0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]

സർ ഞാൻ ഉഴപ്പുന്നില്ല , മനസ്സിൽ തോന്നിയത് പറഞ്ഞു എന്നേയുള്ളൂ.നാളെ തന്നെ നമുക്ക് അന്വേഷണം തുടങ്ങാം " മറ്റു വഴികൾ ഇല്ലാതെ ജോണി മറുപടി നൽകി.

"മനസ്സിൽ തോന്നിയത് വീട്ടിൽ പോയി വിളിച്ചു പറഞാൽ മതി , അല്ലാതെ മേൽ ഉദ്യോഗസ്ഥനോട് അല്ല " ദേഷ്യത്തോടെ തന്നെ അശോക് ഫോൺ കട്ട് ചെയ്തു.

തന്റെ ഭർത്താവ് ആരോടോ ഫോണിൽ കൂടി ദേഷ്യത്തോടെ സംസാരിക്കുന്നത് കിച്ചനിൽ നിന്നു കൊണ്ട് തന്നെ രമ കേട്ടു. കിച്ചൻ ജോലികൾ വളരെ വേഗത്തിൽ തീർത്തിട്ട് ലൈറ്റ് ഓഫ് ചെയ്തു രമ ബെഡ്റൂമിലേക്ക് വന്നു.

"ആരോടാണ് ഇത്ര ദേഷ്യത്തിൽ.. ഫോണിൽ കൂടെ കേസന്വേഷണം ഇപ്പോൾ വീട്ടിലും തുടങ്ങിയോ ?" അശോകിനോട് രമ ചോദിച്ചു.

"നമ്മുടെ ജോണി ഈയിടെയായി വളരെ ഉഴപ്പാണ് അവന്റെ ശ്രദ്ധ മറ്റു പലതിലുമാണ് .. ആ കഞ്ചാവ് വില്പനക്കാരൻ കൊല്ലപ്പെട്ട കേസന്വേഷണത്തിൽ അവന് തീരെ താൽപര്യമില്ലാത്ത പോലെ .. " മുഖത്തെ ഗൗരവം വിടാതെ തന്നെ അശോക് മറുപടി നൽകി.

ഇത്തവണ ഞെട്ടിയത് രമയാണ്. സബ് ഇൻസ്പെക്ടർ ജോണിയുടെ മറ്റ് പലതിലും ഉള്ള താൽപര്യങ്ങളിൽ ഒന്ന് താൻ തന്നെയാണല്ലോ എന്ന് അവൾ ചിന്തിച്ചു. പിന്നെ കഞ്ചാവ് വില്പനക്കാരൻ കൊല്ലപ്പെട്ട കേസ് അന്വേഷണത്തിൽ അവൻ ഉഴപ്പുന്നു എങ്കിൽ അതിന് കാരണം മറ്റാരുമല്ല അത് ആര്യാദേവി ആണ് .. വളയാൻ പ്രയാസം ഉള്ള. സ്ത്രീകളെ എന്ത് വില കൊടുത്തും വലയിൽ ആക്കുക എന്നതാണ് ജോണിയുടെ രീതി .. ആര്യാ ദേവിക്ക് വേണ്ടി അവൻ എന്തും ചെയ്യും .. അത് എനിക്ക് ഉറപ്പാണ്.

"നീ എന്താണ് ആലോചിക്കുന്നത് ?"

ഭർത്താവിന്റെ ചോദ്യം അവളെ ചിന്തയിൽ നിന്നും ഉണർത്തി.

"ഹേയ് .. ഒന്നും ഇല്ല ഏട്ടാ ... ഞാൻ ആ ജോണിയെ പറ്റി ആലോചിക്കുക ആയിരുന്നു"

"അവനെപ്പറ്റി നീ എന്ത് ആലോചിക്കാൻ ?"

"അല്ല അവൻ ഉഴപ്പുന്നത്‌ എന്താണെന്ന് ആലോചിക്കുക ആയിരുന്നു എന്ന്..."

പെട്ടെന്നുള്ള അബദ്ധം വായിൽ തോന്നിയ വാക്കുകളാൽ രമ പെട്ടെന്ന് ഇട്ട് മറച്ചു.

"വന്നു ഡ്രസ്സ് മാറി ഇരിക്കുന്നത് അല്ലാണ്ട് ഇതിയാന് കുളിക്കുക ഒന്നും വേണ്ടേ .." വിഷയം മാറ്റി കൊണ്ട് രമ ചോദിച്ചു.

"ഇനിയിപ്പോ നാളെ കുളിക്കാം , കുട്ടികൾ എന്നാണ് ടൂർ കഴിഞ്ഞ് വരുന്നത് ?"

"അവർ നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ വെളുപ്പിന് എത്തും എന്നാണ് സ്കൂൾ ടീച്ചർ അറിയിച്ചിരിക്കുന്നത് "

"അപ്പോൾ ഇതു

💬 Comments

View all comments