ചാടിപ്പിടിച്ചു..ആ പേപ്പറിലെഴുതിയ നമ്പർ അവൻ ഡയൽ ചെയ്ത് ഫോൺ ലൗഡ്സ്പീക്കറിലിട്ടു..
“ഹലോ… ആരാണ്… ?”..
നേരിട്ട് കേട്ട ആ വീണക്കമ്പിയുടെ കമ്പനം ഫോണിലൂടെ കേട്ട പവിത്രനൊന്ന് പുളഞ്ഞു..
“ഹലോ… ഇത് പവിത്രൻ തിരുമേനീടെ ആശ്രമത്തിൽ നിന്നാ… ശിഷ്യൻ ഉണ്ണിയാ വിളിക്കുന്നേ…”..
“എന്താ കാര്യം… ?”..
യമുന സൗമ്യമായി ചോദിച്ചു..
“തിരുമേനി ഇത്ര നേരം വരെയും നിങ്ങളുടെ കാര്യം ഗണിച്ച് നോക്കുകയായിരുന്നു… ശത്രുദോഷം വലുതായിട്ട് ബാധിച്ചിട്ടുണ്ടെന്നാ പ്രശ്നവശാൽ കണ്ടത്… അടിയന്തര പൂജ വേണം… എല്ലാ തിരക്കുകളും മാറ്റി വെച്ച് ഇന്ന് തന്നെ അവിടെ വന്ന് പൂജ ചെയ്യണമെന്നാ തിരുമേനി പറയുന്നത്…”..
കുഞ്ഞാപ്പു അത്രയും പറഞ്ഞ് പവിത്രനെ ഒന്ന് നോക്കി.. നീ കൊള്ളാമെടാ കുഞ്ഞാപ്പൂ എന്നാഗ്യം കാട്ടി ഗുരു, ശിഷ്യനെ പ്രോൽസാഹിപ്പിച്ചു.. അവിടുന്ന് യമുനയുടെ മറുപടിയൊന്നും കിട്ടിയില്ല..
“നിങ്ങൾക്കിന്ന് ബുദ്ധിമുട്ടാച്ചാ മറ്റൊരു ദിവസം നോക്കാം… പക്ഷേ ഇനിയെന്നാ തിരുമേനിക്ക് ഒഴിവുണ്ടാവുക എന്ന് പറയാൻ പറ്റില്ല്യ… ഇത് കുറേയങ്ങ് നീട്ടാനും പറ്റില്ല്യ… എന്താപ്പോ ചെയ്യാ…?”..
കുഞ്ഞാപ്പു ഇരയെ കൊളുത്തി ചൂണ്ടയിട്ടു..
“അയ്യോ… അത്… അതല്ല… ഇന്ന്… ചെറിയൊരു പ്രശന്മുണ്ട്… “..
യമുനയുടെ പരിഭ്രാന്തമായ സ്വരം…
“എന്താത്…?”..
“ അത്… ഇന്ന്… ചേട്ടൻ… ഒരു യാത്ര പോവുകയാ… കുറച്ച് പണം കിട്ടാനുള്ള കാര്യത്തിനാ… നാളെയേ വരൂ… നമുക്ക് പൂജ നാളെ ചെയ്താ മതിയോ… ?”..
കുഞ്ഞാപ്പു ഫോൺ നിലത്ത് വെച്ച് ഒറ്റച്ചാട്ടം.. ശിഷ്യൻ ചാടുന്നത് കണ്ട് ഗുരുവും കൂടെച്ചാടി..
ഗുരുവും ശിഷ്യനും കൂടി ആനന്ദനൃത്തം തന്നെ ചവിട്ടി.. കുഞ്ഞാപ്പു വീണ്ടും ഫോണെടുത്തു..
“നല്ല കഥ… എന്താ ഈ പറയുന്നേ… നിങ്ങളുടെ അവസ്ഥയോർത്തിട്ടാ തിരുമേനി ഇന്ന് തന്നെ വരാന്ന് പറഞ്ഞത്… ഇനി എന്നാ ഒഴിവുണ്ടാവുകാന്ന് പറയാൻ പറ്റില്ല… അദ്ദേഹത്തിന്റെ യാത്ര നാളെത്തേക്കാക്കിക്കൂടെ… ?”..
“അയ്യോ… അത് പറ്റില്ല… ചേട്ടൻ പുറപ്പെട്ട് കഴിഞ്ഞു… ആളുടെ കയ്യിൽ ഫോണില്ലാത്തത് കൊണ്ട് തിരിച്ച് വിളിക്കാനും പറ്റില്ല…”..
നിരാശയോടെ യമുന പറഞ്ഞു…
വീണ്ടും ആനന്ദനൃത്തമാടാൻ കുഞ്ഞാപ്പു എണീറ്റെങ്കിലും പവിത്രൻ പിടിച്ചിരുത്തി..
“എന്നാ ശരി…തിരുമേനിയുടെ ഒഴിവ് നോക്കി ഒരു ദിവസം ഞങ്ങളിറങ്ങാം..
എന്തായാലും ഒരു മാസത്തിനിപ്പുറം നോക്കണ്ട…. ഒഴിവുണ്ടാവില്ല… “..
കുഞ്ഞാപ്പു, ഗുരുവിനെ
💬 Comments
View all comments