Chapter Title : കർമ്മഫലം [ഋഷി]
മുഖം! അവർ! മൂടിപ്പുതച്ച, കരഞ്ഞുകലങ്ങിയ കണ്ണുകളുള്ള സ്ത്രീ ഇതാ എന്നെത്തഴുകുന്ന കനിവിൻ്റെ സാന്നിദ്ധ്യമാവുന്നു. അറിയാതെ കണ്ണുകൾ നിറഞ്ഞു. ആ മുഖം തിരശ്ശീലയ്ക്കു പിന്നിൽ അവ്യക്തമായി.
നനുത്ത വിരലുകൾ എൻ്റെ കണ്ണുകൾ തഴുകി. ആ മേൽമുണ്ടെടുത്ത് എൻ്റെ മുഖം തുടച്ചു. കുട്ടീ! ആ സ്വരം! ഞാനൊന്നെണീറ്റോട്ടെ?
അയ്യോ! ഞാൻ പിടഞ്ഞെണീറ്റു. പാവം. എന്നെയും താങ്ങി എത്ര നേരമിരുന്നുകാണും!
അവരെഴുന്നേറ്റു. ഇപ്പോൾ മൂടിപ്പുതച്ചിട്ടില്ല. സെറ്റുമുണ്ടാണ് ഉടുത്തിരിക്കുന്നത്. നടക്കുമ്പോൾ തുളുമ്പുന്ന തടിച്ചു വിടർന്ന ചന്തികൾ! ടോയ്ലറ്റിലേക്കാവും പോവുന്നത്. ഞാൻ വാച്ചുനോക്കി. ഓ! പതിനൊന്നാവുന്നു. നാലുമണിക്കൂറോളം ആ പാവം മൂത്രമൊഴിക്കാൻ പോലും പോവാതെ എന്നെപ്പോലൊരു യൂസ്ലെസ്സിനേയും മടിയിൽ കിടത്തി... എന്തോ പെട്ടെന്ന് കണ്ണുകൾ നിറഞ്ഞുപോയി.
ചുറ്റിലും നോക്കി. വലിയ തിരക്കില്ല. വിൻഡോ സീറ്റിലും എതിരേയും ഹിന്ദിക്കാരാണ്. ഞങ്ങളുടെ സീറ്റിലേക്ക് അപ്പോൾ എതിരേ ഇരുന്ന ഹിന്ദി സഹോദരി വന്നിരുന്നു. ഒപ്പം ഒരു കൊച്ചു ചെക്കനും
അവർ തിരിച്ചു വന്നു. എന്നോടിത്തിരി ചേർന്നിരുന്നു. ഞങ്ങളുടെ തോളുകളുരുമ്മി. നോക്കിയപ്പോൾ അവർ നീണ്ടിടംപെട്ട മുടിയിലെ ഉടക്കുകൾ വേർപെടുത്തുന്നു. ഒറ്റ നരയുമില്ലാത്ത തിളങ്ങുന്ന മുടി. മിനുപ്പുള്ള തൊലി. ആ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. പെട്ടെന്നാ കണ്ണുകൾ എൻ്റെ നേർക്കു തിരിഞ്ഞു. ഒരു നേരിയ മന്ദഹാസം....
നല്ല ക്ഷീണമായിരുന്നു. അതാ...ഞാനൊരു ക്ഷമാപണം നടത്താൻ തുനിഞ്ഞു.
സാരല്ല്യ കുട്ട്യേ! ഇമ്പമുള്ള സ്വരം. ഞാനാണ് തലകിടന്നാടി ജനാലയിടിച്ചപ്പോൾ നേരേ കിടത്തിയത്.
ഞാനൊന്നു ചിരിച്ചു.
ഒറങ്ങുമ്പോ കൊച്ചുകുട്ട്യോളടെ മുഖമാണ് ട്ടോ! അവർ പിന്നെയും മന്ദഹസിച്ചു.
എൻ്റെയുള്ളൊന്നു തുടിച്ചു. ഞാൻ സീറ്റിൽ കൈവെച്ചപ്പോൾ അവരുടെ കൈപ്പത്തിക്കുമോളിലാണമർന്നത്. എന്തോ കയ്യെടുക്കാൻ തോന്നിയില്ല. എൻ്റെ ഇടം കയ്യുടെ താഴെ ആ നീണ്ട വിരലുകൾ മെല്ലെയനങ്ങി. എപ്പൊഴോ ഞങ്ങളുടെ വിരലുകൾ തമ്മിൽ കോർത്തു. ഞാനാ കൈപ്പത്തി മെല്ലെയുയർത്തി എൻ്റെ മടിയിൽ വെച്ച് വലം കൈകൊണ്ടു മെല്ലെത്തലോടി..
ഞാനവരെ നോക്കി. ആ വലിയ കണ്ണുകൾ എൻ്റെ മുഖത്തു തന്നെ തറഞ്ഞിരിക്കുന്നു.
എൻ്റെ പേര് രവീന്നാണ്. ഞാൻ പറഞ്ഞു. അവരൊന്നു നിശ്വസിച്ചു. വലിഞ്ഞു മുറുകിയ വിരലുകൾ എൻ്റെ കൈക്കുള്ളിൽ അയഞ്ഞത് ഉള്ളിലെ പിരിമുറുക്കം ഇല്ലാതായതിൻ്റെ ലക്ഷണമായിരുന്നു.
ൻ്റെ പേര് ദേവകി. ല്ലാരും ദേവീന്നാ വിളിക്കണത്. എൻ്റെ നോട്ടം കാരണമാവും ആ മുഖമിത്തിരി തുടുത്തു.
ഞാൻ ദേവിച്ചേച്ചീന്നു വിളിച്ചോട്ടെ? ഞാനാ കയ്യിലൊന്നമർത്തി. ആ മിനുത്ത കവിളുകളിൽ പടർന്ന ചുവപ്പുനിറം തൊട്ടെടുക്കാമായിരുന്നു!
വിളിച്ചോളൂ! ആ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു. ന്നാല് ഞാൻ ഉണ്ണീന്നേ വിളിക്കൂ! കേട്ടോടാ മോനേ! നിന്നേക്കാളും പത്തുപതിനഞ്ചു
💬 Comments
View all comments