0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2259

കാണാനുമില്ല...

തിരിച്ചു പോയാലൊന്നാലോചിച്ചു വാച്ചിലേക്ക് നോക്കുമ്പോഴാണ് നടുക്കുന്നയാ സത്യം മനസ്സിലായത്; നടക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിയ്ക്കുന്നു...

""...മീനാഷീ... സമയമെന്തായീന്നു വല്ല ചിന്തേമുണ്ടോ..??"""

""...എത്രയായി..??"""_ ഒരു കൂസലുമില്ലാതെ തിരിച്ചുചോദിയ്ക്കുന്നതിനൊപ്പം മീൻകുപ്പിയും കയ്യിലെടുത്തവൾ എഴുന്നേൽക്കുവേം ചെയ്തു...

""...രണ്ടേകാല്..!!"""

""...എത്ര..??"""

""...രണ്ടേകാലെന്ന്..!!"""_ ഞെട്ടലോടുള്ള ചോദ്യത്തിന് ഇരുത്തി മറുപടികൊടുത്തതും അറിയാതെയെന്നോണം അവൾടെകൈകൾ ടീഷർട്ടിനുമേലൂടെ വയറേലൊന്നുഴിഞ്ഞു...

ശേഷം,

""...എടാ... എനിയ്ക്ക്... എനിയ്ക്കു വിശക്കുന്നെടാ..!!"""_ ന്നും പറഞ്ഞൊറ്റ വിളിയായ്രുന്നു...

""...അതിന്... അതിനിത്രേംനേരം നീയിത് പറഞ്ഞില്ലല്ലോ..??"""_ അവൾടെ നിലവിളികണ്ട ഞെട്ടലിൽചോദിച്ചതും,

""...അത്... അത്... അതുഞാൻ മറന്നിരിയ്ക്കുവായ്രുന്നു..!!"""_ മറുപടിയൊന്നുഴപ്പി പറഞ്ഞശേഷം എന്നെ ചുരണ്ടിക്കൊണ്ട്,

""...സിദ്ധൂ... സിദ്ധൂ... എനിയ്ക്കു വിശക്കുന്നെടാ... കഴിയ്ക്കാനെന്തേലും മേടിച്ചുതാടാ..!!"""_ ന്നും പറഞ്ഞു ചിണുങ്ങാൻതുടങ്ങി...

...മൈര്.! ഏത് മറ്റേടത്തെ നേരത്താന്തോ എനിയ്ക്കീ മറുതായോട് സമയമ്പറയാൻ തോന്നീത്...

""...മിണ്ടാണ്ടിരുന്നോ... അല്ലേല് വായിലുഞാൻ കരിങ്കല്ല് കുത്തിക്കേറ്റും..!!"""_ ഒന്നുചീറിയ ഞാൻ,

""...ഇതിപ്പോളേതു നാട്ടിലാ വന്നുപെട്ടേക്കുന്നേന്നുപോലും മനസ്സിലാവുന്നില്ല... അപ്പൊഴാ അവൾടൊരു കൊലത്തീറ്റ..!!"""_ ചുഴിഞ്ഞുനോക്കിക്കൊണ്ട് കൂട്ടിച്ചേർത്തു...

ഉടനെ,

""...അതാരോടെങ്കിലും ചോദിച്ചാപ്പോരേ..?? വാ... ചോദിയ്ക്കുമ്പം ഫുഡ്ഡെവിടെ കിട്ടോന്നുങ്കൂടെ ചോദിയ്ക്കാം..!!"""_ അതുംപറഞ്ഞവൾ മുന്നോട്ടുനടക്കുമ്പോൾ ഒരടിയനങ്ങാതെ മിഴിച്ചുനോക്കുവാണ് ഞാൻ ചെയ്തത്...

""...വിശന്നിട്ടാടാ... കൃത്യസമയത്തെനിയ്ക്കു ഫുഡ് കഴിയ്ക്കണമെന്നറിയത്തില്ലേ..?? വാ... ആരോടേലും ചോദിയ്ക്കാം..!!"""_ പറഞ്ഞവൾ പിന്നെയുംതിരിഞ്ഞു...

""...ചോദിയ്ക്കാൻ... ചോദിയ്ക്കാൻ നിന്റച്ഛനിരിയ്ക്കാണോടീ ഇവടെ..?? മനുഷ്യനേതോ കാട്ടിലുംകൊണ്ടു കേറ്റീട്ട് ഞ്യായമ്മിടുന്നോ..?? മിണ്ടാണ്ടിരുന്നോ നീ... ഇല്ലേൽ തല്ലിക്കൊന്നു ഞാനീ പൊഴേത്താഴ്ത്തും... പിന്നെ ജീവിതത്തി നെനക്കു വെശക്കത്തില്ല..!!"""_ ഞാൻ കലിപ്പായെന്നു കണ്ടിട്ടാണോആവോ അതീപ്പിന്നെ മീനാക്ഷിയൊന്നും മിണ്ടീല...

