Chapter Title : കവിത [ഋഷി]
പിന്നെ കൈത്തണ്ടയിലുമിഴഞ്ഞു.. അവിടെ വളരുന്ന സമൃദ്ധമായ രോമങ്ങളിൽ ആ വിരലുകൾ മെല്ലെ പിടിച്ചു വലിച്ചു... എപ്പോഴാണ് അവൾ എന്നിലേക്ക് തിരിഞ്ഞിരുന്നത്?
ആ വിരലുകളിപ്പോൾ എൻ്റെ കഴുത്തിൻ്റെ വശത്ത് മെല്ലെത്തലോടുന്നു! മേലാകെ പൊട്ടിത്തരിച്ചു... എൻ്റെ മുഖത്തേക്കാ വിരലുകൾ പടരുന്നു... നീളമുള്ള നഖങ്ങൾ എൻ്റെ തഴച്ചുവളരുന്ന.. വൃത്തിയിൽ വെട്ടിയൊതുക്കിയ താടിരോമങ്ങളുടെ ഉള്ളിലേക്ക്... താടി കോതിയൊതുക്കി... അവിടെ നിന്നും ചെവിയിലേക്ക്.... എൻ്റെ മുഴുവൻ സംയമനവുമെടുത്താണ് ഞാൻ ഡ്രൈവു ചെയ്തത്...
അവളെന്നിലേക്കടുത്തു. ശ്വാസം ആഞ്ഞുവലിക്കുന്ന സ്വരം... മ്മ്മ്... ആണിൻ്റെ മണം...! അവൾ മന്ത്രിക്കുന്നു! ആ നാവെൻ്റെ കഴുത്തിലൊന്നിഴഞ്ഞു... പിന്നെ ആ ചുണ്ടുകൾ ചെവിക്കുപിന്നിലമർന്നു...ആഹ്... വിറയ്ക്കുന്ന കൈകൾ കൊണ്ടു സ്റ്റീയറിങ്ങ് തിരിച്ചു ഞാനെങ്ങിനെയോ കൃത്യമായി പാർക്കുചെയ്തു.
ഡീ! ഞാനവളിലേക്കു തിരിഞ്ഞു... ബാക്കി പറയാൻ വന്നത് വിഴുങ്ങിപ്പോയി! അവളെന്നിലേക്കു ചേർന്ന് കഴുത്തിൻ്റെ വശത്ത് അമർത്തിയുമ്മവെച്ചപ്പോൾ!
ഇത്തിരി നേരം ഞങ്ങളവിടെയിരുന്നു... ഒന്നു നോർമ്മലാവുന്നതു വരെ! അവളെൻ്റെ വിരലുകളിൽ വിരലുകൾ കോർത്തമർത്തിപ്പിടിച്ചു... ചൂടുള്ള, ഇത്തിരി ഈർപ്പമുള്ള, പൂവിതൾ പോലെയുള്ള വിരലുകൾ...
ബാ. ഇറങ്ങ്. അവസാനം അവളുടെ വിരലുകൾ വിടർത്തി ഞാൻ കൈ മോചിപ്പിച്ചുകൊണ്ടു പറഞ്ഞു..
അവളൊന്നും മിണ്ടാതെ എൻ്റെയൊപ്പം നടന്നു. എനിക്ക് ശരീരമാകെ ചൂടുപിടിക്കുന്നപോലെ തോന്നി. പക്ഷേ ഉള്ളിൻ്റെയുള്ളിൽ സന്തോഷം നുരഞ്ഞുതുടങ്ങിയിരുന്നു. എനിക്ക് എന്നെപ്പറ്റി വല്ല്യ സുന്ദരനാണെന്നോ മറ്റോ ഒരു ചിന്തയുമില്ല. വേറൊരു രീതിയിൽ നോക്കിയാൽ കവിത എൻ്റെ കീഴിൽ ജോലി ചെയ്യുന്ന പെണ്ണാണ്. അവൾക്ക് സംരക്ഷണ കൊടുക്കേണ്ടത് എൻ്റെ കടമയാണ്.
എന്നാൽ ഞാനവളെ പീഡിപ്പിക്കുന്നില്ല. ഇനി അവളെ ഞാൻ പറഞ്ഞയച്ചാലും ഒന്നും സംഭവിക്കില്ല. അവളുടെ പേരിൽ ആവശ്യത്തിന് സ്വത്തുണ്ട്... പിന്നെ അവളാണ് ഇക്കാര്യത്തിൽ മുൻകൈ എടുക്കുന്നത്! വക്കീലല്ലേ സുഹൃത്തുക്കളേ! നമ്മടെ ഭാഗം സ്ഥാപിക്കാൻ എത്ര വേണേലും വാദമുഖങ്ങൾ ഉണ്ടാക്കാൻ കഴിയും. എതിർ സ്ഥാനത്തു നിന്ന് പ്രതിവാദങ്ങൾ ഉന്നയിക്കാൻ കഴിയും എന്നെനിക്കറിയാം. ഞാനതിനെ അങ്ങ് അവഗണിച്ചു!
തണലുണ്ടായിരുന്നു. നല്ല കടൽക്കാറ്റും. ആകാശം ഇപ്പോഴും മേഘങ്ങൾ മൂടിത്തന്നെ. കടലിൻ്റെ നിറം ആകാശം പോലെ ചാരനിറമായിരുന്നു. ഞാൻ ലാഘവത്തോടെ നടന്നു. ഒപ്പം ഒരു കൊഴുത്ത സുന്ദരിയായ ചെറുപ്പക്കാരിയുള്ളതിൻ്റെ സുഖവും!
നടപ്പാത ഏതാണ്ട് വിജനമായിരുന്നു. വർക്കിങ്ങ്ഡേ ആണ്. ചില കെഴവന്മാരും വീട്ടമ്മമാരും അവിടവിടെയായി ചിതറിക്കിടന്നു..
വിശ്വം! അവളുടെ സ്വരം ഇടറിയിരുന്നു... സോറി! എന്തിന്? ഞാനവളെ നോക്കി.
അത്...ഞാൻ വല്ലാതെ സ്വാതന്ത്ര്യം കാണിച്ചു...
ഐ ആം ഡിസപ്പോയിൻ്റഡ് വിത്ത് യൂ കവിതാ! ഞാൻ കനത്ത ശബ്ദത്തിൽ പറഞ്ഞു.
സോറി... അവളുടെ സ്വരം താഴ്ന്നു... ഒരു തേങ്ങൽ! നോക്കിയപ്പോൾ ആ
💬 Comments
View all comments