0%

Chapter Title : കാന്‍റീനിലെ കൊലയാളി

Author : AniKuttan Read All Parts 172

കാന്‍റീനിലെ കൊലയാളി


Canteenile Kolayaali bY Anikuttan


[ഇതൊരു പരീക്ഷണ എഴുത്ത് ആണ്. ഒരു സിനിമയില്‍ നായകന്‍ ഓര്‍ക്കുന്ന പോലെ നിങ്ങള്‍ വായിച്ചു പോകണം. ഇതിലെ നായകന്‍ പ്രിത്വി രാജ് ആണ്. സെവന്ത് ഡേ എന്നാ സിനിമയില്‍ അവസാനം പ്രിത്വി രാജിന്റെ വോയിസ് ഓവര്‍ വരില്ലേ. അത് പോലെ ഇതിലെ ഓരോ വാക്കുകളും നിങ്ങള്‍ കേട്ട് കൊണ്ട് വായിക്കുക. രണ്ടു വ്യക്തികളുടെ വ്യത്യസ്ത ഫ്ലാഷ് ബാക്കുകളിലൂടെ ഈ കഥ മുന്നോട്ടു പോകും]

യാദ്രിശ്ചികമായി ഇന്ന് ഫെയ്സ് ബുക്കില്‍ വന്ന ഒരു മെസ്സേജ് എന്നെ ഭൂതകാലത്തേക്ക് കൊണ്ട് പോയി. ഞാനിത്രയും നാള്‍ തേടിക്കൊണ്ടിരുന്ന ആ കൊലപാതകിയിലേക്ക് അവന്‍ എന്നെ കൊണ്ട് പോയി. എന്‍റെ സര്‍വീസിലെ മായാത്ത കറ. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു മഴക്കാലത്ത് എന്‍റെ ഔദ്യോഗിക ജീവിതത്തില്‍ ചുവന്ന വരയായി തെറിച്ചു വീണ ചോരത്തുള്ളികള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

ജില്ലയിലെ വാഗ മരത്തണലുകള്‍ക്കിടയില്‍ നിന്നും കിട്ടിയ ഒരു ശവ ശരീരം. തലങ്ങും വിലങ്ങും വെട്ടു കൊണ്ട് മരവിച്ചു കിടന്ന ആ ശരീരത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. മറ്റെപ്പോഴെങ്കിലും ആയിരുന്നെങ്കില്‍ വളരെ നിസ്സാരമായി കൊലയുടെ ചുരുള്‍ അഴിക്കാന്‍ പറ്റുമായിരുന്നു എന്നെനിക്കു തോന്നിയ നാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. വേറൊന്നുമല്ല നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുതിര്‍ന്ന ആ ശരീരത്തില്‍ നിന്നോ പരിസരത്ത് നിന്നോ കൊലപാതകിയിലേക്ക് വിരല്‍ ചൂണ്ടുന്ന യാതൊന്നും ലഭിച്ചിരുന്നില്ല. മണ്‍സൂണ്‍ താണ്ടാവമാടിയ ദിനങ്ങളില്‍ ആ ശരീരത്തില്‍ നിന്നും ഒരു തുള്ളി ചോര പോലും ശേഷിക്കാതെ എങ്ങോ ഒലിച്ചു പോയി. കൂടെ മറ്റു തെളിവുകളും. ദിവസങ്ങളോളം തോരാതെ പെയ്ത മഴ തെല്ലൊന്നു പിന്‍വാങ്ങിയപ്പോഴാണു ആരോ മൃതദേഹം കണ്ടത്. പിന്നെ തിരക്കിട്ട അന്വേഷണം ആയിരുന്നു. മരിച്ചത് അല്ല കൊല്ലപ്പെട്ടത് ആ വാഗമര തണലില്‍ പരന്നു കിടക്കുന്ന വിശാലമായ കാമ്പസിന്‍റെ കാന്റീന്‍ നടത്തിപ്പുകാരന്‍ ജോസ് കുരിശിങ്കല്‍. മുപ്പത്തിയാറു വയസ്സ്. അഞ്ചടി അഞ്ചിഞ്ചു ഉയരം. വെളുത്ത നിറം. സുമുഖന്‍. കുട്ടികളും അധ്യാപകരും ജോസേട്ടാ എന്ന് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ പ്രിയപ്പെട്ട ജോസേട്ടന്‍. ആ വിശാലമായ കാമ്പസിലെ വിരലില്‍ എണ്ണാവുന്ന ഓടിട്ട കെട്ടിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അന്നം വിളമ്പുകയും എല്ലാവരെയും സ്നേഹിക്കുകയുംkഅമ്ബികുട്ടന്‍.നെറ്റ് ചെയ്ത ജോസേട്ടന്‍. അയാളുടെ കൊലപാതകം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുമെന്നും പ്രശ്നം വഷളാകുമെന്നും എനിക്ക് തോന്നി. അത് കൊണ്ട് തന്നെ എത്രയും വേഗം പ്രതിയെ കണ്ടു പിടിക്കേണ്ടത്‌ ആവശ്യം ആയിരുന്നു. ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിനു അയച്ചിട്ട് ഞാന്‍ ജോസിന്റെ ഭാര്യയേയും വീട്ടുകാരെയും കണ്ടു. അവര്‍ ആകെ തകര്‍ന്നിരിക്കുകയായിരുന്നു. എങ്കിലും ഒരു വിധം

💬 Comments

View all comments