Chapter Title : കോയമ്പത്തൂരിലേക്ക് ഒരു ബസ് യാത്ര
വിനിത ദാവണിയാണ് ഊടുത്തിരിക്കുന്നത്. മുകളിലൂടെ ഒരു ഷാള്‍ ഇട്ടിട്ടുണ്ട്. ക്രിസ്മസ് കാലമല്ലേ നല്ല തണുപ്പായിരുന്നു. മിക്ക കുട്ടികളും സ്വെറ്ററും മഫ്ലറും എല്ലാം ഇട്ടിട്ടുണ്ട്. ഞാന്‍ പക്ഷെ അതൊന്നും കരുതിയിരുന്നില്ല.
ബസില്‍ കയറിയപ്പോള്‍ ഞാന്‍ തനിച്ചായിപ്പോയി. വിനിതയുടെ കൂടെ അവരുടെ ഹോസ്റ്റലിലെ ഭക്ഷണം പാചകം ചെയ്യുന്ന ഒരു അത്തയും സോഫിയയും. ഞാന്‍ അവരുടെ പിറകിലെ സീറ്റില്‍ മറ്റു രണ്ടൂപേര്‍ക്കുമൊപ്പം. എനിക്ക് മടുപ്പ് തോന്നി. ഇടക്കിടക്ക് വിനിതയുടെ അത്ത എന്നെ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.
ബസ് ചെന്നൈയില്‍ നിന്ന് താംബരം എത്തിയതീടെ എന്റെ സൈഡില്‍ ഇരുന്നവന്‍ ജനല പൊക്കി വെച്ചു കാഴ്ച കാണാന്‍ തുടങ്ങി. അതോറ്റെ തണുത്ത കാറ്റ് വീശി എനിക്ക് തണുക്കാന്‍ തുടങ്ങി.. ഞാന്‍ പയ്യെ കൈ തുടക്കിടയില്‍ തിരുകിയിരിക്കാന്‍ തുടങ്ങി.
എന്നയ്യാ? ക്കൂളിര്‍താ? ചോദ്യം വിനിതയുടെ അത്തയുടെതാണ്.
ഞാന്‍ തണുത്തു വിറങ്ങലിച്ച് ഇരിക്കുന്നത് കണ്ടിട്ട് ദയതോന്നി വിളിച്ചതാവും
ഞാന്‍ അതേന്ന് തലയാട്ടി.
അവര്‍ വിനിതയോട് എന്തൊ പിശുപിശുക്കുന്നത് കേട്ടൂ. പിന്നെ സോഫിയയെ മുന്നിലെ സീറ്റിലേക്ക് മാറ്റിയിരുത്തി എന്നെ അവരുടെ സീറ്റില്‍ വന്നിരിക്കാനായിക്ഷണിച്ചു.
ബസ് ബൈപ്പാസില്‍ കയറുന്നതിനു മുന്‍പായി ചായ കുടിക്കാനായി നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിയിരുന്നു. ജനലിനരികില്‍ വിനിത, പിന്നെ അത്ത, പിന്നെ ഞാന്‍. വിനിതക്കടുത്തേക്ക് ഇരിക്കണമെന്നുണ്ടായിരുന്നു എങ്കിലും അത്തയുടെ മുഖം കണ്ടപ്പോള്‍ ഞാന്‍ വേണ്ട എന്നു തീരുമാനിച്ചു. വിനിത തന്റെ ഷാള്‍ എനിക്കും അത്തക്കുമായി പുതക്കാന്‍ തന്നു എന്നെ നോക്കി ചിരിച്ചു കൊണ്ട് അവള്‍ വാക്ക് മാന്റെ പാട്ടുകേട്ടു പുറത്തേക്കു കണ്ണൂം നട്ടിരുന്നു. അത്ത ഷാൾ എന്റെയും അത്തയുടേയും മുകളിലേക്കിട്ടിട്ട് സീറ്റിലേക്ക് ചാഞ്ഞിരുന്നു.
ബസ് എടുത്തത്തോടെ ഉള്ളിലെ ലൈറ്റെല്ലാം അണച്ചു ചെറിയ ലാമ്പുകള്‍ മാത്രമായി. അത്തയുടെ ശരിരത്തില്‍ തൊട്ടിരിക്കാന്‍ എനിക്ക് വല്ലായ്ക തോന്നി. ഞാന്‍ വിനിതയെ നോക്കി ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അത്ത കൂര്‍ക്കം വലിക്കുന്നത് കേട്ടു ഞാന്‍ അത്തയെ നോക്കി. തല ഇടത്തേ തോളിലേക്ക് ചരിച്ച് എന്റെ മുഖത്തിനടുത്ത് വച്ചിരിക്കുകയാണ്. മുല്ലപ്പൂ ചൂടിയിരിക്കുന്നതു കൊണ്ട് മുടിയുടെ മണം അറിയുന്നില്ല. ഇടക്ക് കാറ്റടിച്ചപ്പോൾ അത്തയുടേ മേൽ നിന്ന് ഷാൾ താഴേക്ക് വീണു. ഷാളിനടിയിൽ സാരിയും ശരിക്കായിരുന്നില്ല കിടന്നിരുന്നത്. നല്ല
💬 Comments
View all comments