0%

Chapter Title : കഥയ്ക്കു പിന്നിൽ ... !! [ഉർവശി മനോജ്]

ചേരാത്ത ഒരു കാര്യം പറഞ്ഞതിനാൽ ആയിരിക്കാം അത്.

രണ്ടാമതൊന്ന് ആലോചിക്കാതെ പ്രശാന്ത് ഏട്ടൻ പറഞ്ഞു ,

"സാർ പറഞ്ഞ കാര്യം ഞങ്ങൾക്ക് നൂറു വട്ടം സമ്മതമാണ്  "

സാറിൻറെ തോളത്ത് നിന്നും കൈകൾ എടുത്തുകൊണ്ട് ഒരു ഡീൽ ഉറപ്പിച്ച ഭാവത്തിൽ ഒരു ഷേക്ക് ഹാൻഡ് നായി പ്രശാന്ത് ഏട്ടൻ അദ്ദേഹത്തിന് നേർക്ക് കൈകൾ നീട്ടി.

ചുളിവുകൾ വീണ,  നരച്ച താടിയുള്ള മുഖത്ത് സന്തോഷത്തിന്റെ ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു.

പിന്നെയും കുറച്ചധികം നേരം സാറ് ഞങ്ങളോട് സംസാരിച്ചിരുന്നു. വർഷങ്ങൾക്കുമുൻപ് ഭാര്യ മരിച്ചു പോയ കാര്യവും , ഏക മകന് അടുത്ത സമയത്ത് ബാംഗ്ലൂരിൽ വച്ച് ആക്സിഡൻറ് ഉണ്ടായി വിശ്രമത്തിലാണ് എന്ന കാര്യവും എല്ലാം.

ഇടയ്ക്ക് അദ്ദേഹത്തിൻറെ മകനെ ഒന്ന് കാണണമെന്ന് പ്രശാന്ത് ഏട്ടൻ പറഞ്ഞപ്പോൾ , വിശ്രമത്തിൽ ഇരിക്കുന്ന അവസ്ഥയിൽ സന്ദർശകർ ചെല്ലുന്നത് അവന് തീരെ ഇഷ്ടമല്ല എന്നു പറഞ്ഞ് സാർ അത് വിലക്കി.

ഇറങ്ങുവാൻ നേരം ദേവു വിന്റെയും ആദി യുടെയും നെറുകയിൽ വാത്സല്യ പൂർവം തലോടി അവർക്ക് ഒരു ചായ പോലും കൊടുക്കുവാൻ സാധിക്കാത്തത് മൂലമുള്ള വിഷമവും സാർ പങ്കുവച്ചു.

തിരികെ വീട്ടിലേക്കുള്ള കാർ യാത്ര ആഘോഷത്തിലായിരുന്നു. നമ്പൂതിരി സാർ നാളെ കോളേജിലെത്തി ലോങ്ങ് ലീവ് ആപ്ലിക്കേഷൻ സമർപ്പിക്കും , അതു കഴിഞ്ഞാൽ പരമാവധി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ എനിക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.

കാറിൽ വച്ച് തന്നെ പ്രശാന്ത് ഏട്ടൻറെ അച്ഛനെയും അമ്മയെയും വിളിച്ച് സന്തോഷ വാർത്ത അറിയിച്ചു.  എൻറെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ വീട്ടിലേക്ക് ചെന്നിട്ട് പറയാമെന്ന് കരുതി.

ഡ്രൈവർ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ പ്രശാന്ത് ഏട്ടന് ഒരു കോൾ വന്നു , ദുബായിൽ നിന്നും ആണ്. ദുബൈ നമ്പർ ഫോണിൽ തെളിഞ്ഞപ്പോൾ വണ്ടിയുടെ വേഗം കുറച്ചു ഒറ്റക്കൈ കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിച്ചു ഫോൺ എടുക്കാൻ തുനിഞ്ഞപ്പോൾ ഞാൻ അത് വിലക്കി.

"വാഹനമോടിക്കുമ്പോൾ ഒരു കാരണവശാലും ഫോൺ ഉപയോഗിക്കരുത് , അത് ഇനി എത്ര അത്യാവശ്യമുള്ള കോൾ ആയാൽ പോലും .. "

എൻറെ വാക്കുകൾക്ക് മറുപടി നൽകാതെ തിരക്കിട്ട് വണ്ടി ഒതുക്കി ഫോണെടുത്തു.

💬 Comments

View all comments