0%

Chapter Title : കോബ്രാഹില്‍സിലെ നിധി 6 [Smitha]

Author : സ്മിത Read All Parts 179

തന്നെ നോക്കുകയാണ്. കുറച്ചു നിമിഷങ്ങള്‍ അവള്‍ ഓര്‍മ്മകളില്‍ നഷ്ട്ടപ്പെട്ടു. അല്‍പ്പം കഴിഞ്ഞാണ് ദിവ്യ അറിയുന്നത്, ഷാര്‍മ്മിലി പിമ്പില്‍ നില്‍ക്കുന്നു. ഫോട്ടോയില്‍ കഥകള്‍.കോംനിന്ന്‍ നോട്ടം മാറ്റി ദിവ്യ ഷാര്‍മ്മിലിയെ നോക്കി. അവളുടെ കണ്ണുകളില്‍ നനവ് പടര്‍ന്നിരിക്കുന്നത് ദിവ്യ കണ്ടു. "എന്തായിത് ഷാര്‍മ്മിലി ചേച്ചി?" ദിവ്യ അവളുടെ തോളില്‍ പിടിച്ചു. "അതാ എനിക്കും ചോദിക്കാനുള്ളത്," തന്‍റെ കണ്ണുകള്‍ തുടച്ചുകൊണ്ട് നനവ് പടര്‍ന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി ഷാര്‍മ്മിലി ചോദിച്ചു. "എന്തായിത് ദിവ്യ ചേച്ചി?" കണ്ണുനീരിനിടയിലൂടെ ദിവ്യ പുഞ്ചിരിച്ചു. അവരിരുവരും കിടക്കയിലിരുന്നു. "രാജകുമാരിയെന്താ രാവിലെ തന്നെ?" "തോഴിയെ രാവിലെ പള്ളിയില്‍ കണ്ടില്ല," ദിവ്യ പറഞ്ഞു. "എന്തു പറ്റി?" "ഇന്നലെ ഉറങ്ങിയപ്പോള്‍ കുറെ ലേറ്റ് ആയി. അതുകൊണ്ട് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ അതിനേക്കാള്‍ ലേറ്റ് ആയി." അല്‍പ്പനേരം അവര്‍ നിശബ്ദരായി പരസ്പരം നോക്കിയിരുന്നു. "പിന്നെ മറ്റൊരു കാര്യം," ദിവ്യ പറഞ്ഞു. "...ഞാന്‍ നാളെ പോവ്വാണ്. ഡെല്ലീല്‍. സെയിന്‍റ്റ് സ്റ്റീഫന്‍സില്‍," ഷാര്‍മ്മിലിയുടെ മുഖത്തിന്‍റെ ശോഭ അല്‍പ്പം കെട്ടു. "എന്താ സബ്ജക്റ്റ്?" ഉത്സാഹം വരുത്തി അവള്‍ ചോദിച്ചു. "ബയോ റ്റെക്നോളജി," "അപ്പോള്‍ ദിവ്യയല്ലേ മുമ്പ് പറഞ്ഞത് ബിസിനസ് അഡ്മിനിസ്ട്രേഷനിലാണ് ഇന്‍റ്ററസ്റ്റ്‌ എന്ന്‍?" "ആക്ചുവലി, ഷാര്‍മ്മിലി ചേച്ചി..." ദിവ്യ വിഷമത്തോടെ പറഞ്ഞു തുടങ്ങി. "ഡാഡിയ്ക്കും മമ്മിയ്ക്കും എന്നെ കുറച്ചു നാളത്തേക്ക് ഇവിടെ നിന്നും മാറ്റി നിര്‍ത്തണം. ഓരോ കഥകള് കേട്ടിട്ടില്ലേ? കോബ്രാഹില്‍സിലെ നിധി? പിന്നെ പണ്ടെപ്പോഴോ മരിച്ചുപോയ ഒരു തമ്പുരാട്ടിക്കുട്ടീടെ കഥ? അതൊക്കെ റിയാലാകൂന്നാ ഡാഡീടേം മമ്മീടേം പേടി. പിന്നെ മമ്മിക്ക് ഉപഗ്രഹങ്ങളായിട്ട് കൊറെ ജ്യോത്സന്മാരുണ്ട്. അവരൊക്കെ ജ്ഞാനദൃഷ്ട്ടീല്‍ കണ്ടത്രെ, എനിക്ക് നാലഞ്ചുമാസത്തേക്ക് ശനിയുടെയോ രാഹുവിന്‍റെയോ കേതുവിന്‍റെയോ ബുധന്‍റെയോ ഉപദ്രവമുണ്ടെന്ന്! കേട്ടാല്‍ തൊന്നും സ്പേസിലേ സകല നക്ഷത്രങ്ങളും ഗ്രഹങ്ങളും അവരുടെ ഭ്രമണോം പരിക്രമണോം മാറ്റിവെച്ച് എന്‍റെ പിന്നാലെ കൂടിയിരിക്ക്യാണെന്ന്!" ഷാര്‍മിലി അവളുടെ സംസാരം കേട്ടിരുന്നു. "ഡാഡിയ്ക്കും മമ്മിയ്ക്കും ഒട്ടും ഇഷ്ട്ടവൊണ്ടായിട്ടല്ല. എനിക്കും അശേഷം താല്‍പ്പര്യമില്ല ഇവിടെ നിന്നും മാറിനില്‍ക്കാന്‍. ഡാഡിയോടും മമ്മിയോടും തര്‍ക്കിക്കാനും വാദിക്കാനുമൊന്നും എനിക്ക് താല്‍പ്പര്യമില്ല്യ. ഞാനൊറ്റയാളല്ലേ? അപ്പൊ അവരുടെ റ്റെന്‍ഷനും വെഷമോം ഞാനും കൊറച്ചൊക്കെ മനസ്സിലാക്കണ്ടേ? അങ്ങനെ ഞാനും സമ്മതിച്ചു, സ്റ്റീഫന്‍സില്‍ ചേരാമെന്ന്." അവളുടെ സ്വരത്തില്‍ ഒരു വിഷാദച്ചായ ഷാര്‍മ്മിലി ശ്രദ്ധിച്ചു. "പിന്നെ ഞാന്‍ സിലബസ് ചാര്‍ട്ട് കണ്ടു. ഹെര്‍ബല്‍ ചികിത്സയെക്കുറിച്ചൊക്കെ കൂടുതല്‍ അറിയാനും പറ്റും," ദിവ്യ തുടര്‍ന്നു. വിഷ ചികിത്സക എന്ന പേരിലും ദിവ്യ അറിയപ്പെട്ടിരുന്നു. കൊട്ടാരം ലൈബ്രറിയിലെ പ്രാചീനമായ താളിയോലക്കെട്ടുകളിലൊന്നിലെ പ്രതിപാദ്യവിഷയം വിഷചികിത്സയായിരുന്നു. സര്‍പ്പവിഷബാധിതരായ മനുഷ്യരെയും മൃഗങ്ങളെയും

💬 Comments

View all comments