പക്ഷേ വയറുംതടവിക്കൊണ്ട് എന്റെ പിന്നാലെ തന്നുണ്ടായ്രുന്നു...

കുറച്ചുദൂരം നാലുപാടും നടന്നുനോക്കിയിട്ടും ഒരാളെപ്പോലും കാണാതെവന്നപ്പോൾ മുടിയാനായ്ട്ടിനി വന്നവഴിമുഴുവനും തിരിച്ചുനടക്കണമല്ലോന്നു കരുതിയിരിയ്ക്കുമ്പോഴാണ് പെട്ടെന്ന് ജോക്കുട്ടനെ വിളിച്ചാലോന്നുള്ള ആലോചനവന്നത്...

ആ കൊടുങ്കാട്ടിൽ റേഞ്ചുകാണുമോന്നൊന്നു പേടിച്ചെങ്കിലും അംബാനിയണ്ണൻ ചതിച്ചില്ല...

വിളിച്ചു ഫോണെടുത്തയുടനെ ഹലോ ജോക്കുട്ടാന്ന് വെച്ചതും ഇവടെവിടാ ഫുഡ്കിട്ടുന്നേന്ന് ചോദിയ്ക്കെടാന്നുമ്പറഞ്ഞവൾ എന്നെച്ചുരണ്ടി...

അതിനവളെ രൂക്ഷമായിനോക്കിയതും പിന്നൊന്നുംമിണ്ടാതെ കൈയിലിരുന്ന മീൻകുപ്പിയിലേയ്ക്കു കണ്ണുപായിച്ചു...

...ഓ മൈ ഗോഡ്.! പച്ചയ്ക്കു വിഴുങ്ങുവോ..??

ഒന്നുപേടിച്ചെങ്കിലും, കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷമുള്ള അവന്റെ മറുപടിയ്ക്കുമുന്നിൽ ആ പേടിയൊന്നുമൊന്നുമായ്രുന്നില്ല...

വണ്ടിവെച്ചിടത്തുനിന്ന് നാലഞ്ചുകിലോമീറ്റർ മാറിയാണ്
ഞങ്ങളിപ്പോ നിൽക്കുന്നത്...

ഇവിടടുത്തെങ്ങുമൊരു പട്ടിക്കുറുക്കൻപോലും കാണില്ല...

ഇനിയുമൊരുകിലോമീറ്റർ നടന്നാലൊരു റോഡിൽചെല്ലുമെന്നും അവിടെച്ചെന്ന് ഏതെങ്കിലും വണ്ടിയിൽക്കയറി ബൈക്കിനടുത്തെത്താനും അവനുപദേശിച്ചു...

വണ്ടി കിട്ടിയില്ലെങ്കിൽ അവനെവിളിയ്ക്കാനും പറഞ്ഞപ്പോൾ ചെറിയൊരാശ്വാസം...

തിരിച്ചുപോയാൽ നാലഞ്ചുകിലോമീറ്റർ നടക്കണമെന്നു കേട്ടതിനാലും നന്നായിവിശക്കാൻ തുടങ്ങിയതുകൊണ്ടുംമാത്രം ഞാൻ അവൻപറഞ്ഞ വഴിയെനടന്നു...

ഇല്ലെങ്കിലവളെ
പട്ടിണിയ്ക്കിട്ട് തിരിച്ചു നടത്തിയ്ക്കേയുണ്ടായ്രുന്നുള്ളൂ...

""...എടാ... ഫുഡ്ഡെവിടെക്കിട്ടോന്നു ചോദിച്ചില്ലേ..??"""_ കോള്കട്ടാക്കി ഫോൺപോക്കറ്റിലിട്ട് നടക്കാൻതുടങ്ങിയതും അവളോടിവന്ന് എന്റൊപ്പംകൂടി...

""...ചാവണ്ട... വാ മേടിച്ചുതരാം..!!"""_ പറഞ്ഞുകൊണ്ട് ജോക്കുട്ടനുപദേശിച്ചവഴിയേ വെച്ചുപിടിയ്ക്കുമ്പോൾ കയ്യിൽ മീൻകുപ്പിയുമടക്കിപ്പിടിച്ചോണ്ട് മീനാക്ഷിയുമെന്നെ

💬 Comments

View all comments