Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]
അല്ലറചില്ലറപരിപാടികളൊക്കെ കഴിഞ്ഞ് ഞാനും വിനോദും അബൂബക്കർ ഹാജിയുടെ വീട്ടിലേക്ക്..
ഗേറ്റ് കടന്ന് മുറ്റത്തേക്കെത്തിയ സ്തലം എം എൽ എ യുടെ വാഹനം കണ്ട് അബൂബക്കർ ഹാജിയുടെ മനമൊന്ന് കുളിർന്ന് കാണണം. എന്നെ കണ്ടതും പതിവില്ലാതെ അബൂബക്കർ ഹാജി ഇരിപ്പിടത്തിൽ നിന്നെണീറ്റു..
അത് കണ്ട് വിനോദ് സ്വകാര്യത്തിൽ എന്നോട്..
"ചുള്ളൻ വല്ല്യ ബഹുമാനം കാണിക്കുന്നുണ്ടല്ലൊ അൻവറെ"... അതും പറഞ്ഞ് അവൻ ചെറുതായൊന്ന് ചിരിച്ചു..
ഞാനിറയത്തേക്ക് കയറി..
" ആ അൻവറെ, വരൂ അകത്തേക്കിരിക്ക്യാം.." ഹാജി എന്നോട്..
കുറച്ച് നാളുകളായിട്ട് ഹാജിക്ക് എന്നോടുള്ള ദേഷ്യമൊക്കെ മാറി. സ്നേഹത്തിൽ തന്നെയാണു പെരുമാറാറ്. ഹാജ്യാരു മാത്രെ അയഞിട്ടുള്ളു... ഏഴ് ആണ്മക്കൾ ഇപ്പോഴും കണ്ടാൽ കടിച്ചുകീറാൻ തന്നെയാ നിക്കുന്നത്.
ഞാൻ അകത്ത് കയറിയിരുന്നു.. സാജിതാടെ ഉമ്മ ചായ കൊണ്ടുവന്നു..
വല്ലിപ്പാടെ വിശേഷങ്ങൾ ചോദിച്ചു തുടങ്ങിയത് എന്റെ വിശേഷങ്ങളിലും എത്തി.
പെട്ടന്ന് മുറ്റത്ത് ചവിട്ടിനിർത്തിയ പ്രാഡൊ യിൽ നിന്ന് ഷാനവാസ് ഇറങ്ങി..
ഈ ഷാനവാസും ഞാനും ഒരു പ്രായമാണു. ഒന്നിച്ച് പഠിച്ചവർ. അബൂബക്കർ ഹാജിയുടെ എട്ട് മക്കളിൽ മൂന്നാമൻ. പഠിക്കുന്ന കാലത്തും ഞങ്ങൾ തമ്മിൽ അടിയാണു.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇവന്റെ മൂക്ക് ഇടിച്ചു പരത്തിയിട്ടുണ്ട് ഞാൻ. അന്ന് തുടങ്ങിയ കലിപ്പാ.. ഇന്നും ഒരു മാറ്റോം ഇല്ല.
എന്നെ കണ്ട് ഒന്നും മിണ്ടാതെ അവൻ അകത്തെക്ക് കയറിപോയി.
കുറച്ച് കഴിഞ്ഞ് , പോയതിനേക്കാൾ സ്പീഡിൽ, എന്തൊക്കെയൊ പുലമ്പികൊണ്ട് ഇറങ്ങി വരുന്നത് കണ്ട് ഹാജി ചോദിച്ചു..
"ടാ എന്തുപറ്റി..?"
പോകുന്ന പോക്കിൽ തിരിഞ്ഞ് ഹാജിയോട് ..
"സ്കൂളിൽ.... സാജിത....."
അവൻ മുഴുവിക്കാതെ.. എന്റെ മുഖത്തേക്കും ഒന്ന് നോക്കിയിട്ട് ഇറങ്ങി വണ്ടിയെടുത്ത് പോയി..
അത് കണ്ട് പന്തികേട് തൊന്നിയ ഞാനും ഇറങ്ങി..
"വിനോദെ വണ്ടിയെടുക്കടാ..."
നേരെ സ്കൂളിലേക്ക് വിട്ടു...
ഞാൻ ചെല്ലുമ്പൊ ഷാനവാസ് നല്ല ഭേഷായിട്ട് അടിവാങ്ങുന്നു..
സ്കൂളിന്റെ ഗേറ്റ് കടന്ന് എന്റെ വാഹനം ഷാനവാസിനടുത്തെത്തി...
ഒരു സായിപ്പിന്റെ മുഖമുള്ളൊരുത്തൻ ഷാനവാസിനെ തല്ലിതവിടുപൊടിയാക്കി.
കറുപ്പ് ജീൻസ് കറുപ്പ് ഫുൾസ്ലീവ് ഷർട്ട്. കൂടാതെ ഓവർകോട്ട് , കൈയ്യിൽ ഗ്ലൗ... എല്ലാം കറുപ്പ്. മൊത്തത്തിൽ ഒരു ബ്ലാക്ക് മയം.
എന്റെ വാഹനം കണ്ട
💬 Comments
View all comments