Chapter Title : കാപ്പിരിയും ഗന്ധർവശാപവും 1 [മാമ്പള്ളി തറവാട്]
ഇവിടെ നടക്കുന്ന കാര്യം പുറത്തുപറഞ്ഞുനടക്കാൻ സാധ്യത ഉണ്ട് ... കേട്ടപാതി കേൾക്കാത്ത പാതി നാട്ടുകാർ നൊടിച്ചിൽ തുടങ്ങും ... ഒരുപയ്യനാണെങ്കിൽ ആർക്കും പ്രശ്നവും ഉണ്ടാകില്ല ... "
ഹേമലത വീണ്ടും പറഞ്ഞു ...
" അത് ഏട്ടത്തി പറഞ്ഞതിൽ കാര്യമുണ്ട് ... അങ്ങനെ ആണെങ്കിൽ നമുക്ക് ഊട്ടുപുരയിൽ നിൽപ്പിക്കാം അവനെ... ഇവിടെ താമസിച്ചു ജോലി ചെയ്യട്ടെ ... പറ്റിയ ഒരുത്തനെ തപ്പാൻ അയ്യപ്പനോട് പറയാം ... "
അതും പറഞ്ഞു ഭദ്രൻ അയ്യപ്പനെ വിളിക്കാൻ ഫോൺ എടുത്തു ....
--------------------------------------------
ആ നാട്ടിലെ ഡ്രൈവിംഗ് സ്‌കൂൾ ആയ മലമുകളിൽ താമസിക്കുന്ന വാറ്റുകാരി സരസുവിന്റെ വീട്ടിൽ പണിയുംകഴിഞ്ഞു വാറ്റും അകത്താക്കി നീക്കുകയായിരുന്നു അയ്യപ്പൻ ...
ആകെ പ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു അയാളപ്പോൾ ...
" എന്തുപ്പറ്റി ... അണ്ടിപോയ അണ്ണാനെപ്പോലെ ആണല്ലോ ഇരുപ്പ് ... "
നിലത്തുവീണ മുണ്ടും ചുറ്റി ചിതറിവീണ മുടികൾ കെട്ടിവെക്കുമ്പോൾ സരസു ചോദിച്ചു ...
" എന്തുപറയാനാടീ ... നമ്മുടെ അന്നം മുട്ടി ... അത്ര തന്നെ .... "
" കാര്യം പറ മനുഷ്യാ ...?"
" മാമ്പള്ളിയിൽ മുതലാളിമാർ വന്നിട്ടുണ്ട് ... ഇനി അടുത്തൊന്നും പോകുന്നില്ല എന്നാ കേട്ടത് ... "
" ഓ അങ്ങനെ .... ഇരുപ്പ് കണ്ടപ്പോൾ തോന്നി എന്തോ പറ്റിയിട്ടുണ്ടെന്ന് ... ഇനി നിങ്ങളുടെ കള്ള കണക്കൊന്നുംനടക്കില്ലല്ലോ ...."
ആരും നാട്ടിലില്ലാത്തത് കൊണ്ട് അയ്യപ്പൻ എല്ലാ മാസങ്ങളിലും തിരിയാത്ത കോലത്തിൽ അവരിൽ നിന്ന് പണംതട്ടിയിരുന്നു ... നാളികേരവും മറ്റുള്ള കൃഷി വിളകളും ആണ് അയാളുടെ പണ സ്രോതസ്സ് .... ഇനി എല്ലാവരുംവന്ന സ്ഥിതിക്ക് അത് നടക്കില്ല ... കാരണം തറവാട്ടിലെ ഊട്ടുപുരയിലും കൂടയിലും ആണ് സാധനങ്ങളുംവിളകളും സൂക്ഷിക്കുക ...
അപ്പോളാണ് അയാളുടെ ഫോൺ ശബ്ദിച്ചത് ... ഫോൺ നോക്കി അയാൾ സരസുവിനോട് ശബ്ദിക്കരുത് എന്ന്പറഞ്ഞു ഫോൺ എടുത്തു ...
"ആ ... ശരി മുതലാളീ .... "
അയാൾ കുറച്ചു നേരം ഭവ്യതയോടെ സംസാരിച്ചു ഫോൺ വെച്ചു ...
" എന്താ ... " സരസു കണ്ണുകൊണ്ട് പുരികം പൊന്തിച്ചു
💬 Comments
View all comments