Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
സാവധാനം സദ്യകഴിഞ്ഞ് അവരെല്ലാം പോരാൻ ഇറങ്ങി.
തിരികെയുള്ള യാത്രയിൽ മാലിനിയും ഓപ്പോളും ജീപ്പിൽ അരുണിന്റെ അപ്പുറവും ഇപ്പുറവും ആയിട്ടാണ് ഇരുന്നത്. അവന്റെ കൈകൾ ഇരുവരേയും ചേർത്തുപിടിച്ചിരുന്നു. ജീപ്പുകാരന് കിട്ടിയിരുന്ന നിർദ്ദേശപ്രകാരമാവണം സാവധാനവും, സുരക്ഷിതവുമായി അയാൾ അവരെ കാറിനടുത്ത് എത്തിച്ചു. അയാൾക്ക് ജീപ്പ് വാടക നല്കി അവർ യാത്ര പറഞ്ഞു.
ഇനി എപ്പോഴാണ് വരേണ്ടതെന്ന് അവർക്ക് അറിയാമായിരുന്നു.
അതിനേറെ സമയമുണ്ടെന്നും, അന്ന് പുതിയ അംഗങ്ങൾ തങ്ങളോടൊപ്പം ഉണ്ടാകുമെന്നും അവർക്കറിയാം.
***
തിരികെ തങ്ങളുടെ കാർ ഇട്ടിരുന്ന സ്ഥലത്ത് അവർ എത്തി. അവിടെ ആൽത്തറയിൽ മൂവരും ഇരുന്നു. ടെൻഷൻ കുറയ്ക്കാൻ വേണ്ടി മാലിനി, മുൻപ് തങ്ങൾ ഇവിടെ വന്നപ്പോൾ അരുണും താനും മൽസരിച്ച് കൂവിയതും, താൻ ജയിച്ചതും പറഞ്ഞു.
മാലിനി- അരുൺ, അന്നത്തെ വാക്ക് മാറ്റരുത്, കേട്ടല്ലോ?
ഓപ്പോൾ കാര്യം ചോദിച്ചു- എന്തു വാക്ക്?
അരുൺ- അമ്മ എന്തുപറഞ്ഞാലും കേൾക്കണം എന്നാണ് വാക്ക്.
ഓപ്പോൾ- അപ്പോൾ, എന്നെ വിവാഹം ചെയ്തത് അമ്മ പറഞ്ഞിട്ടാണോ?
അരുൺ- അമ്മ ആ വാക്കിന് എന്നോട് ഇന്നേവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല.
മാലിനി- അതിന്റെ ആവശ്യം ഇന്നേവരെ ഉണ്ടായിട്ടില്ല, എന്റെ ഭർത്താവിൽ നിന്ന്.
ഓപ്പോൾ- എന്റേയും.
‘ഞങ്ങൾ ഒന്നാണ്. ഞങ്ങൾക്കും ഒന്നാണ്. ഞങ്ങളുടെ ഈ നീ, രണ്ടുപേർക്കും തുല്യം.’ എന്ന് അമ്മ ഇന്നലെ പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് അരുണിന് മനസ്സിലായത്. തന്റെ ജീവനാണിവർ.
സന്ധ്യക്ക് മുമ്പേ അവർ തറവാട്ടിൽ തിരികെയെത്തി.
അത്താഴം കഴിഞ്ഞ് നേരത്തെ കിടക്കാൻ അരുണിന് ധൃതിയായിരുന്നു.
ഇന്നലത്തേയും, പിന്നെ ഇന്ന് അങ്ങോട്ടും ഇങ്ങോട്ടും ഡ്രൈവ് ചെയ്തതിന്റെയും, ഇന്നത്തെ സംഭവ വികാസങ്ങളുടെയും എല്ല്ലാം കാരണം അവന് ആകെ ക്ഷീണം തോന്നി.
മാലിനിക്കും ഓപ്പോൾക്കും അത് മനസ്സിലായി. അവർ പുഞ്ചിരിയോടെ തലയാട്ടി അനുവാദം കൊടുത്തു.
അവൻ തങ്ങളുടെ മുറിയിലേക്ക് പോയപ്പോൾ മാലിനി ഓപ്പോളോട് സംസാരിക്കാൻ തീരുമാനിച്ചു.
മാലിനി- ഓപ്പോളെ, സ്കൂളിൽ എന്റെ ക്ളാസ്മേറ്റ് ആയിരുന്ന വിജയലക്ഷ്മി ഇപ്പോൾ ഗൈനക്കോളജിസ്റ്റ് ആണ്. നമ്മുടെ അടുത്ത് മധുക്കാട് സിറ്റിയിൽ. മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ നടത്തുന്നു. ചെറുതെങ്കിലും എല്ലാ സൗകര്യങ്ങളും ഉള്ളതാണ്. ഞാൻ അവളെ ബാംഗ്ളൂരിൽ നിന്ന് വിളിച്ചിരുന്നു. നമ്മുടെ തറവാടിന്റെ
💬 Comments
View all comments