Chapter Title : എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]
മറ്റോ കിട്ടീട്ടുണ്ടാവോ…??
ആ കിട്ടിയെങ്കിൽ കിട്ടി… എന്തായാലും അവളിന്നു പോയില്ലല്ലോ… ആ ഒരുൾപ്പുളകത്തോടെ
തിരിഞ്ഞതുമെന്നെ തുറിച്ചുനോക്കിക്കൊണ്ടു മുന്നിൽ മീനാക്ഷി...
അവളെക്കണ്ടപ്പോൾ പെട്ടെന്നൊന്നു പതറിയെങ്കിലുമതു പുറമേ കാണിയ്ക്കാതെ ഞാൻ
കട്ടിലിലേയ്ക്കു കയറി…
കട്ടമൊതലു നഷ്ടപ്പെട്ട തളർച്ചയിലൊന്നു കെടക്കാന്നു വെച്ചു, അത്രേയുള്ളൂ…
എന്നാലപ്പോഴെല്ലാം എന്നെയും തുറിച്ചുനോക്കിയൊറ്റ നിൽപ്പാണ് ലവൾ… സംഗതി ബാഗൂമ്പിച്ചതു ഞാനാന്നു മനസ്സിലായ്ട്ടുണ്ട്…
അതിന്റെ സകല കലിപ്പുമവൾടെ
മുഖത്തുണ്ടുതാനും…
എന്നാലുമെന്നോടുള്ള പേടികൊണ്ടാവണം ഒന്നുംമിണ്ടാണ്ടു
നിൽക്കുന്നതെന്നു ഞാനുമങ്ങുകരുതി…
“”…മ്മ്മ്… എന്താടീ തുറിച്ചു നോക്കുന്നേ…??”””_ ഒന്നു വിരട്ടാന്നുതന്നെ കരുതി…
ബാഗുപോയ ചളിപ്പൊഴിവാക്കണോലോ…
“”… ങ്ഹൂം.! ഒന്നൂല്ല…!!”””_ എന്നുമ്പറഞ്ഞവൾ മുറിയിൽ നിന്നിറങ്ങിപ്പോയി…
അവൾടപ്പോഴത്തെയാ പെരുമാറ്റമെന്നെ തെല്ലൊന്നുമല്ല ചിന്തിപ്പിച്ചത്…
അവൾടെ
തനിക്കൊണങ്കാണിച്ചാൽ ഞാനിനി പഠിയ്ക്കാൻ സമ്മതിച്ചില്ലെങ്കിലോ എന്നപേടിയാവോ…??!!
അതോ… വരാനിരിയ്ക്കുന്ന കൊടുങ്കാറ്റിനു മുന്നേയുള്ള ശാന്തതയോ…??
അവൾ
പുറത്തേയ്ക്കിറങ്ങി പോണതുംനോക്കി ഒന്നുംമനസ്സിലാകാതെ
ഞാൻ മലർന്നുകിടന്നു…
അന്നുപിന്നെ വല്യവിശേഷങ്ങളൊന്നുമില്ലാണ്ട് കടന്നുപോയി…
മീനാക്ഷി, ഞാനുറങ്ങിയശേഷം എപ്പോഴോ ആയിരിയ്ക്കണം റൂമിലേയ്ക്കുവന്നതും…
അടുത്തദിവസം രാവിലെയും കഴിഞ്ഞദിവസത്തെ പണിയുമാലോചിച്ചാണ് ഞാനുറക്കമുണർന്നത്…
എന്നാലെന്റെ മനസ്സിലെ പ്ലാൻ മാനത്തുകണ്ട മീനാക്ഷി ബാഗുമാറ്റിയിരുന്നു…
ഞാനെഴുന്നേറ്റപ്പോഴേയ്ക്കും ബാഗിരുന്നിടം കാലി...
റൂം മുഴുവനരിച്ചുപെറുക്കി
നോക്കിയേച്ചും അവൾടെ ബാഗുമാത്രംകിട്ടീല…
അപ്പോഴേയ്ക്കും കുളികഴിഞ്ഞു ബാത്ത്റൂമിൽ
നിന്നിറങ്ങിവന്ന മീനാക്ഷി, അണ്ടികളഞ്ഞ
അണ്ണാന്റെമാതിരിനിന്ന എന്നെനോക്കിയൊരു
പുച്ഛച്ചിരിയും ചിരിച്ചു പുറത്തേയ്ക്കുനടന്നതും
എനിയ്ക്കങ്ങു വിറഞ്ഞുവന്നു...
