Chapter Title : കള്ളനും കാമിനിമാരും 16 [Prince]
നോക്കി വേണം ഭക്ഷണം കൊടുക്കാൻ.. അന്നേരം തങ്ങി ഇരുത്തണം... ആ സമയത്താണ് മറ്റൊരാളിൻ്റെ ആവശ്യം വരുന്നത്... പിന്നെ അടിയിലെ തുണി രാഘവൻ രണ്ട് നേരം മാറ്റും.."
അവർ രവിയെ നിരാശയോടെ നോക്കി.
"ഞാൻ പരമാവധി സഹകരിക്കാം... ചെയ്യേണ്ടത് ന്താച്ചാൽ പറഞ്ഞാൽ മതി.. എല്ലാം ചെയ്ത് തരാം..." അവർ കാണാതെ, രവി അവരെ വീണ്ടും കണ്ണുകളാൽ ഉഴിഞ്ഞു.
ശരിക്കും കടഞ്ഞെടുത്ത ദേഹം. ശരീരത്തിന് മഞ്ഞളിൻ്റെ നിറം. ഒതുങ്ങിയ വയറും അരക്കെട്ടും. പൊക്കിള് പകുതി മറച്ചുള്ള മുണ്ടുടുക്കൽ. ബ്ലൗസിന് പകരം റൗക്ക. അതിനുള്ളിൽ, അമർന്നിരിക്കുന്ന വലിയ അമ്മിഞ്ഞകൾ.
പരന്നുന്തിയ ചന്തിക്കുടങ്ങൾ. ഇവർ മായമ്മയുടെ ചേച്ചിയെങ്കിലും, കണ്ടാൽ അനുജത്തിയാണെന്നെ ആരും പറയൂ. സത്യത്തിൽ മായമ്മയോടുള്ള വാക്കിൻ്റെ കടപ്പാടാണ് തന്നെ ഇവിടെ, ഈ ഓണംകേറാമൂലയിൽ എത്തിച്ചത്. ഇനി ഒരാഴ്ച നീളുന്ന സേവനം.
"ദേവീ... " പുറത്തുനിന്നും വിളി.
"ദാ വരുണൂ... മുത്തശ്ശി...." അപ്സരസ്സ് പുറത്തേക്ക് പോയി. എന്തായാലും ഇവരുടെ പേര് കിട്ടി. ദേവീ!!! അല്ലെങ്കിലും കണ്ടാലും ദേവിയല്ലെന്ന് ആരും പറയില്ല.
രവി മുറിക്ക് ചുറ്റും നടന്നു. എന്തിനായിരിക്കും ഇവിടെ മൂന്ന് കട്ടിൽ?
പിന്നിൽ കാലടി ശബ്ദം. കൈയ്യിൽ ഭക്ഷണവുമായി ദേവി. അല്ല ദേവി ചേച്ചി. വേണ്ട ഓപ്പോൾ... അത് മതി. രവി മനസ്സിൽ പറഞ്ഞു.
ഭക്ഷണം അരികിലെ ബെഞ്ചിൽ വച്ച് ദേവി രവിയെ നോക്കി.
"ഇത് ഏട്ടനുള്ളതാ... നമുക്ക് അങ്ങോട്ട് പോയി കഴിക്കാം.. സമയം എത്രയായി എന്നറിയോ രവിക്ക്..." അവരുടെ വലിയ കണ്ണുകൾ വീണ്ടും വിടർന്നു.
"എനിക്ക് വിശപ്പില്ല... പോയി കഴിച്ചോളൂ.."
"അത് പറ്റില്യ... അത്താഴപട്ടിണി അരുതെന്നാ.. അൽപ്പം കഴിക്കണം... അതാ നടപ്പ്." അവർ മൊഴിഞ്ഞു. രവിക്ക് അവരെ ധിക്കരിക്കാൻ മനസ്സ് വന്നില്ല. പിറകെ ചെന്ന്, കൈ കഴുകി, വിളമ്പി തന്ന ഭക്ഷണം കഴിച്ച്, കൈയ്യും വായും കഴുകി, ഉമ്മറത്ത് വന്നിരുന്നു. പുറത്ത് നേരിയ തണുപ്പ്. കണ്ണെത്താദൂരം ഇരുട്ട് മൂടി നിൽക്കുന്നു.
ചീവീടുകളുടെ നിലയ്ക്കാത്ത കരച്ചിൽ. അല്ല, അവ ഇണയെ ആകർഷിക്കാനുള്ള തത്രപ്പാടിൽ. ഇടയ്ക്ക് മിന്നാമിന്നുകൾ മിന്നിമറയുന്നു. വിദൂരതയിലേക്ക് കണ്ണും നട്ട് രവി നിന്നു.
"എന്താ ഇവിടെ നിൽക്കുന്നെ..." പിന്നിൽ ദേവി.
"നല്ല കുളിര് നിറഞ്ഞ അന്തരീക്ഷം .. പിന്നെ ദാ നോക്ക്... വല്ലാത്ത ഇരുട്ടും..." രവി ദൂരേക്ക് ചൂണ്ടി.
"എന്താ ഇരുട്ടിനെ ഇഷ്ടമാണോ.. എനിക്ക് ഇരുട്ട് ഭയമാണ്..." അവർ ഭയം അഭിനയിച്ചു.
"എനിക്ക് ഇഷ്ടമാണ്... ഇരുട്ടിൽ നടക്കണം... പക്ഷേ ഇഴജന്തുക്കൾ... അതേ പേടിയുള്ളൂ...." രവി ചിരിച്ചു.
💬 Comments
View all comments