Chapter Title : കാപ്പിരിയും ഗന്ധർവശാപവും 1 [മാമ്പള്ളി തറവാട്]
ചോദിച്ചു ...
" ഒരു വേലക്കാരനെ വേണം ... അത് പറയാൻ വിളിച്ചതാ ... അവിടെ തന്നെ നിന്ന് പണിയെടുക്കണം ... ചെറുക്കന്മാർ മതി എന്നാ പറഞ്ഞത് ..."
" ആഹാ ... അപ്പോൾ നിങ്ങൾക്ക് കോളായല്ലോ ...."
" എങ്ങനെ ...?"
അയാൾക്ക് അവൾ പറഞ്ഞത് മനസ്സിലായില്ല ...
" അല്ലാ മനുഷ്യാ ... നിങ്ങൾക്ക് പറ്റുന്ന ഒരുത്തനെ നിൽപ്പിച്ചാൽ പോരെ ... അങ്ങനെ ഒരുത്തനാകുമ്പോൾ പിന്നെനിങ്ങളുടെ കളിയൊക്കെ നടക്കുകയും ചെയ്യും .. കാരണം അവിടെ തന്നെ താമസിക്കില്ലേ അവൻ “
“ അത് ശരിയാ ..." അയാൾ അത് ശരിവെച്ചു ...
"പക്ഷെ അങ്ങനെ ഒരാൾ ... എവിടെ നിന്ന് കിട്ടാനാ ... നിനക്കാരെയെങ്കിലും അറിയോ ... വിശ്വസിക്കാനുംപറ്റണ്ടേ ... കുരുത്തക്കേട് കാണിച്ചാൽ എന്റെയും അവന്റെയും തല കാണില്ല ..."
ഏറെ സമയത്തെ ആലോചനക്ക് ശേഷം സരസു തന്നെ വാ തുറന്നു ...
" ആൾ ഉണ്ട് ..."
" ആരാ ..."
" കാപ്പിരി …. അതാ അവനെ എല്ലാവരും വിളിക്കുന്നത് ... "
" അതാരാ ..."
" പണ്ട് ലക്ഷംവീട് കോളനിയിലെ പെറുനോക്കുന്ന തള്ള എവിടെ നിന്നോ കൊണ്ട് വന്നതാ ... തള്ളയുംതന്തയൊന്നും ഇല്ല ... ഈ തള്ള ചത്തതിന് ശേഷം മലയന്മാരുടെ കൂടെ ആ ... ഇവിടെ വരാറുണ്ട് വാറ്റുകുടിക്കാൻവൈകുന്നെരം ... പയ്യനാണ് .... പതിനെട്ടുകഴിഞ്ഞു കാണും ... നീളം ഉള്ള മെലിഞ്ഞ ഒരുത്തനാണ് ... നാളെനിങ്ങൾ വന്നാൽ നേരിൽ കാണാം ... അഞ്ചിനെക്ക് ഇങ്ങെത്തിയാൽ മതി ... "
" മ്മ് ... വരാം ...... നീ സംസാരിച്ചു വെച്ചോ അപ്പോളേക്കും ഞാൻ എത്തിക്കോളും "
അഴിഞ്ഞ മുണ്ടും ചുറ്റി കുപ്പിയിലെ അവസാന തുള്ളി വാറ്റും അകത്താക്കി അയാൾ മലയിറങ്ങി ...
-------------------------------------------
" അതെന്താ ഏട്ടത്തി ... പയ്യൻ മതി എന്ന് പറഞ്ഞത് ...?"
അടുക്കള വൃത്തിയാക്കി കൊണ്ട് നിൽക്കുമ്പോൾ ഹേമലതയോട് യാമിനിയും യമുനയും ചോദിച്ചു ...
" എടീ ... സ്വാമി പറഞ്ഞത് ഓർമയില്ലേ ...
💬 Comments
View all comments