൊണ്ടെഴുന്നേറ്റ എനിയ്ക്കുമുന്നിൽ
സമയമൊരുപാടുണ്ടായ്രുന്നില്ല...
ഇനിയൊരു വഴിയുമില്ലെന്നും വരുന്നതുപോലെവരട്ടേന്നുങ്കരുതി ഉടുത്തൊരുങ്ങി താഴേയ്ക്കുവന്നപ്പോൾ വീട്ടിലുള്ളവരെ കൂടാതെ മാമനും അമ്മായീങ്കൂടുണ്ടായിരുന്നു...
എന്നെക്കണ്ടതും മാമനൊന്നു രൂക്ഷമായിനോക്കി... അതിൽനിന്നുതന്നെ സംഗതിയെല്ലാമറിഞ്ഞെന്നു
വ്യക്തം... അതുകൊണ്ടു പുള്ളിയ്ക്കുകൂടുതൽ മുഖംകൊടുക്കാതെ ഞാനാദ്യമേചെന്നു
വണ്ടിയിലേയ്ക്കു കയറി...
രെജിസ്റ്ററോഫീസിലെത്തുമ്പോളവിടെ മീനാക്ഷിയുമവൾടെ വീട്ടുകാരും ഞങ്ങളെ
കാത്തുനിൽപ്പുണ്ടായിരുന്നു...
കണ്ണനെമാത്രമെങ്ങും കണ്ടില്ല...
പട്ടുസാരിയൊക്കെയുടുത്ത് ആവശ്യത്തിനുമാത്രം ആഭരണങ്ങളണിഞ്ഞുനിന്ന മീനാക്ഷി,
ചുടുചോരകണ്ട യക്ഷീടെമാതിരി എന്നെനോക്കി കൊതിവെള്ളമിറക്കി..
""...നീയെന്തോനോക്കി നിയ്ക്കുവാടാ..?? പെട്ടെന്നു താലികെട്ട്..!!"""_ പിന്നിൽനിന്നുമച്ഛൻ ആജ്‌ഞാപിച്ചതും ചെറിയമ്മയും അമ്മായീങ്കൂടി കീത്തൂനെ കുത്തിയിറക്കി
മീനാക്ഷിയുടെ പിന്നിലുനിർത്തി...
""...കഴുത്തിറുക്കി കൊല്ലോ..??"""_ താലികെട്ടുന്നയെന്റെ സ്റ്റൈലുകണ്ടിട്ടാവണം
മീനാക്ഷി മെല്ലെചോദിച്ചു...
...അതാടീ പൂറീമോളേ ചെയ്യേണ്ടിയതെന്നും മനസ്സിൽപറഞ്ഞുകൊണ്ട്
താലികെട്ടുമ്പോളവൾടെ മുടിമാറ്റിപ്പിടിച്ചുനിന്ന കീത്തുവിന്റെ
മുഖവുമിരുണ്ടിരുന്നു...
റെജിസ്റ്ററിലിരുകൂട്ടരും ഒപ്പുവെച്ചു പുറത്തേയ്ക്കുവന്നതും
അത്രയുംനേരം വണ്ടിയിലിരുന്ന കുണ്ണൻ, ഡിക്കിതുറന്ന് ഉള്ളിലിരുന്ന രണ്ടുവലിയ ട്രോളീബാഗും ഒരു ട്രാവെലർബാഗും വലിച്ചെറിയുമ്പോലെ ഞങ്ങടെ മുന്നിലേയ്ക്കെറിഞ്ഞു...
ചില
കൂതറസീരിയലിലൊക്കെ കാണുമ്പോലെ...
മുന്നിൽവന്നുവീണ ബാഗിന്റെ സിപ്പൽപ്പംതുറന്ന് അകത്തിരുന്ന സാരിയുടെതൊങ്ങൽ കുറച്ചുപുറത്തേയ്ക്കു ചാടിയതുകണ്ടപ്പോളേ മനസ്സിലായി, ഇതൊന്നുമവളായ്ട്ടു
കൊണ്ടുവന്നതല്ലെന്നും
എല്ലാംകൂടിയവളെ പടിയടച്ചു പിണ്ഡംവെയ്ക്കാനായി വാരിക്കൂട്ടി ബാഗിലാക്കിയതാന്നും...
""...പപ്പാ..!!"""_ ബാഗുകണ്ട ഞെട്ടലിൽനിന്ന അവളെയവിടാക്കി തിരിച്ചുപോകാനൊരുങ്ങിയ
തന്തയെനോക്കി മീനാക്ഷി
💬 Comments
View all comments