Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി
പറ്റില്ല ചേച്ചി. ചേച്ചിക്ക് വേണമെങ്കിൽ നടന്നു പൊയ്ക്കോ.
ഹൈമേച്ചിക്കു മനസ്സിലായി... താൻ പെട്ടു !
രണ്ടു മൂന്ന് സെക്കന്റ് ചേച്ചി ആലോചിച്ചിരുന്നു.. എന്നിട്ട് ഇറങ്ങി ഒറ്റ നടത്തം അങ്ങ് വെച്ചു കൊടുത്തു. അങ്ങനെ ആ വിജനമായ വഴിത്താരയിലൂടെ കുറച്ചു ദൂരം നടന്നപ്പോഴേക്കും ചേച്ചിയുടെ മനസ്സിലേക്ക് പല ചിന്തകളും ഭീതിയായി വളർന്നു കേറി. ഇത്തരം ഒരു സ്ഥലത്തു ഒരു സ്ത്രീയായ തനിക്കു വന്നു ചേർന്നേക്കാവുന്ന അപകടങ്ങളെക്കുറിച്ചുള്ള ചിന്തകൾ കാട് കയറിയപ്പോൾ ചേച്ചിയുടെ നടത്തത്തിന്റെ സ്പീഡ് കുറഞ്ഞു. ചിലപ്പോൾ വല്ല മൃഗങ്ങളോ മറ്റോ തന്നെ ആക്രമിച്ചാലോ....? ആരെങ്കിലും തന്നെ കൊണ്ട് പോയി റാപ്പ് ചെയ്തു കൊന്നു കളഞ്ഞാലോ...? അതല്ലെങ്കിൽ അടിമയാക്കി പാർപ്പിച്ചാലോ...? വേശ്യാലയത്തിലേക്കു അയച്ചാലോ ...? ഞാനെങ്ങനെ എന്റെ മക്കളെയും ഭർത്താവിനെയും കാണും..?ഇതെല്ലം കൊണ്ട് തല പെരുത്ത് തല ചുറ്റി വീഴും എന്ന് ആയപ്പോൾ ചേച്ചി യാന്ത്രികമായി ഓട്ടോക്കടുത്തേക്കു തിരിഞ്ഞു നടക്കാൻ തുടങ്ങി. അവിടേക്കു ചെല്ലുന്തോറും ഹൈമചേച്ചിക്ക് തന്റെ മനസ്സിലുള്ള ഭാരം കുറഞ്ഞു വരുന്നതായി തോന്നി.
ചേച്ചി വിചാരിച്ചു.. ഇവന്റെ കാലു പിടിച്ചിട്ടാണെങ്കിലും ഒന്ന് റോഡ് വരെ എത്തിപ്പിക്കണം. റോട്ടിൽ എത്തി കഴിഞ്ഞാൽ തനിക്കു ആ ബോർഡ് കണ്ടയിടത്തേക്കു നടന്നു പോകാം. ഇവനും വേണമെങ്കിൽ ഇവിടെ തിരികെ വന്നു കിടക്കാമല്ലോ... ചേച്ചി സുനിലിന്റെ അടുത്ത് ചെന്ന് തന്റെ ആവശ്യം ഉണർത്തിച്ചു. നെഗറ്റീവ് ആയിരുന്നു മറുപടി. ചേച്ചിയുടെ കയ്യിൽ ഒരു നൂറു രൂപ ഉണ്ടായിരുന്നു. (അന്നത്തെ കാലത്തു നൂറു രൂപയ്ക്കു ഇന്ന് രണ്ടായിരത്തിന്റെ വിലയുണ്ട്) അത് കൊടുക്കാമെന്നു പറഞ്ഞു.... (അത് കൊടുത്തു കഴിഞ്ഞാൽ പിന്നെ ചേച്ചിയുടെ കയ്യിൽ നിസ്സാരം തുകയേ കാണൂ വീടെത്താൻ.. അതൊന്നും ചേച്ചി അപ്പൊഴാലോചിച്ചില്ല) എങ്കിലും കൊടുക്കാമെന്നു പറഞ്ഞു...സമ്മതിച്ചില്ല...കയ്യിലെ മോതിരം കൊടുക്കാമെന്നു പറഞ്ഞു..മാല ഊരി കൊടുക്കാമെന്നു പറഞ്ഞു.(അത് രണ്ടും മുക്കായിരുന്നു. ഗുരുവായൂർ പോലുള്ള സ്ഥലത്തേക്കൊക്കെ പോകുമ്പോൾ...അതും ബസിൽ ഒക്കെ - ചേച്ചി മുക്ക് പണ്ടങ്ങൾ ആണ് ധരിക്കാറുള്ളത്. ചേച്ചി ആരാ മോള്) എന്തെങ്കിലുമാകട്ടെ... അതിനും ആ തായോളി സമ്മതിച്ചില്ല. ഒന്നും സമ്മതിക്കാതെ വന്നപ്പോൾ ചേച്ചി അവസാനത്തെ അടവെടുത്തു... കരച്ചിൽ..ഓട്ടോയുടെ പുറത്തു തല വെച്ച് ചേച്ചി വിങ്ങി വിങ്ങി കരയാൻ തുടങ്ങി.
💬 Comments
View all comments