Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]
"ഇതിനു മുമ്പ് നടന്ന രണ്ട് കൊലപാതകങ്ങൾ... അതിൽ ഒന്ന് ഷാഹിന യാണു.."
ഞാൻ ഞെട്ടിയെണീറ്റു..
"എന്ത്.."??
" അതെ... അത് ഷാഹിന യാണു.."
"സാറെന്തൊക്കെയാ പറയണെ.. ഷാഹിന കൊല്ലപെട്ടെന്ന് കരുതി... ഒരു ഭീഷണി കത്തും അന്ന് വന്നിട്ടില്ല.. പിന്നെ, ഈ കത്തിൽ പറയുന്ന പോലെയുള്ള ഒരു പെണ്ണല്ല ഷാഹിന.. സാറ് വേണ്ടാത്തത് പറഞ്ഞ് എന്റെ ടെമ്പർ തെറ്റിക്കണ്ട.. ഞാൻ... ഞാനെതെങ്കിലും ചെയ്തുപോവും.."
"ഹാ.. അൻവറെ... താനിരിക്ക് .. തന്നെ ദേഷ്യം പിടിപ്പിക്കാനൊ.. ഷാഹിനാനെ മോശമായൊ ഞാൻ പറഞ്ഞതല്ല... ഞാൻ ഇതിനു പിന്നിൽ നടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷമായി.. അതിന്റെ വെളിച്ചത്തിൽ എനിക്ക് കിട്ടിയ അറിവുകളാണിത്.."
"സാറിനു വേറെന്തെങ്കിലും പറയാനുണ്ടൊ... ഇല്ലെങ്കിൽ ഞാൻ പോകുന്നു.."
ഞാൻ ഇറങ്ങാൻ തുടങ്ങുമ്പൊ..
"അൻവറെ... നീ സമാധാനമായി ഒന്ന് ആലോച്ചിക്ക്.. ഓർത്തെടുക്ക് നീ യഥാർത്തിൽ ആരെയാണുസ്നേഹിച്ചത്... എന്തിനെയാണു സ്നേഹിച്ചത് എന്നൊക്കെ.."
ഞാൻ നിന്നു..
അദ്ധേഹം തുടർന്നു..
"ഞാൻ മേലേടത്തെ വീട്ടിലും പോയിരുന്നു.. കഴിഞ്ഞ ദിവസം.. അവിടെ നിന്നുമാണു ഞാനറിഞ്ഞത് ഈ കത്തിന്റെ കാര്യം.. എനിക്ക് അന്നത്തെ കുറച്ച് കാര്യങ്ങൾ നിന്നിൽ നിന്ന് അറിയാനാ വിളിച്ചത്"
ഞാൻ മറുപടിയൊന്നും പറയാതെ മുന്നോട്ട് നടന്നു... സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി.. വണ്ടിയെടുത്ത് വീട്ടിലേക്ക് പോന്നു..
എന്റെ മനസ്സാകെ തകർന്നു.. ദേഹം തളരുന്നപോലെ ഇടിവെട്ടേറ്റപോലെ എന്റെ ഹൃദയം നിന്ന് കത്തുകയായിരുന്നു.. ഞാൻ റൂമിൽ വന്ന് കിടന്നു.. കുറെ നേരം ..
ചില കാര്യങ്ങൾ ഞാനോർത്തു..
സാജിത എനിക്ക് തന്ന കത്തിലെ കവിത,
സാജിതാടെ കൂട്ടുകാരിയുടെ അർഥം വെച്ചുള്ള സംസാരം.. സാജിതാക്ക് എന്നോടുള്ള വികാരം ... ഇപ്പൊ സിഐ പറഞ്ഞത്...
പെട്ടന്ന് സാജിത തന്ന ആ പൊതി എന്റെ ഓർമ്മയിൽ വന്നു..
ഞാൻ ദൃതിയിൽ അതെടുത്തു.. വർണ്ണ കടലാസിൽ പൊതിഞ്ഞ ആ പെട്ടി ഞാൻ തുറന്നു..അതിനുള്ളിൽ ഉണ്ടായിരുന്ന ആ വസ്ഥു എന്റെ മനസ്സിനെ ഓർമ്മകളുടെ ഇരുണ്ട താഴ് വരയിലേക്ക് തള്ളിയിട്ടു...
ചിന്തിച്ചുകൊണ്ട് കിടക്കവെ കാതടപ്പിക്കുന്ന ഒച്ചയോടെ ജനൽ പാളിയിൽ കല്ലുകൾ പതിക്കുകയും അതോടൊപ്പം വീട്ടിലുള്ളവരുടെ പേടിയോടെയുള്ള നിലവിളികളും എന്റെ കാതിൽ പതിഞ്ഞു..
ഞാൻ എണീറ്റ് റൂമിന്റെ വാതിൽ തുറന്നു.. ഉമ്മയും പെങ്ങന്മാരും
💬 Comments
View all comments