Chapter Title : ഗീതാഗോവിന്ദം 4 [കാളിയൻ]
ചായം പൂശും. പക്ഷെ അതിന് വേണ്ടി ഞാൻ കാത്തിരിക്കാൻ പാടില്ല. ഇതൊഴിച്ച് ഏട്ടനെ ഹാപ്പിയാക്കാൻ കഴിയുന്ന സകലമാന വഴിയിലൂടെയും ഹാപ്പിയാക്കണം.
സമയം 10:30 കഴിഞ്ഞു. ചുവരിൽ ചേർത്ത കണ്ണാടിയിൽ ഞാൻ എന്നെ തന്നെ ഒന്ന് നോക്കി. 24 ൽ നിന്ന് 29 വയസ്സായെന്നെ യുള്ളു ശരിക്കും പറഞ്ഞാൽ അന്നത്തെക്കാൾ 10 ഇരിട്ടി സുന്ദരി ആണ് താനിപ്പോൾ. സ്വയം പുകഴ്ത്തിയതല്ല. അന്നത്തെ വച്ച് നോക്കുമ്പോൾ സത്യമാണ്. പ്രസവവും അബോർഷനും ഡിപ്രഷനുമൊക്കെ ആയതിനിടേൽ തന്നിലുണ്ടായ മാറ്റങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല.
ഇപ്പോൾ വീട്ടിൽ വെറുതെ നടക്കുവാണ്. ശരിക്കൊന്ന് ഒരുങ്ങിട്ട് തന്നെ നാളേറയായി . പൊട്ട് വച്ചിട്ട് , ശരികൊന്ന് കണ്ണെഴുതീട്ട്.
സുന്ദരിയായി നടക്കണം. ഏട്ടന് സന്തോഷമാവില്ലേ.... ആവും. ഇപ്പോഴെ എന്നെപ്പറ്റി പറയാൻ നൂറു നാവാ... അപ്പോൾ ഒന്ന് ഒരുങ്ങി ഒക്കെ നിന്നാലോ. ഓർത്തപ്പോ ആവേശം ഇരട്ടിച്ചു.
ഇപ്പഴേ പുള്ളിക്കാരന് നിയന്ത്രണം തെറ്റുവാ . ഞാനൊന്നും ചെയ്യാതെ തന്നെ. ഇനി ഞാൻ ശരിക്കുമൊന്ന് ടീസ് ചെയ്താലുള്ള അവസ്ഥ???
ഏട്ടന്റെ നിയന്ത്രണം പോവുന്നത് കാണാനേ നല്ല ചേലാണ് , പക്ഷെ അതിന് ശേഷമുള്ള പ്രവർത്തികളാ മാരകം. എന്നാലും കണ്ണിലെ ആ ദാഹം കാണുമ്പൊ വല്ലാത്തൊരു ഉൾപുളകം തോന്നും.
നൈറ്റിയൊക്കെ മാറ്റിപ്പിടിക്കണം. ഇടയ്ക്കൊക്കെ വീട്ടിൽ സാരി ഉടുത്ത് നടക്കണം. അതിനും ഇടയ്ക്കൊക്കെ ബ്ലാസ് മാത്രമായിട്ട്???? എങ്കിലങ്ങേര് എന്നെ കേറി പീഡിപ്പിക്കും. ചിരിച്ച് പോയി. സ്വയം സംസാരവും ചിരിയുമൊക്കെയാണ് ഇപ്പൊ ഹോബി ....
എന്തായാലും ജീവിതം ഒരോ ദിവസവും ആഘോഷിക്കണം. എത്ര വർഷമാണ് ഒരേ രീതിയില് ഓരോ വിരസത നിറഞ്ഞ ദിവസങ്ങളും ഇഴച്ച് നീക്കിയത്. ഇനി ഓരോ ദിവസത്തിലും മാറ്റം വേണം. പുതുമ വേണം. ഈ പോകുന്ന കാലങ്ങളൊന്നും തിരികെ ലഭിക്കില്ല. അവസാന നാളുകളിലെ വേദനയ്ക്ക് മരുന്നായി ഈ നനുത്ത ഓർമ്മകൾ മാത്രമേ മരുന്നായി കാണുള്ളൂ...
"വിധി നമ്മുക്ക് മോശം ഓർമ്മകൾ സമ്മാനിക്കുമ്പോ അതിനെ വെല്ലുവിളിക്കാനെന്നോണം ഒരു പിടി നല്ല ഓർമ്മകൾ നമ്മൾ സ്വയം സൃഷ്ടിക്കണം. നല്ല ഓർമ്മകളെല്ലാം സൃഷ്ടിക്കപ്പെടുന്നവയാണ് മറ്റെല്ലാം മിറാക്കിൾസും......''
കട്ടിയ്ക്ക് ആ വാക്കുകൾ കൂടി എഴുതി ചേർത്ത ശേഷം ഞാൻ ഡയറി അടച്ച് വച്ചു. ഏട്ടൻ
💬 Comments
View all comments