Chapter Title : കൊച്ചിയിലെ കുസൃതികൾ 6 [വെള്ളക്കടലാസ്]
രോഗിയായ അമ്മ രാധയും, അമ്മമ്മ മരിച്ചതിന് ശേഷം കഴിഞ്ഞ 15 വർഷമായി അവരോടൊപ്പം ജീവിക്കുന്ന ,29 വയസ്സായിട്ടും ജാതക പ്രശ്നവും, വിദ്യഭ്യാസക്കുറവും കാരണം കല്യാണമായിട്ടില്ലാത്ത അമ്മയുടെ ഏക അനിയത്തി രോഹിണിയും, പത്താം കളാസ്സിൽ പഠിക്കുന്ന അനിയത്തി ആദ്യയും അടങ്ങിയ ആ കുടുംബത്തിന്റെ ഒരേയൊരു പ്രതീക്ഷയായിരുന്നു അജിത്.
അതുകൊണ്ടുതന്നെ അവൻ നന്നായി പഠിച്ചു, എഴുതിയ പരീക്ഷയെല്ലാം നല്ല മാർക്കോടെ പാസ്സായി. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ നല്ല മാർക്കോടെ പാസ് ആയിട്ടും സയൻസ് ഗ്രൂപ്പ് എടുക്കാഞ്ഞത് അത് പഠിക്കാൻ വേണ്ട ചെലവ് ഓർത്തിട്ടുമാത്രമാണ്. പ്ലസ് ടൂ കഴിഞ്ഞ് അടുത്തുള്ള പട്ടണത്തിൽ ഉള്ള സർക്കാർ കോളേജിൽ ബികോമിന് ചേരാൻ തയ്യാറെടുക്കുമ്പോഴാണ് അവരുടെ ഒരകന്ന ബന്ധു പുള്ളിയുടെ ഒരു പരിചയകാരന്റെ മകൻ ചേർന്ന കോളേജിന്റെ കാര്യം പറയുന്നത്.
നാട്ടിൽ നിന്ന് അത്യാവശ്യം ദൂരെയാണെങ്കിലും അവിടെ കുറഞ്ഞ വരുമാനവും, നല്ല മാർക്കുമുള്ള കുട്ടികൾക്ക് വലിയൊരു തുക സ്കോളർഷിപ്പോടുകൂടെ സീറ്റ് റിസർവേഷൻ ഉണ്ടെന്ന് കേട്ടപ്പോൾ അതൊന്ന് അന്വേഷിക്കാതെയിരിക്കാൻ അജിത്തിനായില്ല.
ഒന്നു രണ്ടു വർഷം മുൻപ് തുടങ്ങിയ ഈ കോളേജിന്റെ പേര് അവൻ അപ്പോൾ തന്നെ കെട്ടിട്ടുണ്ടെങ്കിലും അവിടെയൊക്കെ വലിയ ഫീസ് ആവുമെന്നോർത്ത് അന്വേഷിക്കാതെ ഇരുന്നതാണ്. അന്വേഷിച്ചപ്പോൾ സംഗതി സത്യമായിരുന്നു അഞ്ചുപൈസ ചെലവില്ലാതെ അവിടെ താമസിച്ചു പഠിക്കാം എന്നു മാത്രമല്ല എല്ലാ മാസവും സ്കോളർഷിപ്പിലെ പഠന താമസ, ഭക്ഷണ ചെലവുകൾ കഴിചുള്ള ഒരു ചെറിയ തുക ഇങ്ങോട്ട് കിട്ടുകയും ചെയ്യും.
അങ്ങനെയാണ് അവൻ ഈ കോളേജിൽ എത്തിയത്. ആ അവനെ സംബന്ധിച്ചിടത്തോളം ടൗണിലെ കൊള്ളാവുന്ന ഒരു റസ്റ്റോറന്റിൽനിന്നും രണ്ടുപേർക്കുള്ള ഡിന്നറിനുള്ള പണം കൊടുത്തുകഴിഞ്ഞാൽ പിന്നെ കയ്യിലുള്ള തുകയില്നിന്നും ഒരു കാലിച്ചായ കുടിക്കാൻ ഉള്ള പൈസ പോലും ബാക്കി കാണില്ല. സ്‌കോളർഷിപ്പ് ആണെങ്കിൽ ചേർന്നിട്ട് ഒരുമാസത്തോളം എടുക്കുമെന്നാണ് കേട്ടത്. അതൊന്നും അവളോട് പറയാൻ അവന് തോന്നിയില്ല. കാരണം അവനെപ്പോലെ സ്‌കോളർഷിപ്പ് കിട്ടുന്ന ഒരാൾ മാത്രമേ ഒരു ക്ലാസ്സിൽ ഉണ്ടാകു.
ബാക്കിയുള്ള സീറ്റുകളിൽ പഠിക്കുന്നവർ പൈസക്കാരാവാനെ തരമുള്ളൂ. അങ്ങനെയെങ്കിൽ അവളും പണക്കാരിയായിരിക്കും. തന്റെ ദാരിദ്ര്യം അവളുടെ മുന്നിൽ വെളിപ്പെടുത്താൻ അവന് തോന്നിയില്ല. അവന്റെ ഊഹം ശരിയായിരുന്നു. കോളേജ് പ്രഫസർമാരായ വേണുഗോപാലൻ നായരുടെയും
💬 Comments
View all comments