Chapter Title : ഗതിമാറിയൊഴുകുന്ന നദിപോലെ 1 [സ്പൾബർ]
മകനുണ്ടായിട്ടെന്ത് കാര്യം… ?.. ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല… എന്താ വേണ്ടതെന്ന് ഞങ്ങൾക്കറിയാം… ഇത് നിന്നോടൊന്ന് പറഞ്ഞൂന്നേ ഉള്ളൂ… ഉം… പൊയ്ക്കോ…”..
സ്മിത കൽപനപോലെ പറഞ്ഞു..പക്ഷേ മഹി പോയില്ല… രണ്ടാളെയും മാറിമാറി ഒന്ന് നോക്കി..
“ അവരോട് പ്രതികാരം ചെയ്യണമെങ്കിൽ ആദ്യം നിങ്ങളെന്നെ കൊല്ലേണ്ടിവരും… ഞാൻ ജീവിച്ചിരിക്കുമ്പോ അയാൾ ചത്തതിന് പ്രതികാരം ചെയ്യാൻ ഈ വീട്ടീന്നാരും പുറത്തിറങ്ങില്ല… “..
മഹിയുടെ ശബ്ദമുയർന്നത് കേട്ട് സ്മിതക്ക് വിറച്ച് കയറി..
“ ചേച്ചീ… ചേച്ചിയെന്തിനാ ഇവനോടിതൊക്കെ പറയുന്നത്… ?..
എല്ലാം നമ്മള് തീരുമാനിച്ചതല്ലേ… ?”..
നീതു ഇടക്ക് കേറി പറഞ്ഞു..
“നിങ്ങളെന്ത് തീരുമാനിച്ചാലും വേണ്ടില്ല… പക്ഷേ, ഇനിയീ കുടംബത്തിൽ ഒരു ചോരക്കളി ഞാനനുവദിക്കില്ല…”..
“ അതിന് നിന്റെ അനുവാദമൊന്നും ഇവിടാർക്കും വേണ്ട…”..
“വേണ്ടി വരും… നിങ്ങളെന്റെ പെങ്ങൻമാരാ… അഛനില്ലാത്ത സ്ഥിതിക്ക് നിങ്ങളെന്ത് ചെയ്യുന്നുണ്ടെങ്കിലും എന്റെ അനുവാദം വേണ്ടി വരും… “..
“അയ്യടാ… അതങ്ങ് പള്ളീ ചെന്ന് പറഞ്ഞാ മതി… നീ കേട്ടോടീ നീതൂ… ഒരാങ്ങള വന്നിരിക്കുന്നു… നമ്മളിനി മുള്ളണേൽ അവന്റെ അനുവാദം വാങ്ങണമെന്ന്… ഒന്ന് പോടാ
ചെക്കാ… “...
സ്മിത പുഛത്തോടെ പറഞ്ഞു..
“എനിക്ക് കൂടുതലൊന്നും പറയാനില്ല…
ഈ പേരും പറഞ്ഞ് രണ്ടും വീടിന് പുറത്തിറങ്ങില്ല… പ്രതികാരം ചെയ്യാനാണെന്നും പറഞ്ഞ് ഇറങ്ങിയാ മഹിയുടെ മറ്റൊരു മുഖം നിങ്ങള് കാണും…”..
അത്രയും പറഞ്ഞ് മഹി വെട്ടിത്തിരിഞ്ഞ് പുറത്തേക്ക് പോയി…
“ ചേച്ചീ… എന്താ ചേച്ചീ അവനിത്ര അഹങ്കാരം… ?.. പൂച്ചയെപ്പോലെ നടന്നവനാ… അഛൻ പോയപ്പോ അവന്റെ അഹങ്കാരം കണ്ടില്ലേ…?”..
നീതു വെറുപ്പോടെ പറഞ്ഞു..
“നീ അതൊന്നും സാരമാക്കണ്ട… നമുക്ക് നമ്മള് പ്ലാൻ ചെയ്ത പോലെത്തന്നെ കാര്യങ്ങള്
നടത്തണം… “..
“ ചേച്ചിയെന്നാ ഇപ്പത്തന്നെ ഒന്ന് വിളിച്ച് നോക്ക്… “..
സ്മിത ഫോണുമായി സെറ്റിയിലേക്കിരുന്നു..അടുത്ത് തന്നെ നീതുവും.. സ്മിത ഒരു നമ്പറിലേക്ക് ഡയൽ ചെയ്ത് കാത്തിരുന്നു…
✍️… പരമുപ്പിള്ള, ഗുണ്ടരവിയുടെ വലംകയ്യായിരുന്നു..രണ്ടാൾക്കും ഒരേ പ്രായമാണെങ്കിലും രവിയെ അയാൾ ആശാനെന്നാണ് വിളിച്ചിരുന്നത്.. രവിയുടെ അത്ര കരുത്തനല്ലെങ്കിലും ഏത് ക്രൂരതയും ചെയ്യാൻ പിള്ളക്കൊരു മടിയും ഇല്ലായിരുന്നു..രവിയുടെ തണലിൽ അയാളും നാട് വിറപ്പിച്ച് വിലസി.. പെണ്ണിന്റെ മണമടിച്ചാ ഭ്രാന്താവുന്ന സ്വഭാവക്കാരനായിരുന്നു
💬 Comments
View all comments