0%

Chapter Title : കിവികളുടെ നാട്ടിലൊരു പ്രണയകാലം 1 [ഒലിവർ]

Author : Kambikathakal Read All Parts 294

വീണ്ടും സെലീനാന്റി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. അങ്ങനെ ആ ക്രിസ്മസിന് പത്താം വയസില്‍ ഞാന്‍ വീണ്ടും സനാഥനായി ന്യൂസ്‌ലാന്റിലേക്ക്. ഒരിക്കലും അച്ഛനാവാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ അങ്കിളിന് എന്റെ വരവോടെ സ്വർഗ്ഗം കീഴടക്കിയ സന്തോഷമായിരുന്നു. പിന്നീടുള്ള ആറ് വര്‍ഷം ഞാനിവിടെ ആന്റിയുടേയും അങ്കിളിന്റെയും വാത്സല്യഭാജനമായി അക്ഷരാര്‍ത്ഥത്തില്‍ ജീവിതമാഘോഷിക്കുകയായിരുന്നു. ഇപ്പോള്‍ വിധി വീണ്ടും ഞങ്ങളോട് വഞ്ചന ചെയ്യുന്നതുവരെ.

അങ്കിളിന്റെ വേര്‍പാടില്‍ പിടിച്ചുനില്‍ക്കാന്‍ ഞങ്ങള്‍ പരസ്പരം തണലുകള്‍ തേടി. ഞങ്ങളുടെ ദുഃഖങ്ങളില്‍ ഒരാള്‍ മറ്റേയാളുടെ തോളില്‍ തലചായ്ച്ചു. ഒരു അമ്മ - മകന്‍ ബന്ധത്തേക്കാളും ഉപരിയായി ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തു. ഞാനാ കൊച്ചുവീടിന്റെ നാഥനായി. എങ്കിലും അതൊന്നും ആന്റിയുടെ ഭര്‍ത്താവിന്റെ നഷ്ടത്തിന് പകരമാവിലെന്നു എനിക്ക് അറിയാമായിരുന്നു.

ഞാന്‍ കാണാന്‍ സുമുഖനായിരുന്നെന്ന് പറഞ്ഞാല്‍ നിങ്ങളത് ആത്മപ്രശംസയായി എടുക്കില്ലല്ലോ? അതെ. സാമാന്യം ഉയരവും ഉറച്ച മാറുമൊക്കെയായി ആവശ്യത്തിന് മാത്രം വണ്ണമുള്ള ശരീരപ്രകൃതമായിരുന്നു എന്റേത്. ഒരുപക്ഷേ ഇന്നാട്ടുകാരായ എന്റെ ക്ലാസ്സ്മേറ്റിസിനേക്കാള്‍ നല്ല രൂപാകാരമായിരുന്നു എനിക്ക്. എന്നാല്‍ ഒറ്റനോട്ടത്തില്‍ ഭയങ്കര കോണ്‍ഫിഡന്‍സ്സുള്ള… പ്ലേബോയ് ആയിട്ടുള്ളൊരു കൗമാരക്കാരനൊക്കെയായി തോന്നുമെങ്കിലും ഞാന്‍ പൊതുവെ ഒരു നാണംകുണുങ്ങിയും അന്തര്‍മുഖനുമാണെന്നുള്ളതായിരുന്നു സത്യം. ഒന്നാമത് അന്യനാടും. അതുകൊണ്ട് എന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളോട് കൂട്ടുകൂടാനും എന്തിന് അവരുമായി ഒന്ന് സംസാരിക്കാന്‍പോലും എനിക്ക് മടിയായിരുന്നു. എങ്കിലും ഉള്ളിന്റെയുള്ളില്‍ എനിക്ക് ഏതു കൗമാരക്കാരനെയും പോലെ ഏതെങ്കിലുമൊരു സുന്ദരിപെങ്കൊച്ചിനെ വളയ്ക്കണമെന്നും അവളുമായി ആ മോഹനഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും പ്രണയവും രതിസുഖവും നുകര്‍ന്ന് പാറിനടക്കണമെന്നും ആശയുണ്ടായിരുന്നു. പക്ഷേ ഏതെങ്കിലും ചരക്കൊരു മദാമ്മപെങ്കൊച്ച് എന്റെ അടുത്തുവരുമ്പോഴേക്കും എന്റെ വായിലെ വെള്ളംവറ്റും. ശ്വാസഗതി കൂടും. എന്താ അവളോട്‌ പറയേണ്ടതെന്ന് ഒരു ഊഹവുമുണ്ടാകില്ല. മനസ്സ് വെള്ളകടലാസുപോലെയാവും. അതുകണ്ട് അവള്‍ കൗതുകത്തോടെ ചിരിക്കും. എന്നോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കും. എന്നാല്‍ എനിക്കാകട്ടെ വല്ലാത്തൊരു അപകര്‍ഷതാബോധവും ചമ്മലുമൊക്കെയാവും മനസ്സില്‍ വരുന്നത്. അവരുടെ മുന്നില്‍ കൂടുതല്‍ ചമ്മാതിരിക്കാന്‍ എങ്ങനെയെങ്കിലും അവിടുന്നൊന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നാവും എനിക്ക്. ഈയൊരു പ്രശ്നം കാരണം എന്നോട് ഇങ്ങോട്ട് അടുക്കാന്‍ വരുന്ന പെണ്‍കുട്ടികളെപോലും തന്ത്രപൂര്‍‍വ്വം ഒഴിവാക്കുകയിരുന്നു പതിവ്. സത്യത്തില്‍ അതിനേക്കാളും വലിയ മറ്റൊരു കാരണംകൂടിയുണ്ട്.

ഭർത്താവിന്റെ ഓർമ്മകളിൽ നിന്ന് സെലീനാന്റി ഇപ്പോഴും കരകയറിയിട്ടില്ല.

💬 Comments

View all comments