0%
Chapter 1

ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

Author : Ottakkuvazhivetti Vannavan | Read All Parts | 👁 260 |

ഇടവപ്പാതിയിലെ വിരുന്നുകാരൻ 2

Edavappathiyile Virunnukaran Part 2 | Author : Ottakku Vazhivetti Vannavan

[ Previous Part ] [ www.kkstories.com ]


അന്ന് പുലർച്ചെ മുഴുവൻ പെയ്ത മഴ തോർന്നിരുന്നെങ്കിലും മീരയുടെ മനസ്സിലെ കാർമേഘങ്ങൾ ഒഴിഞ്ഞിരുന്നില്ല.

ഉറക്കമില്ലാത്ത ആ രാത്രിയുടെ തളർച്ച അവളുടെ കണ്ണുകളിൽ തങ്ങിനിൽ ക്കുന്നുണ്ടായിരുന്നു..

രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ തന്റെ കഴുത്തിലെ ആ നേരിയ ഭാഗത്തേക്ക്‌ ഇന്നലെ അവൻ ചുംബിച്ച ആ ഇടത്തിലേക്ക് അവൾ അറിയാതെ വിരൽ തൊട്ടു. ഒരു നിമിഷം ആ പഴയ ചൂട് വീണ്ടും ശരീരത്തിലൂടെ പാഞ്ഞുപോയി.

​വേഗം തന്നെ മനസ്സിനെ നിയന്ത്രിച്ച് അവൾ അടുക്കളയിലേക്ക് നീങ്ങി.

കിടപ്പിലായ ഓർമ്മകൾ നഷ്ടപ്പെട്ട സന്ദീപിന്റെ അമ്മയ്ക്ക് ഭക്ഷണവും മരുന്നും നൽകി അവൾ സ്കൂളിലേക്ക് ഇറങ്ങാൻ തുടങ്ങി.

​അപ്പോഴാണ് അയൽവാസിയായ ദേവകി അമ്മ ഉമ്മറത്തേക്ക് വന്നത്.

മീര സ്കൂളിൽ പോയി വരുന്നതുവരെ അമ്മയ്ക്ക് കൂട്ടായി നിൽക്കുന്നത് അവരാണ്.

​"ആ... അമ്മയ്ക്ക് ഉച്ചയ്ക്കത്തെ മരുന്ന് കൊടുക്കാൻ മറക്കരുത് കേട്ടോ ദേവകി അമ്മേ..."

ബാഗ് തോളിലിട്ടുകൊണ്ട് മീര പറഞ്ഞു.

​ദേവകി അമ്മ മീരയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി.

"ശരി മോളെ. പക്ഷേ... ഇതെന്താ മീരേ മുഖം വല്ലാത്ത പോലെ? പനിയുണ്ടോ? കണ്ണൊക്കെ ചുവന്നിരിക്കുന്നല്ലോ."

​മീര ഒന്ന് പതറി.

അവൾ വേഗം സാരിയുടെ തലപ്പുകൊണ്ട് മുഖം ഒന്ന് തുടച്ചു.

"ഏയ്... പനിയൊന്നുമില്ല . ഇന്നലെ രാത്രി ഉറക്കം കുറച്ച് കുറഞ്ഞു, അത്രയേയുള്ളൂ."

​തന്റെ ഉള്ളിൽ നടക്കുന്ന കൊടുങ്കാറ്റ് ആരോടും പറയാൻ കഴിയില്ലെന്ന വേദനയോടെ അവൾ പടിയിറങ്ങി.

മുറ്റത്തെ നനഞ്ഞ മണ്ണിൽ ഇന്നലെ അവൻ നടന്നുപോയ കാൽപ്പാടുകൾ മഴയിൽ മാഞ്ഞുപോയിരുന്നു.

പക്ഷേ, അവളുടെ ഫോണിലെ ആ സന്ദേശം

"നിന്റെ സന്ദീപ്"

അതൊരു മായാത്ത മുദ്രയായി അവിടെത്തന്നെ ഉണ്ടായിരുന്നു.

ഷെഡിൽ ഇരുന്ന തന്റെ ഐ ടെൻ കാർ അവൾ സ്റ്റാർട്ട് ചെയ്തു.

​നെഞ്ചിടിപ്പോടെ അവൾ കാർ സ്കൂളിലേക്ക് ഓടിച്ചു.

സ്കൂളിലെ സ്റ്റാഫ് റൂമിൽ എത്തിയപ്പോഴും അവൾ ഒരു യന്ത്രത്തെപ്പോലെയാണ് പെരുമാറിയത്.

സഹപ്രവർത്തകർ സംസാരിക്കുന്നത് പോലും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.

അവളുടെ വിരലുകൾ ഇടയ്ക്കിടെ ബാഗിനുള്ളിലെ ഫോണിൽ തൊട്ടുകൊണ്ടിരുന്നു.

അവനെ തിരിച്ചു വിളിക്കണോ?

അതോ അതൊരു ചതിക്കുഴിയാണോ?

അവളുടെ മനസ്സ് ആകെ ചിതറിയിരുന്നു..

ഉച്ചവരെ ക്‌ളാസുകളും ചിന്തകളുമായി അവൾ കഴിച്ചുകൂട്ടി..

ഉച്ചതിരിഞ്ഞ് ഇടവേളക്ക് ശേഷം സ്കൂളിലെ മണിയടി മുഴങ്ങി..കുട്ടികൾ ക്ലാസ് മുറികളിലേക്ക് ഓടിക്കയറി.

അവൾ ക്ലാസ്സിലേക്ക് നടന്നു..

സ്കൂളിലെ മലയാളം പിരീഡ് ആയിരുന്നു അത്.

ഗ്രൗണ്ടിന്റെ ഒരു കോണിലുള്ള പുതിയ കെട്ടിടത്തിലെ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് കുമാരനാശാന്റെ 'ലീല' എന്ന ഖണ്ഡകാവ്യമാണ് മീര പഠിപ്പിച്ചുകൊണ്ടിരുന്നത്.

പ്രണയിനിയെ കാണാതെ ഭ്രാന്തനായി കാട്ടിലലഞ്ഞ മദനനെക്കുറിച്ചും, അവനെ തേടിയിറങ്ങിയ ലീലയെക്കുറിച്ചുമുള്ള വരികൾ അവൾ വിശദീകരിക്കുകയായിരുന്നു.

​"പ്രണയം ഒരു ഭ്രാന്താണ് കുട്ടികളേ... മരിച്ചുപോയെന്ന് കരുതിയ ആൾ തിരിച്ചു വരുമെന്നോ, അല്ലെങ്കിൽ പോയവർ ഇന്നും കൂടെയുണ്ടെന്നോ ഒക്കെ തോന്നിക്കുന്നത് പ്രണയത്തിന്റെ തീവ്രതയാണ്..."

​മീരയുടെ വാക്കുകൾ യാന്ത്രികമായിരുന്നു.

അവളുടെ കണ്ണുകൾ ഇടയ്ക്കിടെ ജനാലയ്ക്കൽ കൂടി പുറത്തെ സ്കൂൾ മുറ്റത്തേക്ക് നീണ്ടു. അവൾ പുസ്തകത്തിലെ

💬 Comments

View all comments