Chapter Title : ജുഗൽബന്തി [Mausam Khan Moorthy]
കൂടെക്കിടന്നിട്ടുണ്ടെന്നും മറ്റും ?"- അയാൾ നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു.
"ഞാൻ പറഞ്ഞു.വിവാഹത്തിന് മുൻപ് തന്നെ എല്ലാം ഞാൻ തുറന്നു പറഞ്ഞു. ആരുടേയും പേരെടുത്ത് പറയുകയൊന്നും ചെയ്തില്ല.എങ്കിലും ഞാനെന്താണെന്നും എൻറെ പശ്ചാത്തലമെന്താണെന്നും വ്യക്തമായി മനസ്സിലാക്കാൻ കഴിയും വിധം എല്ലാം പറഞ്ഞു.പിന്നീട് മറ്റാരെങ്കിലും പറഞ്ഞറിയുന്നതിനേക്കാൾ നല്ലത് അതാണെന്ന് തോന്നി.അന്നയാൾ പറഞ്ഞത് അത് തനിക്ക് പ്രശ്‌നമല്ലെന്നും താനൊരു നാരോ മൈൻഡഡ് അല്ലെന്നുമൊക്കെയാണ്.വിവാഹത്തിന് ശേഷം മറ്റു ബന്ധങ്ങൾ പാടില്ലെന്നും പറഞ്ഞു.അക്കാര്യം ഞാനയാൾക്ക് ഉറപ്പ് കൊടുത്തു."
"അതുകൊണ്ടാണല്ലേ വിവാഹത്തിന് ശേഷം അയാൾക്കൊപ്പം ദുബായിക്ക് പോയപ്പോൾ ഇവിടെയുള്ള സകല കോണ്ടാക്ട്സും നീ ഉപേക്ഷിച്ചത്...മൊബൈൽ നമ്പർ പോലും മാറ്റിയത്..."
"അതെ പ്രവീണേട്ടാ..നിങ്ങളെപ്പോലും മറക്കാനായിരുന്നു എൻറെ തീരുമാനം.വിവാഹം കഴിഞ്ഞ സ്ഥിതിക്ക് നല്ലൊരു ഭാര്യയും അമ്മയുമൊക്കെയാവുക എന്ന കാര്യത്തിന് മാത്രം പരിഗണന നൽകാൻ ഞാൻ ആഗ്രഹിച്ചു.എൻറെ കഴിവുകളും കരിയറുമെല്ലാം വേണ്ടെന്നു വെക്കാൻ ഞാൻ ഒരുക്കമായിരുന്നു.പക്ഷേ..."- അവൾ നിരുദ്ധ കണ്ഠയായി അർദ്ധോക്തിയിൽ നിർത്തി. അൽപ സമയത്തെ മൗനം അവർക്കിടയിലേക്ക് ഊളിയിട്ടു.നിമിഷങ്ങൾക്ക് ശേഷം അയാൾ പറഞ്ഞു:
"അയാളും വെർജിനൊന്നും ആയിരുന്നില്ല.കോർപറേറ്റ് രംഗത്തെ സെക്സ് പാർട്ടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.വിവാഹത്തോടെ എല്ലാം നിർത്തുമെന്ന് വാക്കുതന്നതുകൊണ്ടാണ് ഞാൻ അയാളെ നിനക്ക് വേണ്ടി ആലോചിച്ചത്.ആ മനസ്സ് ഇത്രയധികം മലീമസമാണെന്ന് എനിക്കറിയില്ലായിരുന്നു കുട്ടീ.സ്വന്തം ഭാര്യയെ സ്ഥാപിത താൽപര്യങ്ങൾക്കായി അന്യർക്ക് കാഴ്ചവെക്കാനൊരുമ്പെട്ട അയാൾ ഒരു മനുഷ്യനാണോ..?! ഞാനെന്തായാലും ഇനി കല്യാണത്തെക്കുറിച്ച് മിണ്ടില്ല.നിൻറെ വീട്ടുകാർ നിന്നെ രണ്ടാമത് കെട്ടിക്കാൻ നോക്കിയാൽ ഇടങ്കോലിട്ടുകൊണ്ട് നിനക്കൊപ്പം കട്ടക്ക് ഞാനുണ്ടാകും.എന്താ പോരേ.."
"അത് മതി.നമുക്ക് ഇങ്ങനെയൊക്കെയങ്ങ് കഴിയാം പ്രവീണേട്ടാ..മനസ്സിനും ശരീരത്തിനും സംതൃപ്തി വേണം.സുഖമായി സന്തോഷമായി ജീവിക്കണം.എനിക്കത്രമാത്രമേ വേണ്ടൂ.സ്ത്രീ നിർബന്ധമായും വിവാഹിതയായിരിക്കണമെന്ന് നിയമമൊന്നുമില്ലല്ലോ."”- അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.പിന്നെ ഒരാത്മഗതം പോലെ തുടർന്നു :
“എനിക്ക് ഭർത്താവായി പ്രവീണേട്ടനെ കിട്ടുമോ അടുത്ത ജന്മത്തിലെങ്കിലും..?ഈ ജന്മത്തിലിനി നടക്കില്ലെന്നറിയാം.ഞാൻ അതാഗ്രഹിക്കുന്നുമില്ല.പ്രായത്തിൻറെ വ്യത്യാസം പ്രശ്നമല്ല.എന്നാൽ പ്രവീണേട്ടന് ഭാര്യയുണ്ട്.മക്കളുണ്ട്.ഞാനായിട്ട് അവർക്കാർക്കും ഒരു പ്രയാസവും ഉണ്ടാക്കാൻ പാടില്ലല്ലോ...".
"മതി മതി.ഇനി നീയൊന്നും പറയേണ്ട.അല്ലെങ്കിലും നമ്മുടെ എല്ലാ സംസാരവും വന്നവസാനിക്കുന്നത് ദാ ഈ വിഷയത്തിലായിരിക്കും.നീയിങ്ങനെയൊക്കെ പറയുന്നത് കേട്ട് ഞാനും സങ്കടപ്പെടാൻ തുടങ്ങും.പിന്നെ രണ്ടുപേരും കൂടി കരച്ചിലാവും..."-അയാൾ നിറഞ്ഞു വന്ന കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.അയാളുടെ ശബ്ദം ഇടറിയിരുന്നു.
"ഭാഗ്യവും
💬 Comments
View all comments