എന്തേലുംപണി കൊടുത്തേ മതിയാവൂന്നും കരുതി അലമാരയിലേയ്ക്കു നോക്കുമ്പോഴാണവൾടെ
വൈറ്റ്കോട്ടും അതിന്റെമേലെ സ്റ്റെതസ്കോപ്പുമിരിയ്ക്കുന്നതു കാണുന്നെ…
പിന്നെ രണ്ടാമതൊന്നു ചിന്തിയ്ക്കാന്നിന്നില്ല...
എടുത്തു ബാഗിൽകേറ്റി… ഒറ്റപ്പോക്ക്.!
പക്ഷെ… അതൊരു ബുമാറാങ്ങുപോലെന്റെ തലയിൽത്തന്നെ വീഴുമെന്ന യാതൊരുചിന്തയും എനിയ്ക്കുണ്ടായ്രുന്നില്ലെന്നു മാത്രം...
കോളേജിലെത്തി, ബാഗ് ഡെസ്കിലേയ്ക്കുവെച്ചതും അതുകൊണ്ടുള്ള പണിതുടങ്ങി….
ബാഗങ്ങോട്ടുവെച്ചതും ഫോണടിച്ചതും ഒരുമിച്ചായ്രുന്നു..
അവളുടെയാ വിളി നേരത്തേ
പ്രതീക്ഷിച്ചിരുന്നതിനാൽ എനിയ്ക്കതിൽ വലിയത്ഭുതമൊന്നുമുണ്ടായ്രുന്നില്ല…
എന്നോടുകളിച്ചു വീണ്ടും മൂഞ്ചിയ സങ്കടത്തിൽ വിളിക്കുവല്ലേ…
അതുകൊണ്ടു കൂടുതൽ
കാത്തിരിപ്പിക്കാതെ ഞാൻ ഫോണെടുത്തു...
“”…എന്റെ സ്റ്റെത്തും കോട്ടുമെവിടെടാ…??”””” ഫോണെടുത്തതും ഫുൾ കലിപ്പിലവൾടെ ചോദ്യം…
എന്നാലാ കലിപ്പ് എനിയ്ക്കൊട്ടുമിഷ്ടപ്പെടാത്തതുകൊണ്ട് തിരിച്ചൊന്നുംമിണ്ടാതെ ഞാനാ കോളങ്ങ്ട് കട്ടുചെയ്തു…
പക്ഷേയവളു നിർത്താണ്ടു വിളിയ്ക്കാന്തുടങ്ങിയപ്പോൾ
മൈരത്തിയിന്ന് കോട്ടുംകൊണ്ടേ മലക്കൂന്നൊരു തോന്നൽ…
കുറേനേരം കഴിഞ്ഞിട്ടും വിളിയ്ക്കൊരു കുറവുമില്ല…
ഒരുമാതിരി പിടിച്ചോണ്ടുപോയ്
കോൾസെന്ററിലിരുത്തിയ പോലെ...
അപ്പോഴാണ് അടുത്തിരുന്നൊരുത്തൻ മീനാക്ഷി വിളിച്ചു മരിയ്ക്കുന്നതെങ്ങനെയോ
കണ്ടുപിടിച്ചത്...
അതോടെ തൊടങ്ങി,
“”…എന്താടാ… കാണാണ്ടിരിയ്ക്കാൻ പറ്റുന്നില്ലേ…??”””_ ന്നുംചോദിച്ച്…
കേട്ടതുമെനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നതാണ്…
പക്ഷേ ഒന്നുമ്പറയാൻ പറ്റിയില്ല…
അതിനുമുന്നേ എന്തോ തപ്പിവന്ന മഹേഷ്, ബാഗിൽക്കിടന്ന അവളുടെയാ കോട്ടുംകോപ്പും
കണ്ടുപോയിരുന്നു...
പിന്നെനിയ്ക്കൊന്നും പറയേണ്ടിവന്നില്ല…
എല്ലാം അവന്മാരു പറഞ്ഞു:
“”…ഓരോരുത്തന്മാരു കാമുകീടെ സ്മരണയ്ക്കു പൂശുങ്കഴിഞ്ഞു പോരുമ്പോളവൾടെ നിക്കറൂരിക്കൊണ്ടു
പോരാറുണ്ട്... ഇവിടൊരുത്തൻ ദേ ടാ അവൾടെ
💬 Comments
View all comments