Chapter Title : ജോസൂട്ടന്റെ വലിയ പ്രശ്നങ്ങൾ 2 [ചെമ്പൻ പ്രമോദ്]
ഓടിക്കാൻ വിലക്കിയിട്ടുണ്ടായിരുന്നു. കാരണം വേറൊന്നുമല്ല. അമ്മയുടെ ഇളയ അനിയൻ പണ്ടൊരു ബൈക്ക് അപകടത്തിൽ ആണ് മരിച്ചത്. കോളേജിൽ പഠിക്കുമ്പോ. അന്ന് തൊട്ടു അമ്മയ്ക്ക് ബൈക്ക് എന്ന് കേള്കുന്നതേ കലിയാണു. അതല്ലേ ഒരു വിധം എല്ലാ അവന്മാരും ബൈക്കിൽ വരുമ്പോളും ഞാൻ മാത്രം ബസ്. ബൈക്ക് മേടിക്കാൻ പല തവണ വീട്ടിൽ ഉടക്കുണ്ടാക്കിയിട്ടും അമ്മയുടെ പിടിവാശിക്കു മുന്നിൽ അടിയറവു പറഞ്ഞു അവസാനം കോളേജ് കഴിഞ്ഞു കാർ മേടിച്ചു തരാം എന്ന വാഗ്ദാനത്തിൽ വീണത്.
"അളിയാ ഒരു സഹായം ചെയ്യണം" തിരിച്ചു മഹേഷിന്റെ വണ്ടിയുടെ പുറകിൽ ഇരിക്കുമ്പോ ഞാൻ പറഞ്ഞു
"ഞാൻ വണ്ടി ഓടിച്ചപ്പോ വീണെന്ന് പറയാൻ അല്ലെ? വേണ്ട. " തെണ്ടിക്ക് കാര്യം പിടി കിട്ടി.
"ഡേയ് എന്തുവാടേ. എന്റെ പൊന്നളിയ നിന്റെ തെറ്റല്ല, എതിരെ ഒരു വണ്ടി വെട്ടിച്ചപ്പോ നീ ബ്രേക്ക് ചവിട്ടി, വളരെ പതുക്കെ ആയതു കാരണം ചെറുതായി സ്കിഡ് ആയതേ ഉള്ളു. ഇത്രെയും പറഞ്ഞ പോരെ? ഇല്ലെങ്കിൽ സൂസി എന്നെ കൊന്നു കൊല വിളിക്കും. കാലു ശെരിയായി കഴിഞ്ഞാൽ ഉടൻ ഹൈലാൻഡ് ബാറിൽ എന്റെ വക"
മനസ്സില്ലാമനസ്സോടെ അവൻ സമ്മതിച്ചു. അങ്ങനെ വീട്ടിൽ എത്തി.
അവനെയും താങ്ങി കോളിങ് ബെൽ അടിക്കുമ്പോ ചെറിയ പേടി ഉണ്ടായിരുന്നു. പൊതുവെ വണ്ടി ഓടിച്ചു അപകടത്തിൽ പെട്ടാൽ അമ്മക്ക് ടെൻഷൻ ആണ്.
"ജോസൂട്ടത് ഇതെന്തു പറ്റി " വാതിൽ തുറന്നു അമ്മ അങ്കലാപ്പോടെ ചോദിക്കുന്നു
"ആന്റി കോളേജ് കഴിഞ്ഞു ഇങ്ങോട്ടു വരുന്ന വഴി വണ്ടി ചെറുതായി ഒന്ന് ചെരിഞ്ഞു. ഭാഗ്യത്തിന് സ്പീഡ് കുറവായിരുന്നു. ചെരിഞ്ഞതെ ഒള്ളു. ക്റാഷ്‌ഗാർഡ് ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ഒന്നും പറ്റിയില്ല. ജോസെഫിന്റെ കാൽ ഒരു കല്ലിൽ ഇടിച്ചു തിരിഞ്ഞു. ചെറിയ ഒരു ഫ്രാക്ചർ ഉണ്ട്. " മഹേഷ് തട്ടി വിട്ടു.
"നിന്നോട് ഒരു ആയിരം വട്ടം പറഞ്ഞിട്ടുണ്ട് ഈ ചെക്കനേയും കൊണ്ട് ബൈക്കിൽ പോകുമ്പോ പതുക്കെ പോണമെന്നു മഹേഷേ. ആ ഏതായാലും നീ പോ. ഞാൻ ഇവനെ അകത്തോട്ടു കൊണ്ട് പോട്ടെ." മഹേഷിനോടുള്ള കലിപ്പ് വെളിയിൽ കാണിക്കാതെ അമ്മ പറഞ്ഞു. "നീ വാ നിനക്കുള്ളത് വെച്ചിട്ടുണ്ട്."
💬 Comments
View all comments