Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
തല്ലുകൂടലൊന്നും മുഖവിലയ്ക്കെടുക്കാതെയാ ചേച്ചി;
""...ഇപ്പോഴെങ്ങനെ..?? വയറുവേദന കുറവുണ്ടോ..??"""_ ന്നു ചോദിച്ചതും വയറിലൊന്നു തടവിക്കൊണ്ട് മീനാക്ഷി തലകുലുക്കി...
ഇനി മാറിയില്ലെന്നു പറഞ്ഞാൽ വീണ്ടുമാ മരുന്നുകുടിപ്പിയ്ക്കോന്നു കരുതിയിട്ടാണോ ആവോ..??
""...അതേ... വയറുവേദന മാറിയെങ്കിലേ മാറീന്നു പറയാവൂ... അല്ലാതിനിയുമാ മരുന്നുകുടിപ്പിയ്ക്കോന്നു കരുതി കള്ളംപറഞ്ഞിട്ട് ഇവടെക്കിടന്നു മോങ്ങിയാലുണ്ടല്ലോ..!!"""
""...നിങ്ങളിതെന്തു പറഞ്ഞാലും ഉടക്കാണല്ലോ..??"""_ ഞങ്ങൾടെയടിപിടികണ്ടു സഹികെട്ടാണെന്നു തോന്നുന്നു ഒരുചിരിയോടെ അവന്റമ്മയതു ചോദിച്ചത്...
അതിന്,
""...ഞാൻ കാര്യായ്ട്ടാമ്മേ പറഞ്ഞേ... വയറുവേദന മാറീട്ടൊന്നുവല്ല... ആ മരുന്നുകുടിയ്ക്കാനുള്ള മടികൊണ്ടിവള് കള്ളംപറയുവാ..!!"""_ അവരെനോക്കിയതു പറഞ്ഞിട്ടു മീനാക്ഷിയുടെ നേരേതിരിഞ്ഞ്;
""...അല്ലേലീ വയറുവേദനയ്ക്കു മരുന്നായ്ട്ട് നിങ്ങളുവല്ല ലഡ്ഡുവോ ജിലേബിയോ
കൊടുത്തുനോക്ക്... ബേക്കറിപൂട്ടിപ്പോയാലും ഇവൾടെ വയറുവേദന മാറില്ല..!!"""_ ഞാൻകൂട്ടിച്ചേർത്തു...
എന്റെ വർത്താനംകേട്ട് ആദ്യമൊന്നുചിരിച്ച ചേച്ചി;
""...ഒന്ന് മിണ്ടാണ്ടിരിയ്ക്ക് സിദ്ധൂ... ഭക്ഷണം കഴിക്കുന്നതിനിങ്ങനെ കുറ്റമ്പറയാതെ..!!"""_ എന്നുംപറഞ്ഞു മീനാക്ഷിയെയൊന്നു സപ്പോർട്ട്ചെയ്തു...
അതിനുടനേ,
""...അങ്ങനെപറഞ്ഞോട് ചേച്ചീ... അല്ലേലും ഞാനെന്തുകഴിച്ചാലും ഇവന് കുറ്റവാ... ചേച്ചിതന്നെപറ... ഈ ഫുഡ് കഴിയ്ക്കുന്നതൊരു തെറ്റാണോ..??"""_ മീനാക്ഷിയുടെ സംശയം...
എന്നാലതിനു മറുപടിപറയാനാ ചേച്ചിയെ സമ്മതിയ്ക്കാതെ ഞാനിടയ്ക്കുകേറി;
""...ഫുഡ്കഴിയ്ക്കുന്നതൊരു തെറ്റല്ല... പക്ഷേ, കൂടുള്ളവനെ പൊളന്നു തിന്നുന്നതു ദ്രോഹമാണ്..!!'"'"
ഒന്നുനിർത്തിയശേഷം;
""...എനിയ്ക്കുതോന്നുന്നത്, ഇവളെ ഗർഭിണിയായ്രുന്ന സമയത്ത് ഇവൾടമ്മ വല്ല നോമ്പുംപിടിച്ചിരുന്നെന്നാണ്... സത്യമ്പറേടീ... അതിന്റെ പ്രതികാരമല്ലേ നീ ഞങ്ങളോടു തീർക്കുന്നേ..??"""_ ഞാൻ കൂട്ടിച്ചേർത്തു...
അതോടവരുടെ ചിരിയുച്ഛത്തിലായി...
