Chapter Title : ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി]
മുണ്ടിലും മണ്ണ് പറ്റിയത് കണ്ട് ഹാജി..
"ഷാനവാസ്.."?
'ആ അവടെ ചാകാറായി കിടപ്പുണ്ട്..'. ഞാൻ മനസിൽ പറഞ്ഞു..
" ഷാനവാാസ് ഇക്ക ഹോസ്പിറ്റലിൽ അഡ്മിറ്റാണു.. വിനോദേട്ടനും..". സജിത
പറഞ്ഞു..
ശേഷം ഞാനിറങ്ങി..
അബൂബക്കർ ഹാജിയും എന്നോടൊപ്പം ഹോസ്പിറ്റലിലേക്ക് വന്നു..
ഹാജിയുടെ മറ്റ് ആണ്മക്കളും അങ്ങോട്ട് വന്നു..
വിനോദിനു വല്ല്യ കാര്യായിട്ട് ഒന്നും പറ്റിയിട്ടില്ല മൂക്കിന്റെ പാലം തകർന്നു.. ഷോൾഡറിലും കഴുത്തിലും ഉളുക്ക് പറ്റി പിന്നെ തല്ലിയലച്ച് വീണതിന്റെ മേൽ വേദനയും.. കുറച്ച് കഴിഞ്ഞ് വിനോദ് നോട് പോകാമെന്ന് ഡോക്ടർ പറഞ്ഞു..
പക്ഷെ, ഷാനവാസിന്റെ സ്തിതി അതല്ല.. പരിപ്പ് നന്നായി ഇളക്കി.
അവനെ പരിശോധിച്ച ഡോക്ടർ പറഞ്ഞത്,
നാഡീഞെരമ്പുകൾ കൃത്യമായി അറിയുന്നവനാണു ഇത് ചെയ്യാൻ പറ്റൂ.. അത്രക്ക് പെർഫെഷനോടെയായിരുന്നു ഷാനവാസിനു കിട്ടിയത്.
കുറച്ച് കഴിഞ്ഞ് ഞാൻ വിനോദിനേം കൂട്ടി പോന്നു... അവനെ അവന്റെ വീട്ടിലാക്കിയിട്ട് ഞാൻ എന്റെ വീട്ടിലേക്ക് പോന്നു..
ഊണൊക്കെ കഴിഞ്ഞ്, വിശാലമായ എന്റെ വീട്ട്മുറ്റത്ത് നിലാവ് നോക്കി തണുത്ത ചെറു കാറ്റേറ്റ് ആങെനെയൊരിരിപ്പ് ഈയിടെയായി എന്റെ ശീലമാണു..
പതിവുപോലെ ഞാനിരിക്കുന്നു.. വല്ലിപ്പയെന്റടുത്ത് വന്നിരുന്നു..
ഇന്നുണ്ടായ സംഭവങ്ങളും കൊലപാതകത്തെകുറിച്ചുമൊക്കെ സംസാരവിഷയമായി...
"അൻവറെ, അറിഞ്ഞിടത്തോളം ആ കൊലയാളിയെ നിസ്സാരനായി കാണാൻ കഴിയില്ല... ഇന്ന് നിന്നെയും അവൻ തോൽപ്പിച്ചു... നിന്റെ മുന്നിൽ നിന്നും അവൻ രെക്ഷപെട്ടു..."
"ഉം.. അതെനിക്ക് അവനെ കണ്ടപ്പഴെ മനസിലായി...അവനെയങ്ങനെ എളുപ്പത്തിൽ കീഴടക്കാൻ കഴിയില്ലെന്ന് "
"സാജിതയെ കൊല്ലാൻ ശ്രമിക്കുന്ന തി ന്റെ കാരണമെന്താണു?..". വല്ലിപ്പ ചോദിച്ചു..
" അറിയില്ല...
എന്തായാലും എന്തൊക്കെയൊ നിഗൂഡത ആ കൊലയാളിയിലുണ്ട്..."
വല്ലിപ്പ സംശയഭാവത്തോടെ എന്നെ നോക്കി..
ഞാൻ എണീറ്റ് കുറച്ച് നടന്നു... വല്ലിപ്പയും
"ആ കണ്ണുകളിൽ പകയുടെ തീജ്വാല ഞാൻ കണ്ടു.. അയ്യാളൊരു സൈക്കൊ ഒന്നും അല്ല.."
"നീ ഒന്ന് തെളിച്ചുപറ അൻവറെ"!..
ഞാൻ വല്ലിപ്പാടെ നേരെ തിരിഞ്ഞ്കൊണ്ട്..
" അങ്ങനെ തെളിച്ചു പറയാൻ മാത്രമൊന്നുമില്ല... എന്റെ സംശയങ്ങൾ, അയ്യാളുടെകണ്ണിൽ ഞാൻ കണ്ട തീഷ്ണത..അത്രമാത്രം.."
"എന്താ നിന്റെ സംശയങ്ങൾ"?..
" ഈ കാവ്യ അത്ര നല്ല പുള്ളിയൊന്നുമല്ല..
അവളുടെ കൂടെ ഞാൻ കണ്ട ആ പയ്യന്മാരും അത്ര വെടിപ്പായിട്ട് തോന്നിയില്ല.. അവരെന്തെക്കൊയൊ
💬 Comments
View all comments