0%

Chapter Title : ഇടവപാതിയിലെ ആദ്യാനുരാഗം 1 [കാവൽക്കാരൻ]

കാറ്റിൽ വീശിക്കൊണ്ടാണ് തനു നടന്നത്. അവളുടെ ആവേശം കണ്ടപ്പോൾ ബാക്കിയുള്ളവരും വെറുതെ നിന്നില്ല. കൊച്ചുകുട്ടികളെപ്പോലെ ഓരോരുത്തരും ഓരോ ഓലക്കീറുകൾ കയ്യിലേന്തി, പരസ്പരം കളിയാക്കിയും ചിരിച്ചുല്ലസിച്ചും ആ പാടവരമ്പിലൂടെ അവർ മുന്നോട്ട് നടന്നു നീങ്ങി.

പാടവരമ്പുകളിലൂടെയുള്ള ആ നടത്തം ചെന്നവസാനിച്ചത് ഗ്രാമത്തിന്റെ ഹൃദയഭാഗത്തുള്ള അതിപുരാതനമായ ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു.

അസ്തമയസൂര്യന്റെ സ്വർണ്ണവെളിച്ചം ആ അമ്പലത്തിന്റെ ചെമ്പുമേഞ്ഞ മേൽക്കൂരയിൽ തട്ടി മങ്ങാൻ തുടങ്ങിയിരുന്നു. സന്ധ്യ മയങ്ങിയതോടെ ക്ഷേത്രത്തിൽ ദീപാരാധനയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ചുറ്റമ്പലത്തിലെ കൽവിളക്കുകളിൽ ഓരോന്നായി എണ്ണയൊഴിച്ച് തിരിതെളിയുന്ന കാഴ്ച ദൂരത്തുനിന്നേ അവരുടെ കണ്ണുകളെ ആകർഷിച്ചു.

അന്തരീക്ഷത്തിൽ ചന്ദനത്തിരിയുടെയും തുളസിയുടെയും സുഗന്ധം പതിയെ പടർന്നു തുടങ്ങി. അപ്പോഴാണ് ക്ഷേത്രത്തിലെ മൈക്കിലൂടെ വൈകുന്നേരങ്ങളിലെ ആ പതിവ് ഈശ്വരഗാനം ഒഴുകിയെത്തിയത്. വല്ലാത്തൊരു ഭക്തിയും ശാന്തതയും നിറഞ്ഞുനിൽക്കുന്ന ആ പാട്ടിന്റെ ഈണം ആ നാട്ടിൻപുറത്തെ സായാഹ്നത്തിന് കൂടുതൽ മിഴിവേകി.

കാറ്റിലൂടെ ഒഴുകിയെത്തുന്ന ആ ഗാനം കേട്ടപ്പോൾ തനുവിനു പോലും തന്റെ ഉള്ളിലെ ദേഷ്യവും അഹങ്കാരവുമെല്ലാം എങ്ങോട്ടോ മറഞ്ഞുപോകുന്നതുപോലെ തോന്നി.

അമ്പലത്തിന് മുൻവശത്തായി വർഷങ്ങളുടെ പഴക്കം തോന്നിക്കുന്ന, പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വലിയ ആൽമരമുണ്ടായിരുന്നു.

അതിനുചുറ്റും കരിങ്കല്ല് പാകിയ വിസ്താരമുള്ള ഒരു ആൽത്തറ. അവിടെ ഇളംകാറ്റേറ്റ് കുറച്ചുനേരം ഇരിക്കാമെന്ന് ജാനകി പറഞ്ഞപ്പോൾ എല്ലാവർക്കും അത് സമ്മതമായി.

തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഓലക്കീറുകൾ താഴെയിട്ട്, ആൽത്തറയുടെ വിശാലതയിലേക്ക് അവർ കയറി ഇരുന്നു.

ക്ഷേത്രത്തിൽ നിന്നുള്ള ഭക്തിഗാനവും കേട്ട്, ആൽമരച്ചില്ലകൾക്കിടയിലൂടെ വീശുന്ന തണുത്ത കാറ്റുമേറ്റ്, കത്തിനിൽക്കുന്ന കൽവിളക്കുകളുടെ വെളിച്ചത്തിലേക്ക് നോക്കിയിരിക്കുമ്പോൾ നഗരത്തിലെ തിരക്കുകളിൽ നിന്നും എത്രയോ അകലെയാണെന്ന സത്യം അവർ തിരിച്ചറിയുകയായിരുന്നു.

പട്ടുപാവാടയിട്ട് ആ കരിങ്കൽത്തറയിൽ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ, തന്റെ ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വല്ലാത്തൊരു സമാധാനവും കുളിർമയും തനു അറിഞ്ഞു തുടങ്ങുകയായിരുന്നു.

ആൽത്തറയിലെ ആ ശാന്തത അധികനേരം നീണ്ടുനിന്നില്ല. അമ്പലപ്പറമ്പിലൂടെ നടന്നുപോകുന്ന ഒരാളിലേക്ക് പെട്ടെന്നാണ് തനുവിന്റെ കണ്ണുകൾ ഉടക്കിയത്.

രാവിലെ കണ്ട ആ ചെളിക്കുണ്ടിലെ രൂപമായിരുന്നില്ല അത്. നല്ല അസ്സൽ കസവുമുണ്ടും ഒരു കടും നീല ഷർട്ടുമായിരുന്നു വേഷം. ഈറൻ മുടി നെറ്റിയിലേക്ക് അലസമായി വീണുകിടപ്പുണ്ട്. നെഞ്ചിലെ ഷർട്ടിന്റെ രണ്ട് ബട്ടണുകൾ തുറന്നിട്ടിരിക്കുന്നു. ആ നാട്ടിലെ ഏതോ സാധാരണക്കാരൻ

💬 Comments

View all comments