അതത്ര സുഖിയ്ക്കാതിരുന്ന മീനാക്ഷി;
""...ആണെങ്കി നെനക്കെന്താടാ നഷ്ടം..??"""_ ന്നും ചോദിച്ച് ചക്കപ്പഴമിരുന്ന പ്ളേറ്റെടുത്തെന്നെ ഒറ്റയേറ്...
തെണ്ടിയ്ക്ക് ഉന്നമില്ലാത്തത് ഭാഗ്യം, അല്ലാർന്നേൽ തലയുടെ കാര്യത്തിലൊരു തീരുമാനമായേനെ...
""...എന്താമോളേയീ കാണിച്ചത്..?? അതുവല്ലതും മേത്തുകൊണ്ടിരുന്നേലോ..?? അവൻചുമ്മാ തമാശയ്ക്കോരോന്നു പറയുന്നതല്ലേ... അതിനിങ്ങനാണോ പ്രതികരിയ്ക്കുന്നേ..??"""_ ജോയുടെയമ്മ മീനാക്ഷിയേയും ശകാരിച്ചുകൊണ്ടെന്റടുത്തേയ്ക്കു വന്നു...
അവരുടെയാചോദ്യം മീനാക്ഷിയ്ക്കൊന്നു തട്ടി...
ഇതുവരെ പരിചയമില്ലാത്തവരുടെ വായീന്നു വഴക്കുകേട്ടാൽ ആർക്കായാലുമൊന്നു ഫീലാവോല്ലോ...
അതുകൊണ്ടാവും മീനാക്ഷിയപ്പോഴും ഇഞ്ചികടിച്ച കുരങ്ങന്റെമാതിരി അതേയിരിപ്പിരുന്നത്...
""...അമ്മയൊന്നു ചുമ്മാതിരുന്നേ... അവളെമാത്രം കുറ്റമ്പറയുവൊന്നുംവേണ്ട... അതിനെയിട്ടു കളിയാക്കീതുമുഴുവൻ ഇവനല്ലേ... എന്നിട്ടവളെമാത്രം വഴക്കുപറയുന്നേലെന്തു ന്യായവാ..??"""_ അത്രയുംനേരം ഞാനടിച്ച ഡയലോഗുകൾക്കു തലയറിഞ്ഞു ചിരിച്ചയാ പെമ്പറന്നോത്തി നിന്നനിൽപ്പിൽ മീനാക്ഷിയുടെ പക്ഷംചേർന്നു...
എന്നിട്ടുടനേ,
""...അയ്യേ... മീനൂ... കരയുന്നോ..??"""_ ന്നുള്ള അവരുടെചോദ്യംകൂടി കേട്ടപ്പോൾ ഞാനും മീനാക്ഷിയെനോക്കി...
തലകുനിച്ചിരിന്ന അവൾടെ കണ്ണിൽനിന്നും തുള്ളിത്തുള്ളിയായി കണ്ണുനീര് മടിയിലേയ്ക്കു വീഴുന്നതുകണ്ടു...
അവന്റെയമ്മയാ പറഞ്ഞതു കക്ഷിയ്ക്കു ഫീലായീന്നുതോന്നുന്നു...
എന്നാലപ്പോൾത്തന്നെ ചേച്ചിയവൾക്കൊപ്പം ബെഡ്ഡിലേയ്ക്കുകയറി അവളെ ചേർത്തുപിടിച്ചിരുന്നു...
""...അച്ചോടാ..! നീയിത്രയ്ക്കേയുള്ളോ കൊച്ചേ..?? അമ്മയതു ചുമ്മാപറഞ്ഞതല്ലേ..?? അതിനൊക്കെയിങ്ങനെ കരയാൻതുടങ്ങിയാലോ..??""'_ ഒരുചിരിയോടെ മീനാക്ഷിയുടെ മുഖംപിടിച്ചുയർത്തി പുള്ളിക്കാരി ചോദിച്ചപ്പോഴേയ്ക്കും അമ്മയുമവൾക്കടുത്തായിരുന്നു...
""...അതേ... അമ്മയിവളോടു ചൂടാവുന്നപോലെ ആ ഓർമ്മയിൽ പെട്ടെന്നങ്ങു പറഞ്ഞുപോയതാടാ... മോൾക്കിങ്ങനെ വെഷമാവോന്നു ഞാങ്കരുതീലാ... പോട്ടേ..!!"""_ മീനാക്ഷിയുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടുള്ള അമ്മയുടെവാക്കുകൾ...
രണ്ടുപേരുമപ്പുറമിപ്പുറമിരുന്ന്
💬 Comments
View all comments