Chapter Title : ഗജകേസരിയോഗം 1 [ആഗ്രഹ് മോഹൻ]
ലൈക് കിട്ടി.
ഗ്രാമത്തിൽ ഷെമീന വളരെപ്പെട്ടെന്നുതന്നെ നല്ലൊരു പ്രതിച്ഛായ അവൾ അറിയാതെ നേടിയെടുത്തു. ബെൻസ് കാറോടിച്ചുവരുന്ന ഉമ്മച്ചിക്കുട്ടി കോടീശ്വരിമാത്രമല്ല റാങ്കുകാരിയാണെന്നും മിടുക്കിയാണെന്നും വളരെപ്പെട്ടെന്നുതന്നെ നാട്ടിലെല്ലാവരും അറിഞ്ഞു. ഓട്ടോറിക്ഷക്കാരോടുപോലും അവൾ ഗുഡ് മോർണിംഗ് പറഞ്ഞതോടെ ഒരു ജാഡയുമില്ലാത്ത ഡോക്ടർ എന്ന പേരായി.
രോഗികളുടെ സംശയങ്ങളും പരാതികളും അവൾ ശ്രദ്ധയോടെ കേട്ടു. പല കിളവികളും കുടുംബകാര്യങ്ങളും ആറ്റുകാൽ പൊങ്കാലക്ക് പോകാൻ പറ്റാത്തതിന്റെ വിഷമവും മറ്റും ഡ്യൂട്ടിടൈമിൽ വന്നു പറയുമ്പോൾപ്പോഴും അവളുടെ ക്ഷമ ഒട്ടും നശിച്ചിരുന്നില്ല. ആശുപത്രിയിലെ ഏറ്റവും ജൂനിയർ ആയ മെഡിക്കൽ സ്റ്റാഫ് ആണ് ഡോക്ടർ ഷെമീന എന്ന് രോഗികൾ പലപ്പോഴും ശ്രദ്ധിച്ചതേയില്ല.
തികഞ്ഞ മതവിശ്വാസിയായിരുന്നു ഷെമീന, എങ്കിലും അവൾ ഒരിക്കലും പർദ്ദയോ മറ്റോ ധരിച്ചിരുന്നില്ല. അവൾ നിസ്കരിക്കുന്നത് അപൂർവമായിരുന്നു പക്ഷെ ഒരുദിവസം പോലും തട്ടമിടാതെയോ ഷോൾ ഇടാതെയോ അവൾ ഫ്ലാറ്റിനു പുറത്തിറങ്ങിയിരുന്നില്ല. ഇറുകിപിടിച്ച ഒരു ഡ്രസ്സ് പോലും അവൾക്കില്ലായിരുന്നു.
അവളുടെ ജീൻസുകൾപോലും ലൂസ്-ഫിറ്റിംഗ് ആയിരുന്നു. നല്ല ഇറക്കമുള്ള ടോപ്പുകളും അപൂർവമായി മാത്രം ഫ്രോക്കുകളും. ലെഗ്ഗിൻസ് ഷെമീന ഉപയോഗിച്ചിരുന്നത് ഫ്രോക്കിനോടൊപ്പം മാത്രം.
(നായികയായ ഷെമീനയെ ഈ കഥയിൽ വിശദമായി വർണിച്ചിട്ടില്ല. അവളുടെ ശരീരത്തിന്റെ അളവുകളും പറഞ്ഞിട്ടില്ല. ഇത് മനഃപൂർവമാണ്. അവൾ വായനക്കാരുടേതാണ്, അത് അവർ തീരുമാനിക്കട്ടെ എന്നുവെച്ചാണ്. എന്നിരുന്നാലും ഈ എഴുത്തുകാരൻ അവളായി മനസ്സിൽ കണ്ടത് പ്രശസ്ത ഈജിപ്ഷ്യൻ ദർബുക ഡ്രം പെർക്യൂഷൻ ആർട്ടിസ്റ്റ് ആയ fati _kordo യെയാണ്. അനുഗ്രഹീതയയായ ആ കലാകാരിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത് ഉചിതമല്ല എന്നുകരുതുന്നു.)
ഓഫ് ദിവസങ്ങളിൽ അവളും സന്ധ്യയും ചിലപ്പോൾ സബൂറയും ശോഭമാളിലും മറ്റും ഷോപ്പിംഗിനു പോയി. OTT യിലും തിയേറ്ററുകളിലും സിനിമകൾ കണ്ടു. സ്വിഗ്ഗിയിൽനിന്ന് ഫുഡ് ഓർഡർ ചെയ്തു. ഫ്ളാറ്റിലെ അസോസിയേഷനിൽ മെഡിക്കൽ ക്യാമ്പ് നടത്തി. വനിതാ അസോസിയേഷനിൽ ക്ലാസ്സെടുത്തു. മാസങ്ങൾ അതിവേഗത്തിൽ പാഞ്ഞുപോയി. ഇനി കൃത്യം ഒരു മാസം മാത്രം.
ഷെമീന അന്ന് രാവിലെ പതിവുപോലെ കാറെടുത്തു ആസ്പത്രിയിലേക്ക് വിട്ടു. പാടം കഴിഞ്ഞു കുന്നുകയറി അമ്പലത്തിനുമുന്നിലെത്തിയപ്പോളാണ് അവിടെ ഒരാൾക്കൂട്ടം കണ്ടു അവൾ കാറിന്റെ വേഗത തീരെക്കുറച്ചു അമ്പലപ്പറമ്പിലേക്കു നോക്കിയത്.
ഒരു കൊമ്പനാന!
രണ്ടു പാപ്പാന്മാർ അതിന് ഓലയും പഴക്കുലയും മറ്റും തീറ്റയായി കൊടുക്കുന്നു. ക്ഷേത്രഭാരവാഹികളാവും കുറേപ്പേർ കസവുനേരിയതും മറ്റും ചൂടി ആനയുടെ അടുത്തുനിൽപ്പുണ്ട്.
ആസ്പത്രിയിലെത്തി ഷെമീന കാർ പാർക്ക് ചെയുമ്പോൾ രണ്ടുമൂന്നു കതിനകൾ ഡും ഡും എന്ന് മുഴങ്ങി. ഏതാനും നിമിഷം കഴിഞ്ഞു ചുറ്റുമുള്ള കുന്നുകളിലും മലകളിലും തട്ടി അവയുടെ പ്രതിധ്വനിയും. PHC യുടെ
💬 Comments
View all comments