Chapter Title : കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ
കുടുംബസ്നേഹം തുറന്നു കാട്ടി ഹാഷിം ഒരു വളിഞ്ഞചിരി പാസ്സാക്കി.
"എന്ന നിങ്ങള് വാ", ബാക്കിയുള്ളോരേ നോക്കി ജോൺസൻ ഉരുവിട്ടു.
കട്ടിലിന്റെ മുകളിൽ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു ശശി പ്രമേയം പാസ്സാക്കി.
ചൊവ്വയും വെള്ളിയുമായിരുന്നു അവസാന പരീക്ഷകൾ. ക്രിസ്തുമസ്സ് അടുത്ത ബുധനും. ചൊവ്വാഴ്ച രാവിലെ എഴുനേറ്റു പല്ലുതേക്കുമ്പോഴാണ് ഹാഷിം നാട്ടിൽ പോയ വിവരം അറിയുന്നത്. എന്തോ സീരിയസ് മാറ്റർ. പരീക്ഷ എഴുതുന്നില്ല.
മൊബൈലിൽ വിളിച്ചിട്ട് എടുത്തില്ല. പരീക്ഷ കഴിഞ്ഞു ഒന്നൂടെ വിളിച്ചപ്പോഴാണറിഞ്ഞത് മറ്റേ അമ്മാവന്റെ ബന്ധത്തിൽ പെട്ട മെറ്റൽ സപ്ലയറുടെ ആരോഗ്യം പെട്ടെന്ന് മോശമായി, അതോണ്ട് പോയതാണെന്ന്.
"ങ്ഹാ, അടുത്ത വർഷം സപ്പ്ളി എഴുതാം", അവൻ പറഞ്ഞോണ്ട് ഫോൺ വെച്ചു.
പരീക്ഷകൾ എല്ലാം എഴുതി പെട്ടിയും പ്രമാണവുമൊക്കെ എടുത്ത് ഞങ്ങൾ വീടുകളിലേക്ക് മടങ്ങി. അച്ഛന്റടുത്തു നിന്ന് വയനാട് പോകാൻ അനുമതി ഒപ്പിച്ചെടുത്തു, പിറ്റേ തിങ്കളാഴ്ച രാത്രി സുൽത്താൻ ബത്തേരിക്കുള്ള സൂപ്പർ എക്സ്പ്രസ് പിടിച്ചു. ചൊവ്വ വെളുപ്പിന് മൂടൽ മഞ്ഞു പുതച്ച, എല്ലു കോച്ചുന്ന തണുപ്പുള്ള വായനാട്ടെത്തി. അവിടെ ഒരു ഒമിനി വാനും കൊണ്ട് ജോൺസൻ ഞങ്ങളെ സ്വീകരിച്ചു.
അവന്റെ തോട്ടത്തിലോട്ട് ഒരു ഇരുപത്തിയഞ്ചു മൈല് കാണും. അവൻ വണ്ടി ഓടിച്ചു അതികം തഴംബിക്കാത്തതുകൊണ്ട് പതുക്കെയാണ് സവാരി.
"കൊള്ളാം, ബൂട്ടിഫുൾ പ്ലേസ്", മങ്കി ക്യാപ്പിൽ ഒതുങ്ങാത്ത മുടി ഒതുക്കാൻ ശ്രമിച്ചോണ്ട് ജഗ്ഗു വായനാടെന്ന സുന്ദരിയെ കണ്ണുകൾകൊണ്ട് ഭോഗിച്ചു തുടങ്ങി.
മുട്ടനൊരു ഗേറ്റും പിന്നെ വീട്ടിലേക്കു ഒരു അരകിലോമീറ്റർ നടവഴിയും താണ്ടി ഒമിനി മറ്റു രണ്ടു കാറുകൾ ഉള്ള ഷെഡിലേക്ക് ജോൺസൻ ഒതുക്കി.
"നീ ഇത്ര റിച്ച് ആണെന്ന് നോം അറിഞ്ഞില്ല്യ", ഞാൻ കുമ്പിട്ടു നിന്ന് പറഞ്ഞു. മുതുകിനൊരിടിയും തന്നു അവൻ ഞങ്ങളുടെ ഉമ്മറത്തേക്ക് കയറ്റി. വണ്ടി വരുന്ന ശബ്ദം കേട്ടോണ്ട് അവന്റെ അമ്മച്ചി ഇറങ്ങി വന്നിരുന്നു.
ഒരു സാദാ കുലീന വീട്ടമ്മ. വെള്ള സാരി. ഞങ്ങളെ കണ്ടു കൈ തലപ്പിൽ തുടച്ചോണ്ട് അടുത്ത് വന്നു പരിചയപെട്ടു.
"ആരാമ്മച്ചി?", ഒരു സ്ത്രീ മൊഴി, പുറത്തൂന്ന്. നോക്കുമ്പോ കയ്യിലെ കൂടക്കകത്തു നിറയെ വെണ്ടയും കാന്താരിയും ഇട്ടോണ്ട് ഏകദേശം അഞ്ചരയടി ഇരുനിരത്തിൽ ഒരു കൊച്ചുസുന്ദരി.
"ജോണിന്റെ കൂട്ടുകാരാടി. ദേ ഇവന്റെ പേര് കേട്ടോ, ഭാസ്കര പണിക്കർ!", അമ്മച്ചി ജഗ്ഗുവിനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞുകൊടുത്തു.
"അതെന്നാ കോപ്പിലെ പേരാടാവ്വേ", തരുണീമണി ചോദിച്ചു.
"ങ്ഹാ അതെന്റെ പേരാണ്. തനിക്കെന്താ?", ദേഷ്യത്തിന്റെ തെല്ലൊരു അംശത്തോടെ ജഗ്ഗു തിരികെ ചോദ്യമെറിഞ്ഞു.
"ഇതെന്റെ മൂത്ത
💬 Comments
View all comments