Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഹൃദയം....അവന്റെ സ്പർശനം കള്ളമല്ല, ആ മണം കള്ളമല്ല, തന്റെ പൊക്കിൾച്ചുഴിയിലെ ആ വിരലമർത്തൽ സന്ദീപിന്റേത് മാത്രമാണ് എന്നും..
അവൾ പതുക്കെ അകത്തേക്ക് നടന്നു.
ഡൈനിംഗ് ടേബിളിൽ അവൻ കുടിച്ചു വെച്ച ആ ചായ ഗ്ലാസ് അപ്പോഴും അവിടെയുണ്ടായിരുന്നു.
അതിന്റെ വശങ്ങളിൽ പറ്റിയിരിക്കുന്ന ചായയുടെ അംശം പോലും മീരയ്ക്ക് ഒരു സത്യവാങ്മൂലം പോലെ തോന്നി.
അവൾ ആ ഗ്ലാസ് കയ്യിലെടുത്തു. അവളുടെ വിരലുകൾ അവൻ സ്പർശിച്ച അതേ ഭാഗത്ത് അമർന്നു.
മഴ വീണ്ടും പെയ്യാൻ തുടങ്ങിയിരിക്കുന്നു. ജനാലയ്ക്കൽ പോയി നിന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കുമ്പോൾ മീരയുടെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ...
"നീ ആരാണ്? എന്റെ സന്ദീപോ അതോ എന്റെ ഭ്രാന്തോ?"
ദൂരെ അവൻ പടിയിറങ്ങി പോകുമ്പോൾ, മീര ആ കല്യാണ ഫോട്ടോയിലേക്കും പിന്നെ ആ യുവാവിലേക്കും മാറി മാറി നോക്കി. ഇടവപ്പാതിയിലെ ആ വിരുന്നുകാരൻ അവളുടെ ജീവിതത്തെ വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു കൊടുങ്കാറ്റിലാക്കി മാറ്റിയിരുന്നു.
(തുടരും.നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ)
💬 Comments
View all comments