0%
Chapter 1

ഇടവേളയിലെ മധുരം 3 [ഋഷി]

Author : ഋഷി | Read All Parts | 👁 219 |

ഇടവേളയിലെ മധുരം 3

Edavelayile Madhuram Part 3 Author Rishi | ഋഷി

Previous Parts | Part 1 | Part 2 |

സാഹിൽ വന്നു. അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നു അങ്കിൾ. ഇതാ വരുന്നു. നീ വിട്ടോ. അകത്തേക്ക് പോയി ഒരു സ്മാൾ കൂടി ചെലുത്തി. മുഖം കഴുകി, മൗത്ത് വാഷു വെച്ചു കുലുക്കുഴിഞ്ഞ് ദീദിയെക്കാണാൻ വെച്ചുപിടിച്ചു. വയറു കാളിത്തുടങ്ങിയിരുന്നു. ദീദി കുളിച്ചു വസ്ത്രംമാറി സുന്ദരിയായി വന്നു. തിളങ്ങുന്ന തൊലി. എന്റെ ചെറുതായി കലങ്ങിയ കണ്ണുകൾ ശ്രദ്ധിച്ചു. അടുത്തേക്ക് വന്ന് മണം പിടിച്ചു. വോഡ്ക്ക ആയതുകൊണ്ട് വലിയ മണമില്ല. പുള്ളിക്കാരി കൺഫ്യൂഷനിലായി. ഉം... വാ. മൂഡു ശരിയായോ? ദീദിയുടെ ചോദ്യം! ആ തുളുമ്പുന്ന മൂടും നോക്കി നടന്ന ഞാൻ ശരിക്കു കേട്ടില്ല. നേരെ നോക്ക്! തിരിഞ്ഞു നോക്കിയ ദീദി കുരച്ചു. ഇത്തിരി ചമ്മിയ ഞാൻ നല്ലകുട്ടിയായി ഊണുമുറിയിലേക്കു ചെന്നു.

പച്ചരിച്ചോറും, ബീൻസ് മെഴുക്കുപുരട്ടിയും, പിന്നെ തേങ്ങാപ്പാലു ചേർത്ത രസികൻ മീൻകറിയും! വായിൽ കപ്പലോട്ടാമെന്നായി. സംഭവമെന്താണെന്നുവെച്ചാൽ.....നമ്മടെ റാവു പൂനയിലെ ബ്രാഹ്മണനാകുന്നു. അതോടൊപ്പം പക്കാ സസ്യഭുക്കും! സുമനും മറാട്ടി പട്ടത്തി തന്നെ. പക്ഷേ പുള്ളിക്കാരി "കൊങ്കണസ്ഥ ബ്രാഹ്മിൻ" ആകുന്നു! അതായത് കൊങ്കൺ തീരത്ത്, അറബിക്കടലിന്റെ തീരത്ത് ജനിച്ചു വളർന്ന പെണ്ണ്. ഇവരിൽ മിക്കവർക്കും മത്സ്യം വലിയ പ്രിയമാണ്! നല്ല മീൻ കിട്ടിയാൽ എനിക്കും സാഹിലിനും കുശാൽ!

ദീദി അടുത്തു നിന്നൂട്ടി. നനുത്ത മറാട്ടി സാരിയിൽ ആ റോസ് നിറമുള്ള കൊഴുത്ത തുടകളും, ചന്തികളും തെളിഞ്ഞുകാണാമായിരുന്നു. അടുത്തു വന്നപ്പോൾ ചന്ദനസ്സോപ്പിന്റെ മണവും ദീദിയുടെ ഗന്ധവും കൂടിക്കലർന്ന് എന്റെ തലച്ചോറിന്റെ നാഡികളിൽ പടർന്നു. ഊണിന്റെ രുചിയും, മേത്തുരയുന്ന ആ കൊഴുത്ത ശരീരത്തിന്റെ മാർദ്ദവവും, അലസമായി ഇടയ്ക്കെല്ലാം എന്റെ തോളിലും പുറത്തും അമരുന്ന കൈപ്പത്തിയുടെ ചൂടുമെല്ലാം കൂടിക്കലർന്ന് എന്നെ അനുഭൂതികളുടെ ലോകത്ത് അമ്മാനമാട്ടി.

ഊണുകഴിഞ്ഞ് നീ പോവരുത്. നിന്നോടൊരു കാര്യം പറയാനുണ്ട്. ദീദി പറഞ്ഞു.

കൈകഴുകി ഞാൻ മുന്നിലെ വരാന്തയിലെ വിശാലമായ അരമതിലിൽ ഇരുന്നു. മുന്നിൽ സാഹിൽ തിണ്ണയിലിരുന്ന് ഏതോ പാഠപുസ്തകം വായിച്ചു. ഇടയ്ക്ക് കോട്ടുവായിട്ടു.

ദീദി ഒരു പിഞ്ഞാണത്തിൽ സാബുധാനാ ഖിച്ഛ്ടിയുമായി എന്റെയടുത്തു വന്നിരുന്നു. ഉച്ചയ്ക്കുപവാസമാണ്. അരിയാഹാരമില്ല. സ്പൂണിൽ കോരി മെല്ലെ കഴിച്ചു.

💬 Comments

View all comments