Chapter Title : കള്ളനും കാമിനിമാരും 17 [Prince]
മനസ്സിൽ കുറിച്ചിട്ടു. തിരികെ വരുന്ന വഴി ചായയും വടയും വയറ് നിറയെ കഴിച്ചതിനാൽ അത്താഴം കിട്ടിയില്ലെങ്കിലും വേണ്ടില്ല എന്ന അവസ്ഥയിലായി. പക്ഷേ, മനുഷ്യൻ ഒന്ന് കരുതും, ദൈവം മറ്റൊന്ന് വരുത്തും എന്ന് പറഞ്ഞപോലെ, തിരിച്ചെത്തിയതും ദേവി രവിയെ വിളിപ്പിച്ചു.
"വേഗം കുളിച്ച് റെഡി ആവൂ... നമുക്കൊരിടം വരെ പോകണം.. ഇത് ഉടുത്തോളൂ... പിന്നെ, ഇത് കൈയ്യിൽ കരുതുക" അവർ കൈയ്യിലിരുന്ന കസവ് മുണ്ടും വേഷ്ടിയും രവിക്ക് നൽകി.
കസവ് മുണ്ടും വേഷ്ടിയും ധരിച്ച് പോകാനുള്ള ഇടം ഒരുപക്ഷേ ഒന്നുകിൽ ഒരു അമ്പലം. അല്ലെങ്കിൽ, ഏതെങ്കിലും ഒരു കുടുംബ പരിപാടി. എന്തായാലും രവിയുടെ സംശയം അസ്ഥാനത്തായില്ല. പുറത്ത് നിന്നും വന്ന കാറിൽ ഇരുവരും കയറി. രണ്ട് മണിക്കൂർ യാത്രയ്ക്ക് ശേഷം എത്തിയത് മറ്റൊരു കോവിലകത്ത്. അവിടെ ഒരു ചെറുപൂരത്തിൻ്റെ ജനം.
"വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് വരാം.." ദേവി ഡ്രൈവറോട് ആജ്ഞാപിച്ചു.
"ആവട്ടെ തമ്പുരാട്ടി..." ഡ്രൈവർ ഭവ്യതയോടെ പറഞ്ഞു.
"രവി വരൂ..." അവർ നടന്നു. പിന്നാലെ രവിയും. വലിയ ചന്തികൾ തുളുമ്പുന്ന മനോഹരമായ കാഴ്ച മുന്നിൽ ഉണ്ടെങ്കിലും, അതിലേക്ക് കണ്ണ് പായിക്കാതെ, പോകുന്ന വഴി ഓരോ ഇടവും രവി ശ്രദ്ധിച്ചു. ഓർമ്മയിൽ പൊടിപിടിച്ച് കിടക്കുന്ന സ്ഥലങ്ങളുമായി നല്ല സാമ്യത. ഇത് തനിക്ക് നല്ലപോലെ പരിചയമുള്ള ഇടമാണല്ലോ.
തൻ്റെ കുട്ടിക്കാലത്ത് ഇവിടെ വന്നതായ ചെറിയ ഓർമ്മ. കോവിലകത്തിൻ്റെ മുന്നിലെ മുട്ടിക്കുടിയൻ മാവ്, അപ്പുറത്തെ പ്ലാവ്, പിന്നെ കുളം. അതെ... കുട്ടിക്കാലത്ത് അമ്മയോടൊപ്പം താനിവിടെ വന്നിട്ടുണ്ട്. പക്ഷേ, വരാനുള്ള സാഹചര്യം, ബന്ധം.. ഇതൊന്നും ഓർക്കുന്നില്ല.
"രവി എന്താ ആലോചിക്കുന്നത്..." ദേവീ ചോദിച്ചു. തെല്ല് മുൻപ് മനസ്സിൽ തോന്നിയ കാര്യങ്ങൾ പറയണോ എന്ന് മനസ്സ് ചോദിച്ചു. പിന്നെ വിചാരിച്ചു, വേണ്ടെന്ന്. പക്ഷേ, പിന്നിലേക്ക് തള്ളിനിൽക്കുന്ന ചന്തികളിലേക്ക് രവിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.
"ഒന്നുമില്ല... " അവർ നടന്ന് പടികൾ ഇറങ്ങി കോവിലകത്തേക്ക് പ്രവേശിച്ചു.
"അകത്തേക്ക് വാ... ഇന്ന് മച്ചിലെ അമ്മയുടെ ഉത്സവമാണ്... സന്ധ്യക്ക് കുളിച്ച് തൊഴണം. അത്താഴം കഴിഞ്ഞ് നമുക്ക് തിരികെ പോകാം.." അവർ പറഞ്ഞു. ഇരുവരും കാലുകൾ കഴുകി അകത്തേക്ക് പ്രവേശിച്ചു. വീടിനുള്ളിൽ കുറേയേറെ ജനങ്ങൾ. അധികവും സ്ത്രീരത്നങ്ങൾ. പല പ്രായത്തിൽ.. പിടയ്ക്കുന്ന ഇനങ്ങൾ... മിക്കവരും പൊന്നിൽക്കുളിച്ച് നിൽക്കുന്നവർ.
ആരാ, എവിടുന്നാ എന്നൊന്നും ആരും ഇതുവരെ ചോദിക്കാതിരുന്നതിൽ രവിക്ക് ആശ്ചര്യം തോന്നി. മറിച്ച്, എല്ലാവർക്കും ഒരുതരം ബഹുമാനം തന്നോട് ഉണ്ടെന്ന് രവി തിരിച്ചറിഞ്ഞു. ഇടയ്ക്ക്, ദേവി വന്ന്
💬 Comments
View all comments