Chapter Title : കള്ളനും കാമിനിമാരും 5 [Prince]
ഇവർ ജീവിതം അവസാനിപ്പിക്കുവാനുള്ള പുറപ്പാടാണല്ലോ! അടിയിന്തരമായി താൻ പ്രതികരിക്കേണ്ടിയിരിക്കുന്നു. മുൻപിൻ നോക്കാതെ മുൻവശത്ത് തുറന്നുകിടക്കുന്ന വാതിലിലൂടെ രവി അവരുടെ അടുത്തേക്ക് പാഞ്ഞ് അവരെ തള്ളിമാറ്റി. പിന്നെ, കൈയ്യിൽനിന്നും സാരി ബലമായി വലിച്ച് ദൂരേക്ക് എറിഞ്ഞിട്ട് അവരുടെ തോളിൽ പിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളിലേക്ക് നോക്കി.
"ഏയ്... ആരാണ് നിങ്ങൾ... " അവർ ഭയന്ന് വിറച്ചു.
"ദൈവദൂതൻ... അങ്ങിനെ കരുതൂ... എനിക്ക് കഥയൊന്നും കേൾക്കേണ്ട... എല്ലാം ഞാൻ നേരിൽ കണ്ടു.
ജീവിച്ചിരിക്കാൻ ആശയുണ്ടെങ്കിൽ ഈ നിമിഷം എന്നോടൊപ്പം വരാം... ചിന്തിക്കാൻ സമയമില്ല... വരുന്നോ...." രവി കിതപ്പിലും പറഞ്ഞൊപ്പിച്ചു.
"എനിക്ക് ജീവിക്കണം... മരിക്കാൻ എനിക്ക് ഭയമില്ല... എന്നെ ആശ്രയിക്കുന്ന കുറച്ചുപേരുണ്ട്... അവർക്കായി എനിക്ക് ജീവിക്കണം..." അവർ പൂക്കുലപോലെ വിറച്ചു... അവരുടെ വലിയ മാറിടങ്ങൾ ഉയർന്നുതാഴ്ന്നു. കവിളിലൂടെ കണ്ണീർ ധാരധാരയായ് ഒഴുകി. പിന്നെ രവിയുടെ കൈപിടിച്ച് ഉടുത്ത തുണിയാലെ പുറത്തേക്ക് നീങ്ങി.
വീടിന്റെ പിന്നിലൂടെ, ഇരുട്ടിന്റെ മറപറ്റി അവർ രവിയെ നയിച്ചു. കുറേ നേരം പുല്ലും കല്ലും നിറഞ്ഞ വഴികളിലൂടെ ഇരുവരും നടന്നു. അവസാനം ഒരു ചെമ്മൺ പാതയിൽ അവർ എത്തി തൊട്ടടുത്ത കലുങ്കിൽ ഇരുന്നു. നേരിയ വെട്ടത്തിലും അവർ പരസ്പ്പരംനോക്കി ചിരിച്ചു.
"നിങ്ങൾ മനുഷ്യനോ അതോ.... ദൈവമോ..." അവർ രവിയുടെ കൈകൾ മുറുക്കെ പിടിച്ചു.
"ഞാൻ രവി... കള്ളൻ രവി... മോഷണമാണ് തൊഴിൽ... അവിചാരിതമായി നിങ്ങളുടെ വീട്ടിൽനിന്നും കേട്ട കരച്ചിൽ ഇന്ന് നമ്മളെ ഇവിടെ എത്തിച്ചത്..."
"നിങ്ങൾ ആരുമാകട്ടെ... പക്ഷെ ദൈവമാണ് നിങ്ങളെ ഈ പാതിരാവിൽ എന്റെ അടുത്ത് എത്തിച്ചത്.. എനിക്ക് ഒരു പുരുഷന്റെ മുന്നിൽ കീഴടങ്ങാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല... മറിച്ച് പീഡിപ്പിക്കപ്പെടാൻ ഞാൻ തയ്യാറല്ല... കൊല്ലപ്പെടാനും..." അവർ ശാന്തമായി പറഞ്ഞു. എങ്കിലും അവരിലെ കിതപ്പ് പൂർണ്ണമായും വീട്ടിരുന്നില്ല.
"ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി..." ഒരു ഇടവേളയ്ക്ക് ശേഷം രവി പറഞ്ഞു.
"നിങ്ങൾ എന്നെ കണ്ടില്ലായിരുന്നുവെങ്കിൽ ഇതിനകം ഞാൻ ഈ ലോകത്തോട് വിടപറഞ്ഞേനെ അല്ലേ..." അവർ വീണ്ടും ചിരിച്ചു.
"മാൻ പ്രൊപോസസ്... ഗോഡ് ഡിസ്പോസ്സസ്... എന്റെ കണക്കുകൂട്ടൽ പിഴപ്പിച്ച ദുഷ്ടൻ..." അവർ രവിയുടെ കൈയ്യിൽ നുള്ളി.
"എന്റെ താമസഥലത്തേക്ക് വരുന്നോ.." രവിയുടെ ചോദ്യം. അതിനുത്തരമായി അവർ തലയാട്ടി.
"എങ്കിൽ വരൂ..." രവി എഴുന്നേറ്റു.
"ഇവിടെനിന്നും ടൗണിലേക്ക് ഒരു എളുപ്പവഴിയുണ്ട്. അതിലൂടെ പോകാം..."
അവർ നിർദ്ദേശിച്ച വഴിയിലൂടെ രവി
നടന്നു. അല്ലെങ്കിലും അപരിചിതർ ആയ ഒരു സ്ത്രീയും പുരുഷനും ഈ അസമയത് നടന്ന് പോകുന്നത് കണ്ടാൽ ആർക്കും
💬 Comments
View all comments