Chapter Title : കള്ളനും കാമിനിമാരും 5 [Prince]
സംശയിക്കാം. ഇവിടെ സ്ത്രീയുടെ അസാധാരണമായ വസ്ത്രധാരണം - എന്ത് പറഞ്ഞാലും ആരും
വിശ്വസിക്കില്ല. അതുകൊണ്ട് ഊടുവഴിയാണ് നല്ലത്. രവി മനസ്സിൽ പറഞ്ഞു.
ചന്ദ്രന്റെ നേരിയ നിലാവിൽ ഇരുവരും നടക്കാൻ തുടങ്ങി. സ്ത്രീയുടെ പേര് പൊന്നമ്മയെന്നും ഒരു ചെറിയ അഗതി മന്ദിരം നടത്തുന്നുവെന്നും വയസ്സ് നാൽപ്പതിനടുത്തുവെന്നും വിവാഹം കഴിച്ചിട്ടില്ലെന്നുമൊക്കെ വാ തോരാതെ പൊന്നമ്മ രവിയോട് പറഞ്ഞു. സംസാരത്തിനിടയിൽ രവി അവരറിയാതെ അവരുടെ അഴകളവ് കണ്ണുകളാൽ ഉഴിഞ്ഞെടുത്തു.
ശരാശരി ഉയരവും തടിയും. വെളുപ്പല്ലെങ്കിലും കറുപ്പല്ലാത്ത ശരീരം. വട്ടമുഖം. അൽപ്പം പരന്ന മൂക്ക്. ബ്ലൗസ്സിൽ കൂർത്ത്, നിറഞ്ഞ മാറിടം. ഒറ്റമുണ്ടിൽ അവരുടെ ഒതുങ്ങിയ അരക്കെട്ട്
അതിമനോഹരം. പൊക്കിൾ മുണ്ടിനുള്ളിൽ ആണെങ്കിലും അടിയിൽ ഒന്നരയാണെന്ന് ഉറപ്പ്. ചെരുപ്പ് ഇല്ലെങ്കിലും ഉറച്ച കാൽവെപ്പിലുള്ള അവരുടെ നടത്തം ആകർഷകം.
ഇടയ്ക്ക് രവിയുടെ കാര്യങ്ങളും പൊന്നമ്മ ചോദിച്ചറിഞ്ഞു. ഒറ്റത്തടിയാണെന്നറിഞ്ഞപ്പോൾ അവർ സന്തോഷവതിയായപോലെ രവിക്ക് തോന്നി. പിന്നെ പൊന്നമ്മയുടെ അനുജത്തിയുടെ കല്യാണം, മരണം എന്നീ വിഷയങ്ങളും സംസാരത്തിൽ കടന്നുവന്നു. തെല്ലു മുൻപ് തന്നെ ഉപദ്രവിച്ച ആളാണ് അനുജത്തിയുടെ ഭർത്താവെന്നും അനുജത്തിയെ അയാൾ ഇല്ലാതാക്കിയെന്നുമൊക്കെ പൊന്നമ്മ പറഞ്ഞു. കുറേനാളായി തന്നിലാണ് കണ്ണ്.
ഇടവേളകളിട്ട് പൊന്നമ്മ പറഞ്ഞുകൊണ്ടിരുന്നു. തികച്ചും അപരിചിതൻ ആയ ഒരാളോടാണ് തന്റെ മനസ്സ് തുറക്കൽ എന്നകാര്യം അവർ മറന്നിരിക്കുന്നു.
അവരുടെ നടത്തം ചെന്ന് അവസാനിച്ചത് രവിയുടെ കൊച്ചുവീട്ടിൽ ആയിരുന്നു. രവി ലൈറ്റ് ഓൺ ചെയ്തു. കതക് തുറന്ന് അകത്ത് കടന്ന പൊന്നമ്മ കട്ടിലിൽ ഇരുന്ന് രവിയെ നോക്കി.
"എനിക്കൊന്ന് കുളിക്കണം..." പൊന്നമ്മ ആഗ്രഹം പറഞ്ഞു.
"നിങ്ങൾക്ക് മാറ്റിയുടുക്കാൻ എന്റെ മുണ്ടും ഷർട്ടും മാത്രമേയുള്ളൂ... "
"എനിക്കതുമതി.. എവിടെയാ കുളിക്യാ ??"
"വരൂ..." തന്റെ തോർത്തും എടുത്ത് രവി പുറത്തേക്ക് നടന്നു. പിന്നാലെ പൊന്നമ്മയും. കിണറിന്റെ കരയിൽ വച്ചിരുന്ന മൺപാത്രത്തിലേക്ക് രവി വെള്ളം കോരിനിറച്ചു. പൊന്നമ്മ രവിയെ നോക്കി. തോർത്ത് അവർക്ക് കൊടുത്ത് രവി പോകാൻ തുനിഞ്ഞു.
"നിങ്ങൾ പോകേണ്ട...ഇവിടെ നിൽക്ക്. മരിക്കാൻ തുനിഞ്ഞ എന്നെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന ആളിൽനിന്നും എനിക്ക് മറയ്ക്കാനായി ഒന്നുമില്ല....
ഈ നിമിഷത്തെ ജീവിതം നിങ്ങളുടെ ദാനമല്ലേ..." പൊന്നമ്മ ഉടുത്തിരുന്ന വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ച് രവിയുടെ കൈയ്യിൽകൊടുത്ത്,
ഒന്നരയഴിച്ച് നെഞ്ചിലേക്ക് കയറ്റിക്കെട്ടി അർദ്ധനഗ്നയായി താഴ്ന്നിരുന്നു. പിന്നെ കപ്പിൽ കോരിയ വെള്ളം തലവഴി തുടർച്ചയായി ഒഴിച്ചു. പാപക്കറ കഴുകിക്കളയുന്ന മട്ടിൽ ആയിരുന്നു അവരുടെ ഒഴിക്കൽ. തൊട്ടി കാലിയാവുന്നവരെ അവർ ആരെയോ തോൽപ്പിക്കുന്നതുപോലെ വാശിയിൽ ഒഴിച്ചുകൊണ്ടേയിരുന്നു. തുടർന്ന് രവിയുടെപക്കൽനിന്നും തോർ ത്ത് വാങ്ങി
💬 Comments
View all comments