Chapter Title : ജീവിതം യാഥാർത്യമാകുമ്പോൾ [Arun]
പറഞ്ഞു കേട്ടപ്പോൾ
ഡോക്ടർ സന്തോഷം കൊണ്ട് അവളോട് യാത്ര പറഞ്ഞിറങ്ങി,
ഇറങ്ങാൻ നേരം ഡോക്ടർ ഒന്നു കൂടി പറഞ്ഞു,
ശവം ഒരാഴ്ച കഴിഞ്ഞ് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യേണ്ടി വരരുത്.
ഗോൾ തൻ്റെ പോസ്റ്റിലാണന്ന അഹങ്കാരത്തിലാ ഡോക്ടർ അത് പറഞ്ഞത്,
എന്നാൽ ഇനി ഒരാഴ്ച കഴിഞ്ഞു കാണാം എന്ന് പറഞ്ഞ് വാതിക്കൽ നിന്ന് ഒരു പ്ലെയിൻ കിസും കൊടുത്തിട്ട് ഇങ്ങനെ കൂടി പറഞ്ഞു,
ഞാൻ നാളെ കാണില്ലാ ഒരർജൻ്റ് മീറ്റിംഗ്,
രണ്ട് ദിവസം കഴിഞ്ഞ് വരാം,
അതിനിടയിൽ എന്തേലും
ആവശ്യം ഉണ്ടങ്കിൽ വിളിച്ചാൽ മതി ,
എന്നു പറഞ്ഞ് ഡോക്ടർ കാറിൽ കയറി യാത്രയായി,
മീരയ്ക്ക് ഒരു മഴ പെയ്തു തോർന്ന സമാധാനത്തിൽ,
അവളാദ്യം ജോണിൻ്റെ കാലിൽ പിടിച്ച് എല്ലാത്തിനും മാപ്പു ചോദിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു,
ഭർത്താവിൻ്റെ ശവശരീരത്തിന് മുന്നിൽ വച്ച് ഒരു ഭാര്യ ചെയ്യാൻ പാടില്ലാത്തതൊക്കെ ആ ഡോക്ടർ തന്നെക്കൊണ്ട് ചെയ്യിപ്പിച്ചു,
അതിന് ഡോക്ടരോടും അവൾക്ക് തീർക്കാൻ പറ്റാത്ത ദേഷ്യം തോന്നി,
എന്നാലും ഡോക്ടർ പറഞ്ഞിട്ടു പോയതൊക്കെ അവളുടെ മനസിൽ ഒരു വെള്ളിടി കൊട്ടും പോലെ കേട്ടു കൊണ്ടിരുന്നു,
അവൾ വേഗം ജോണിനെ തുടച്ച് വൃത്തിയാക്കി തുണിയൊക്കെ ഉടുപ്പിച്ച ശേഷം
അവളും അടിവസ്ത്രമൊക്കെ ഇട്ട് വേഷം മാറി,
എന്നിട്ട് ഫോൺ എടുത്ത് കരഞ്ഞുകൊണ്ടവൾ എല്ലാരേയും വിവരം അറിയിച്ചു,
കൂട്ടത്തിൽ മുകളിൽ കിടന്നുറങ്ങിയ മകനോടും വിളിച്ചു പറഞ്ഞു,
മണിക്കൂറുകൾക്കകം, വീട്ടിൽ ആളുകൾ കൂടി,
ശരിക്കും അത് ഒരു മരണവീടായി,
ജോണിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളും, ഒപ്പം നാട്ടുകാരുമൊക്കെ എത്തിച്ചേർന്നു,
പക്ഷേ ആർക്കും ഇതുവരേയും ഒരു സംശയവും ഇല്ലാ,
പിറ്റേന്ന് നേരം പരപരാന്ന് വെളുത്തു തുടങ്ങി,
ഇടയ്ക്ക് മീര ഫോൺ നോക്കുമ്പോൾ ഡോക്ടർ വാട്സാപ്പിൽ മെസ്സേജയക്കുന്നുണ്ട്,
വിഷമിക്കരുത്, ഞാൻ കൂടെ ഉണ്ട്, നമുക്ക് അടുത്ത ആഴ്ച കാണാല്ലോ എന്നൊക്കെ,
ഇയാൾക്ക് നാണവുമില്ലേ എന്ന് മനസിൽ പറഞ്ഞു കൊണ്ട്,
മീര ജോണിൻ്റെ ബന്ധുക്കളെ വിളിച്ച് ഒരു കാര്യം പറഞ്ഞു,
ജോൺ കുറച്ചു ദിവസം മുമ്പ് തന്നെ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു,
ഞാൻ മരിച്ചാൽ എന്ന പള്ളിയിൽ അടക്കം ചെയ്യരുതെന്നും, മറിച്ച് പൊതു സ്മശാനത്തിൽ
💬 Comments
View all comments