Chapter Title : ജന്മാന്തരങ്ങൾ 3 [Mr Malabari]
അനിഖയോടായി പറഞ്ഞു.
എന്ത് വിശ്വസിക്കണം ആരെ വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ് അവൾ
എന്താ ... എന്നെ പേടിയാണോ ?
പർവീൺ ചോദിച്ചു.
ഏയ് അങ്ങനെ ഒന്നും ഇല്ല എന്റെ ജീവൻ രക്ഷിച്ച പുണ്യാത്മാവല്ലെ അവിടുന്ന്
അപ്പോൾ പിന്നെ ഞാൻ എന്തിന് ഭയക്കണം.
പർവീണിന്റെ വാക്കുകളിലെ ആജ്ഞാ ശക്തിക്ക് മുന്നിൽ അനിഖക്ക് ഇത്രയും മാത്രമാണ് പറയാനായത്.
വാ എന്റെ വീട്ടിൽ പോകാം അവൾ അനിഖയുടെ കയ് ചേർത്ത് പിടിച്ചു രാത്രിയിലെ വെള്ളിവെളിച്ചത്തിലേക്ക് നടന്നു നീങ്ങി...............
നിരവധി തവണ ഇത് വഴി വന്നിട്ടുണ്ടെങ്കിലും അമ്മയുടെ കയ് പിടിച്ചു നടക്കുന്ന ഈ വഴിയിൽ എല്ലാം തന്നെ എനിക്ക് പുതുമയുള്ളതാണ് മുമ്പൊരിക്കൽ പോലും ഈ വഴികൾ ഒന്നും ഇവിടെ ഞാൻ കണ്ടിട്ടില്ല
നിലാവെളിച്ചത്തിൽ വഴികൾക്കെല്ലാം ഒരു പ്രത്യേക ഭംഗി
വഴിയോരത്തെവിടെയൊക്കെയോ നിശാഗന്ധി പൂത്ത സൗരഭ്യം നാസികയിലേക്ക് അടിച്ചു കയറുന്നു,.,.
ആ സൗരഭ്യം ആത്മാവിന് എന്തോ ഉണർവ്വ് നൽകുന്നതായി ഒരു ഫീൽ
അമ്മയുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും എനിക്ക് കഴിയുന്നില്ല .,.
ആ മരതകമിഴികൾക്ക് എന്തോ ആജ്ഞാ ശക്തിയുള്ളത് പോലെ.
എങ്കിലും പിന്നിടുന്ന വഴികളിലേക്ക് പകച്ച് നോക്കി ഞാൻ ചോദിച്ചു !
അങ്ങ് ആരാണ് ?
""ഞാൻ ആരാണെന്നതിൽ എന്ത് കാര്യം ?
ഇത് എന്റെ കടമയാണ് ""
പർവീൺ പറഞ്ഞു.
ആരാണെന്ന് പറഞ്ഞില്ല അനിഖ വീണ്ടും ചോദിച്ചു !
ഞാൻ ഇരുണ്ട രാത്രിയുടെ കാവൽക്കാരി
അതായത് ഇരുണ്ട രാത്രിയിലെ ക്രൂരതകളിൽ നിന്നും മനസ്സിൽ ഒരണുമണിതൂക്കമെങ്കിലും നൻമയുള്ളവരെ കാക്കുന്ന കാവൽക്കാരി
നോക്കൂ......ഈ രാത്രിയെത്രസുന്ദരമാണ്! അതെ..,.,രാത്രിയെ ഭീകരതയുടെ മൂടുപടം അണിയിക്കുന്ന മനുഷ്യ മൃഗങ്ങളിൽ നിന്നും രാത്രിയെ രക്ഷിക്കുന്നത് ജീവിതവൃതമാക്കിയ ഇരുണ്ട രാത്രിയുടെ കാവൽക്കാരിയാണ് ഞാൻ..,.
അമ്മ എന്നോട് പറഞ്ഞു
അമ്മയുടെ അപ്പോഴത്തെ മുഖഭാവം എല്ലാം കണ്ടപ്പോൾ എന്റെ ഉള്ളിൽ ഭയം
നിറഞ്ഞു തുടങ്ങി
ഇതൊന്നും കേട്ട് മോൾ പേടിക്കണ്ടട്ടോ !
പുഞ്ചിരി തൂകി എന്റെ പരിഭ്രാന്തി നിറഞ്ഞ മുഖത്ത് നോക്കി അമ്മ പറഞ്ഞു.
അമ്മേ .... ഞാൻ വിളിച്ചു
എനിക്ക് അങ്ങയെ അങ്ങനെ വിളിക്കാമോ
തൽക്കാലം അങ്ങനെ വിളിച്ചോ തീർച്ചയായും മാറ്റി വിളിക്കേണ്ട സമയം വരും
💬 Comments
View all comments