Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി]
" അത് ഇതിനകത്തുണ്ട്.."!!
വീട്ടിൽ ചെന്ന് സമാധാനമായി.. ആരും ശല്ല്യത്തിനില്ലാത്ത ശാന്തമായ നേരത്ത് ഇത് തുറന്ന് നോക്കണം"!
"ഹൊ.. അത്രക്ക് വിലയുള്ളതാണൊ"..
ചങ്കിൽ വീർപ്പുമുട്ടി നിന്ന വേദന , എന്റെ ചോദ്യത്തിന്റെ ഉത്തരത്തെ തടഞ്ഞു.. അവളുടെ നാവിൽ ആ ഉത്തരം കിടന്ന് വിങ്ങി.. ഒന്നും പറയാതെ അവൾ തിരിഞ്ഞ് നടന്നു..
ഞാനും മടങ്ങി വീട്ടിലേക്ക്.. ഇതിലെന്താണെന്നറിയാനുള്ള ആകാംഷ എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.
പെട്ടന്ന് എന്റെ ഫോൺ ശബ്ദിച്ചു.. ഞാൻ വണ്ടി നിർത്തി ഫോണെടുത്തു..
അത് സ്ഥലം സിഐ ദിനേഷ് സർ ആയിരുന്നു.
" ഹാാ.. സർ നമസ്ക്കാരം.. ". ഞാൻ പറഞ്ഞു..
" നമസ്ക്കാരം , അൻവർ ഇപ്പൊ എവിടാ?"
"ഞാൻ ദേ.. വീടെത്തുന്നു.. എന്തെ"?
" ഒന്നു കാണണം.. ഇപ്പൊ തന്നെ"!!
"എന്താ സർ അത്യാവശ്യം.?"
"താൻ വാ പറയാം.. "
"ഓകെ.. സർ ദേ എത്തി.."
ഞാൻ സ്റ്റേഷനിലേക്ക്...
സ്റ്റേഷനിലെത്തി ഞാൻ കേറി ചെന്നു.. സിഐ ദിനേഷ സർ ന്റെ റൂമിലേക്ക്..
"ആ അൻവറെ.. വാ ഇരിക്ക്.."
"എന്താ സർ ... എന്തെങ്കിലും പ്രശ്നമുണ്ടൊ.."
"ഉണ്ട്.. പറയാം"
ഒരു ലെറ്റെർ അദ്ധേഹം എന്റെ നേരെ നീട്ടി..
"താനിതൊന്ന് വായിച്ച് നോക്ക്"
ഞാനത് തുറന്ന് വായിച്ചു..
"ഇത്.. ഇതെന്താ വധഭീഷണി.. ഈ പറയുന്ന കാവ്യ..?
അത് ആ ദേവാസ്സ്യേട്ടന്റെ മോളല്ലെ"
"അതെ.. കടവിൽ ദേവ്വസ്സ്യയുടെ മകൾ.."
ഞാൻ സംശയഭാവത്തോടെഅദ്ധേഹത്തെ നോക്കി..
അദ്ധേഹം തുടർന്നു..
"കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നമ്മുടെ പഞ്ചായത്തിലും തൊട്ടപ്പുറത്തെ പഞ്ചായത്തിലുമായി ഇത് മൂന്നാമത്തെ കത്ത്.. ഇതിനു മുമ്പ് വന്ന രണ്ട് കത്തിലും പറഞ്ഞതുപോലെ തന്നെ സംഭവിച്ചു.. ഇത് മൂന്നിനേയും കണെക്ട് ചെയ്യുന്ന ചില കാരണങ്ങളുണ്ട്. ഒന്ന് ഇത് മൂന്നും ഒരു കൈയ്യക്ഷരമാണു.. പിന്നെ, പറയുന്ന വാക്കുകളും ഒരുപോലെ. കഴിഞ്ഞ രണ്ട് മരണത്തിലും , കത്തിൽ എന്ത് എഴുതിയൊ അത് തന്നെ ആ മൃതദേഹത്തിലും ചെയ്തിരിക്കുന്നു.. അന്ന് ആ കത്തുകളിൽ എന്താണൊ എഴുതി ആ മൃദദേഹത്തിൽ ചെയ്തൊ അത് തന്നെയാണു ഈ കത്തിലും"
"ഞാൻ തന്നെ വിളിപ്പിച്ചത് പ്രധാനമായും ചിലത് അറിയാൻ കൂടിയാണു.."
"എന്താ സർ.."
💬 Comments
View all comments