0%

Chapter Title : ഇത് ഗിരിപർവ്വം 1 [കബനീനാഥ്] [Dont under estimate]

മണലിൽ ശില്പം തീർത്തു കൊണ്ടിരുന്ന അമ്പൂട്ടൻ ഒന്ന് മുഖമുയർത്തി……

പിന്നെ ധരിച്ചിരുന്ന ഷർട്ടും പാന്റും അഴിച്ചെടുത്ത് മല്ലികക്കു നേരെ എറിഞ്ഞു കൊടുത്തു…

പാന്റ് മല്ലികയുടെ കൈയ്യിൽ കിട്ടി.. ഷർട്ടിനു ഭാരം കുറവായതിനാൽ ഒഴുക്കിലേക്ക് വീണു…

അവളത് എത്തിപ്പിടിക്കാൻ ശ്രമിച്ചതും അരഭാഗം വരെ നനഞ്ഞു…

“ കുളിക്കുന്നില്ലാന്ന് കരുതിയതാ… മൊത്തം നനഞ്ഞു.. “

പിടിച്ചെടുത്ത ഷർട്ട് കല്ലിലേക്ക് വെച്ചു കൊണ്ട് മല്ലിക പറഞ്ഞു..

അരയ്ക്കു കീഴെ അവരുടെ നനഞ്ഞ വസ്ത്രം കണ്ണിലുടക്കിയതും ഗിരി ഒന്നുകൂടി മുങ്ങി നിവർന്നു…

“”ന്നാ……. സോപ്പ് തേച്ചോ………. “

മല്ലിക സിന്തോൾ ഗോൾഡിന്റെ സോപ്പടങ്ങിയ കവർ ഗിരിക്ക് ഇട്ടു കൊടുത്തു……

അത് പിടിച്ചെടുത്ത് ഗിരി കവറിളക്കി…

“” അതിങ്ങ് തന്നേക്ക്… ഞാൻ കഴുകിക്കോളാം… “”

ഗിരി അഴിച്ചു വെച്ച വസ്ത്രങ്ങൾ നോക്കി മല്ലിക പറഞ്ഞു……

“” വേണ്ട… ഞാൻ കഴുകിക്കോളാം… “

ഗിരി തടസ്സം പറഞ്ഞു …

“” എനിക്ക് ബുദ്ധിമുട്ടില്ലാന്ന്..””

ചിരിയോടെ മല്ലിക ഷർട്ടും പാന്റും ഏന്തിയെടുത്തു…

ഒരു നീന്തലിന് അമ്പൂട്ടൻ മല്ലികയ്ക്ക് അരികിലേക്ക് വന്നു…

“” അമ്മേ… …. അയാളവിടുണ്ട്……. “

മല്ലികയോടൊപ്പം ഗിരിയും തിരിഞ്ഞു നോക്കി…

കുറച്ചകലെ വെട്ടുകത്തിയുമായി സോമൻ നിൽക്കുന്നത് ഇരുവരും കണ്ടു…

“” അയാളാ കക്ഷി………. “

മല്ലിക ശബ്ദമമർത്തിയാണ് പറഞ്ഞതെങ്കിലും ഗിരി കേട്ടു…

ഇന്നലെ രാത്രി കണ്ട ആൾ തന്നെ…....!

ഇരുവരും കണ്ടു എന്നറിഞ്ഞതും സോമൻ ദൃഷ്ടികൾ മാറ്റി…

“” ഒരു ദിവസം ഞാനൊറ്റക്കായിരുന്നു…

അയാളവിടെ നിൽക്കുന്നത് കണ്ടതാ… പിന്നെ നോക്കിയപ്പോൾ കണ്ടില്ല… അയാള് പോയല്ലോന്ന് സമാധാനിച്ച് കുളിക്കാനിറങ്ങിയതാ…”

ഒന്നു നിർത്തി മല്ലിക തിരിഞ്ഞു…

“” വെള്ളത്തിലൂടെ ഊളിയിട്ടു വന്ന് എന്റെ കാലിന്റെ മുകളിൽ ഒരു പിടുത്തം…… എന്റെ നല്ല ജീവൻ പോയി…””

ഗിരിയിൽ ഒരു നടുക്കമുണ്ടായി..

രണ്ട് സ്ത്രീകളും അമ്പൂട്ടനും നേരിടുന്നത് ദാരിദ്ര്യം മാത്രമല്ല എന്നവന് മനസ്സിലായി……

ഇവരേയോർത്തുള്ള ഭയവും ആവലാതിയും സുധാകരേട്ടന്റെ വാക്കുകളിൽ നിന്ന് പലപ്പോഴും വായിച്ചിട്ടുള്ളത് ഗിരി ഓർത്തു…

പലപ്പോഴും തന്റെ സ്വപ്നങ്ങളിൽ സുധാകരേട്ടന്റെ ദൈന്യതയാർന്ന മുഖവും കടന്നു വന്നിട്ടുള്ളതായി ഗിരി ഉള്ളാലറിഞ്ഞു…

രണ്ടു പേരും യൗവനയുക്തരാണ്…

ദാരിദ്ര്യം മാറിയാൽ ആ മേനിക്കൊഴുപ്പ്

💬 Comments

View all comments