0%

Chapter Title : കവിത [ഋഷി]

Author : ഋഷി Read All Parts 2059

തിരുമ്മിക്കൊടുക്കണ കാര്യം....

തോളല്ലേടീ തിരുമ്മിയത്... വേറെവിടേമല്ലല്ലോ! ഞാൻ പിന്നെയും ചിരിച്ചു. ദിവസം വളരെ രസകരമായിപ്പോവുന്നു!

ദേ പിന്നേം! നാക്കെടുത്താൽ ഇത്തരം വർത്താനാണ്! ഓഫീസിലോ! എന്തൊരു സീരിയസ്സാണ്! ചേച്ചിയങ്ങു പോയപ്പഴല്ലേ ശരിയായ സ്വഭാവം വെളീല് വന്നത്!

ഡീ കവിതപ്പെണ്ണേ! വന്നേ! ഞാൻ ഞങ്ങളുടെ പ്ലേറ്റുകളുമെടുത്ത് സിങ്കിലേക്കു നടന്നു... ആ തവീം കൂടെയെടുത്തോ. എന്നിട്ട് പാത്രങ്ങൾ കഴുകിത്തുടങ്ങി.

അയ്യോ സർ! ഞാൻ കഴുകാം...

എന്തെടീ ഞാൻ കഴുകിയാൽ വെരലു തേഞ്ഞു പോവുമോ? അതോ ലതീടെ സ്ഥിരം സംശയം.. പ്ലേറ്റു നേരേ വൃത്തിയാക്കുമോ എന്നാണോ?

അതല്ല! വീട്ടില് മനോജ്...

ഇവിടെ ഞങ്ങളെല്ലാരും എല്ലാ പണീം ചെയ്യും. പിന്നെ മടിപിടിച്ച് ഞാൻ ചെല പണികൾ മാറ്റിവെയ്ക്കാറുണ്ട്... അത്രേയുള്ളൂ!

ബാ! ഞാൻ മുന്നിലെ വരാന്തയിലേക്കു നടന്നു. സ്ഥിരം കസേരയിലിരുന്നു. അവളെൻ്റെ വശത്തും.

നോക്ക്... വീട്ടിലീ മസിലുപിടിച്ചിരിക്കണ സ്വഭാവമെനിക്കില്ല. നീ ഞാനും ലതിയുമെങ്ങനാണെന്ന് കണ്ടുകാണും. ഓഫീസിൽ അതിൻ്റേതായ ഡെക്കോറം വേണം. അതാണ് ഫോർമലായിട്ടു പെരുമാറുന്നത്. ഓഫീസു വിട്ടാൽ അതിൻ്റെ ആവശ്യം എനിക്കു തോന്നീട്ടില്ല. പിന്നെ... ഞാനെന്തെങ്കിലും ലിമിറ്റു വിട്ടാണ് പെരുമാറുന്നത് എന്നു തോന്നിയാൽ ഉടനേ അതെന്നോടു പറയണം. എന്താണ് നിന്നെ ഡിസ്റ്റർബ് ചെയ്തത് എന്ന്. ഓക്കേ? ഞാൻ സൗമ്യമായി പറഞ്ഞു.

അവളെന്നെ പിന്നെയും ഇമ വെട്ടാതെ നോക്കി. ആ കണ്ണുകൾ പിന്നെയും നിറഞ്ഞു. അവൾ കുർത്തയുടെ തുമ്പുയർത്തി കണ്ണുകൾ തുടച്ചു... എന്തു ചെയ്യാനാണ്! അപ്പോൾ വെളിവായ ഇറുകിയ ലെഗ്ഗിങ്സിൽ പൊതിഞ്ഞ കൊഴുത്ത തുടകളിലാണ് എൻ്റെ കണ്ണുകളുഴിഞ്ഞത്!

ഞങ്ങൾ ഇത്തിരി നേരം ഒന്നും മിണ്ടാതെ അവിടെയിരുന്നു. അവളുടെ മൂഡിത്തിരി ശാന്തമായി എന്നു തോന്നിയപ്പോൾ ഞാനെണീറ്റു... അവളുടെ തോളത്തൊന്നമർത്തി... അവൾ വലിയ കണ്ണുകൾ എൻ്റെ നേർക്കുയർത്തി.

നീ നല്ല പെണ്ണാണ്. അതൊരിക്കലും മറക്കരുത്... ഇനി ഞാൻ പാർക്കിൽ പോയി ഇത്തിരി നടക്കട്ടെ.

അവളുമെണീറ്റു. മനോജ് വരാറായി. പിന്നെ ഇഡ്ഢലീം സാമ്പാറും കൊറേ ബാക്കിയുണ്ട്. അത് ഞാൻ ഫ്രിഡ്ജിൽ വെയ്ക്കാം. സൗകര്യം പോലെ കഴിക്കണേ...

ഞാൻ പാർക്കിൽ നടന്നപ്പോൾ എൻ്റെ ചിന്ത പലപ്പോഴും കവിതയെപ്പറ്റിയായിരുന്നു. വെറുതേ ഓഡിയോ നാടകങ്ങളും ഇയർഫോണിൽ കേട്ടുകൊണ്ടങ്ങനെ നടന്നു. ഇടയ്ക്ക് വാട്ട്സാപ്പിൽ ലതിയ്ക്ക് ഒന്നു രണ്ടു മെസേജുകളയച്ചു. എന്താണ് കവിതയുടെ ജീവിതത്തിൽ സംഭവിക്കുന്നത്? അവളുടെ കണ്ണുകൾ എന്തിനാണ് നിറയുന്നത്? ഏതായാലും ലതിയും ഞാനും അവൾക്കൊരു സേഫ്റ്റി നെറ്റായി ഇവിടെക്കാണും.. അവൾ ഇവിടുള്ളിടത്തോളം. ഞാൻ പിന്നെ അതെല്ലാം മനസ്സിൻ്റെ കോണിലേക്കു മാറ്റി ബാലൻ്റെ നാടക വർക്ക്ഷോപ്പിലേക്കു പോയി. മാർത്താണ്ഡവർമ്മയുടെ നാടകാവിഷ്ക്കാരം. അവനെനിക്കായി

💬 Comments

View all comments