Chapter Title : കൂട്ട്കൃഷി 1
മേസ്തിരി തന്റെ പണി സ്ഥലത്തു നിന്നും ചവിട്ടി പുറത്താക്കി.
അങ്ങനെ ഒരു ദിവസം
' മാറിയാമ്മോ വാഴ വിത്തു എവിടുന്നാ വാങ്ങണെ?' മുണ്ടുമടക്കി കുത്തി തോളിൽ ഒരു തോർത്തും, കയ്യിൽ തിളങ്ങുന്ന റോളെക്സിന്റെ വാച്ചും ചുണ്ടിൽ നീണ്ട സിഗററ്റുമായി രാഘവൻ നായർ മറിയാമ്മക്കരുകിലേക്കു നീങ്ങി. 'ടൗണിൽ നിന്ന് വാങ്ങണം അങ്ങൂന്നെ' മറിയ ഇറങ്ങിപ്പോയ തോർത്ത് മുലവെട്ട് മറച്ചു മുകളിലേക്ക് കയറ്റിയിട്ടു. നായരെയും, ഹാജിയാരെയും, മെമ്പർ പൗലോസിനെയും കാണുമ്പോളാണ് മാറിയാമ്മക്ക് നാണം കൊണ്ട് തന്റെ അർദ്ധനഗ്നത ബോധ്യമാകുന്നത്, തന്നെ കാമകണ്ണ് കൊണ്ട് ഇതുവരെ നോക്കിയിട്ടില്ലാത്ത അവരെ മാത്രമേ മറിയാമ്മ ആ നാട്ടിലെ ആണുങ്ങളായി അംഗീകരിച്ചിരുന്നൊള്ളു. "ഇന്നാ മറിയാമ്മേ, രവി കൊണ്ട് വന്നതാ, കുട്ടികൾക്ക് കൊടുക്ക്"
"ആഹാ രവിക്കുഞ്ഞു എപ്പോഴാ വന്നേ?"
"ഇന്ന് രാവിലെയെത്തി''
"ഇത്തവണ കല്യാണം ഉണ്ടാവുമോ അങ്ങൂന്നെ!?"
"നോക്കണമെടി, ഹാ നിന്നോട് വേറൊരു കാര്യം പറയാനാ ഞാനിപ്പോ വന്നേ"
"എന്നതാ അങ്ങൂന്നെ കാര്യം?"
"നിനക്ക് പണിക്കാര് വല്ലതുമായോ കിളയ്ക്കാൻ"
"ഇല്ലങ്ങൂന്നെ കഴിഞ്ഞ തവണത്തെപ്പോലെ അങ്ങൂന്നു തന്നെ ആരെയെങ്കിലും തരണം."
"ഇപ്പൊ ഈ പണിക്കൊക്കെ ആര് വരാനാ മറിയാമ്മേ. പിന്നെ ഒരാളുണ്ട് കൃഷിപ്പണി ഒന്നും അറിയില്ല. നീയെന്തെങ്കിലും കൊടുത്താ മതി. പിന്നെ ശാപ്പാടും"
"ആരാ അങ്ങൂന്നെ അത്"
"ഡാ ആന്റപ്പാ...' നായർ തലയുർത്തി നീട്ടി വിളിച്ചതും. മറിയാമ്മയും അങ്ങോട്ടേക്ക് നോക്കി. തെങ്ങിൻ തോപ്പിൽ നിന്നും പാന്റ്സും ഷിർട്ടുമിട്ടു തോളത്തു ഒരു ബാഗും തൂക്കി ആന്റപ്പൻ അവരുടെ മുന്നിലെക്ക് നടന്നു വന്നു.
"കൊള്ളാം ഇവനാരുന്നോ, അങ്ങൂന്നിനെന്നോടു വിരോധം വല്ലതും ഉണ്ടോ ഇങ്ങനെയൊരു ദ്രോഹം ചെയ്യാൻ. മണിയൻ മേശിരി ഇവനെ പുറത്താക്കിയത് എന്തിനാണെന്ന് അങ്ങൂന്നിനും അറിയാവുന്നതല്ലേ?' മറിയാമ്മ കൈ രണ്ടും ഇടുപ്പിൽ കുത്തി നായരെ നോക്കി പറഞ്ഞു.
"ഹ എന്റെ മറിയാമ്മേ അതിനല്ലേ ഞാൻ ഇവനെ നിന്റടുത്തു തന്നെ കൊണ്ട്വന്നേ"
"എന്റെ അങ്ങൂന്നെ എന്തിനാ എന്നോടീ ദ്രോഹം?"
"മറിയാമ്മോ ഒരാളെ നമുക്ക് കുറ്റം പറഞ്ഞൊഴിവാക്കാൻ എളുപ്പമാ. ഇവന് നന്നാവാൻ ഒരവസരം നീ കൊടുക്കണം. ഇവന് പറ്റിയ മരുന്ന് നിന്റെ കയ്യിലെ ഒള്ളു"
മറിയാമ്മ നിരാശഭാവത്തോടെ താഴേക്ക് നോക്കി നിന്നു. നായർ അല്പം അടുത്തേക്ക്
💬 Comments
View all comments