0%

Chapter Title : ഇണക്കുരുവികൾ 4 [വെടി രാജ]

പുളിക്കും മോനെ
ഞാൻ: എന്നാ അതു കാണാലോ
നിത്യ: ടാ ഞാൻ പറഞ്ഞിലാ എന്നു വേണ്ട
ഞാൻ : എന്നാ വാടി വേഗം കഴുതെ
നിത്യ: അങ്ങനെ വഴിക്കു വാടാ മുത്തെ
അവൾ അകത്തു നിന്നും ഷാളും ബാഗുമെടുത്തു വന്നു വണ്ടിയിൽ കയറി. ഞാൻ വേഗം വണ്ടി കോളേജിലേക്ക് വിട്ടു. അവളാണേ എന്നെ ഒട്ടി ചേർന്നിരിക്കുന്നു. കാണുന്നവർക്ക് ഞങ്ങൾ കമിതാക്കളായി. ആയിരം കുടത്തിൻ്റെ വായ് കെട്ടാം നാട്ടുക്കാരുടെ വായ് കെട്ടാനൊക്കില്ലല്ലോ. പെട്ടെന്നു തന്നെ കോളേജിലെത്തി അവളെ അവിടിറക്കി ഞാൻ വണ്ടി വളച്ചു.
നിത്യ: ടാ പന്നി
ഞാൻ: എന്താടി
നിത്യ: എടാ നിൻ്റെ പോക്കിലെന്തോ പന്തികേടില്ലെ
ഞാൻ: നിത്യാ നീ ഒന്നു മിണ്ടാണ്ടെ നിക്കോ
നിത്യ: ശരി ശരി പൊക്കോ
ഞാൻ വണ്ടി നേരെ പായിച്ചു . ഇന്നലെ ജിൻഷയെ കണ്ട ആ വഴിവക്കിൽ നിത്യയെ മാറോടണച്ച ആ വഴിവക്കിൽ ഞാൻ ജിൻഷക്കായി കാത്തിരുന്നു.. സമയം ഒച്ചിനെക്കാൾ പതിയെ ഇഴയുന്ന പോലെ. ഹൃദയത്തിൽ എന്തോ വിങ്ങുന്ന പോലെ. പറഞ്ഞറിയിക്കാനാവാത്ത ഒരവസ്ഥ കാലുകൾ തളരുന്നുണ്ട് . നെറ്റിയിൽ വിയർപ്പുതുള്ളികൾ കിനിച്ചു തുടങ്ങി. ശരീര പേശികൾ വലിഞ്ഞു മുറുകുന്നു ഹൃദയത്താളം താളം തെറ്റി ഒഴുകുന്നു. ഈ വഴിയോരത്ത് കാത്തു നിൽക്കുന്ന ഈ നിമിഷം തന്നിൽ വരുന്ന മാറ്റങ്ങൾ അവൻ സ്വയം വിലയിരുത്തുകയാണ്.
തൻ്റെ ഹൃദയം ക്രമാതീതമായി തുടിക്കാൻ തുടങ്ങിയപ്പോ പരവശത്തോടെ നാലുപാടും നോക്കിയ അവൻ കണ്ടു തല കുനിച്ച് പതിയെ കാലടികൾ വെച്ചു നടന്നു വരുന്ന തൻ്റെ പ്രണയിനിയെ. തൻ്റെ കാൽപാദം ഭൂമിയെ നോവിക്കരുത് എന്ന പോലെ അവൾ മന്ദം മന്ദം കാലടികൾ വെക്കുന്നത് അവൻ നോക്കി നിന്നു . തൻ്റെ കാൽച്ചുവട്ടിൽ ഒരു ജീവൻ്റെ കണികയും ഞരിഞ്ഞമരരുതെ എന്നാഗ്രഹിക്കുന്ന ആ മിഴികൾ സസൂക്ഷമം താഴേക്കു നോക്കിയാണ് നടത്തം. മാറിൽ പിണച്ചുവെച്ച ബുക്കും അവളുടെ ആ നടത്തവും അവൻ തൻ്റെ മനസിലേക്ക് ആവാഹിച്ചു
അവൾ നടന്നടുക്കും തോറും അവൻ്റെ ഹൃദയതാളം ഉയർന്നു കേട്ടു, ശരിരതാപനില ഉയർന്നു വന്നു വിയർപ്പുകണങ്ങൾ ഒഴുകി ചാലായി തൊണ്ട വരണ്ടുണങ്ങി കാലുകൾ ക്ഷയിച്ചിരുന്നു. ആ അവസ്ഥകൾ അവളുടെ കാലടിക്കനുസരിച്ച് കൂടി വന്നു. അവൾ അവനരികിലെത്തിയതും തലയുയർത്തി നോക്കി . തനിക്കറിയുന്ന ആളായതിനാലാവണം ഒരു പുഞ്ചിരി ആ മുഖത്തു വിരിഞ്ഞു. അവനും അവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ കാലടികൾ അവനെ കടന്നു പോയതും
അവൻ: ജിൻഷ
അവളുടെ കാലടികൾ ഒരു നിമിഷം

💬 Comments

View all comments