0%

Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഹൃദയം....അവന്റെ സ്പർശനം കള്ളമല്ല, ആ മണം കള്ളമല്ല, തന്റെ പൊക്കിൾച്ചുഴിയിലെ ആ വിരലമർത്തൽ സന്ദീപിന്റേത് മാത്രമാണ് എന്നും..

​അവൾ പതുക്കെ അകത്തേക്ക് നടന്നു.

ഡൈനിംഗ് ടേബിളിൽ അവൻ കുടിച്ചു വെച്ച ആ ചായ ഗ്ലാസ് അപ്പോഴും അവിടെയുണ്ടായിരുന്നു.

അതിന്റെ വശങ്ങളിൽ പറ്റിയിരിക്കുന്ന ചായയുടെ അംശം പോലും മീരയ്ക്ക് ഒരു സത്യവാങ്മൂലം പോലെ തോന്നി.

അവൾ ആ ഗ്ലാസ് കയ്യിലെടുത്തു. അവളുടെ വിരലുകൾ അവൻ സ്പർശിച്ച അതേ ഭാഗത്ത് അമർന്നു.

​മഴ വീണ്ടും പെയ്യാൻ തുടങ്ങിയിരിക്കുന്നു. ജനാലയ്ക്കൽ പോയി നിന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കുമ്പോൾ മീരയുടെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ...

​"നീ ആരാണ്? എന്റെ സന്ദീപോ അതോ എന്റെ ഭ്രാന്തോ?"

ദൂരെ അവൻ പടിയിറങ്ങി പോകുമ്പോൾ, മീര ആ കല്യാണ ഫോട്ടോയിലേക്കും പിന്നെ ആ യുവാവിലേക്കും മാറി മാറി നോക്കി. ഇടവപ്പാതിയിലെ ആ വിരുന്നുകാരൻ അവളുടെ ജീവിതത്തെ വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു കൊടുങ്കാറ്റിലാക്കി മാറ്റിയിരുന്നു.

(തുടരും.നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ)

💬 Comments

View all comments