0%

Chapter Title : ലൈഫ് ഓഫ് ഹൈമചേച്ചി 5

Author : Robin Hood Read All Parts 166

പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു തരിപ്പ് അവള്ടെ ഉള്ളിലൂടെ പാഞ്ഞു പോയി. എങ്കിലും ഗൗരവം ഒട്ടും കുറക്കാതെ ഹൈമ മേലാൽ ഇതാവർത്തിക്കരുത്...ഇതവണത്തേക്കു ക്ഷമിച്ചിരിക്കുന്നു എന്ന് അവനെ താക്കീതു ചെയ്തു. " പാവം ചെക്കനല്ലേ...നന്നായിട്ടു പേടിക്കും. ആ കാരണവന്മാരുടെ ഏക പ്രതീക്ഷ ഇവനല്ലേ...അത് കൊണ്ട് ഇപ്പ്രാവശ്യം ക്ഷമിച്ചേക്കാം"; ഇതായിരുന്നു ഹൈമ ചിന്തിച്ചത്. എന്തായാലും അന്ന് തന്നെ ഹൈമ വെന്റിലേറ്ററിന്റെ അളവെടുത്തു.ആ അളവിൽ സന്ദീപിനെക്കൊണ്ട് തന്നെ ടൗണിലെ മരക്കമ്പനിയിൽ നിന്നും ഒരു തേക്കിൻ പലക വാങ്ങിപ്പിച്ചു അത് വെന്റിലേറ്ററിൽ ആണിയടിച്ചുറപ്പിച്ചു മറച്ചിട്ടേ ഹൈമക്ക് സമാധാനം ആയുള്ളൂ. പകൽ മുത്തശ്ശിയോടൊപ്പം സമയം ചിലവഴിച്ചപ്പോൾ ഹൈമ സന്ദീപിനെക്കുറിച്ചും നെബീലിനെക്കുറിച്ചും ചോദിച്ചു മനസ്സിലാക്കി. രണ്ടു പേരും ഇപ്പോൾ ഇണ പിരിയാത്ത കൂട്ടുകാരാണ്. നബീൽ സന്ദീപിനെക്കാൾ നാല് വയസ്സ് മൂപ്പു കൂടുതൽ ഉള്ളതാണ്.(സന്ദീപിന് പതിനാലും നെബീലിന് പതിനെട്ടും). തോറ്റു തോറ്റു സന്ദീപിനോടൊപ്പം എത്തിയതാണ്. പക്ഷെ സന്ദീപിനോടൊപ്പം കൂടിയതിനു ശേഷം അവൻ പഠനത്തിൽ മെച്ചപ്പെട്ടു. ഇപ്പോൾ രണ്ടു പേരും നല്ല പഠിപ്പാണ്. തറവാട്ടുപറമ്പിന്റെ ഒരു വശത്തായി ഒരു കുളമുണ്ട്. പണ്ടുകാലത്തു തറവാട്ടിലെ അംഗങ്ങൾ കുളിക്കാൻ ഉപയോഗിച്ചിരുന്നത്. ചുറ്റും പടവുകളും മറപ്പുരയും ഒക്കെയുള്ള ഒരടിപൊളി കുളം. കാര്യം ഇപ്പോൾ ആരും ഉപയോഗിക്കുന്നില്ലെങ്കിലും...അവിടെ ഇരുന്നാണ് അവരുടെ പഠനവും പരിപാടികളുമൊക്കെ. ഇതിനിടയിൽ അവിടുണ്ടായിരുന്ന പുറം പണിക്കു വരുന്ന നാണിത്തള്ള പറഞ്ഞു അവിടെ അവർക്കു ചില്ലറ കള്ളു കുടിയും സിഗരറ്റു വലിയും അത് പോലെ വേറെ ചില പരിപാടികളും ഉണ്ടെണ്ടെന്നു...എന്നാൽ മുത്തശ്ശി പറഞ്ഞു അതെല്ലാം നാണിത്തള്ളയുടെ തോന്നലാണെന്ന്. "പിള്ളേര് ചിലപ്പോ ചില കുരുത്തക്കേടുകളൊക്കെ ചെയ്തെന്നിരിക്കും...പക്ഷെ നീ പറഞ്ഞ പോലൊന്നും ഉണ്ടാവില്ല..." മുത്തശ്ശി നാണിത്തള്ളയോട് പറഞ്ഞു. എന്തായാലും അവരെ ഒന്ന് നിരീക്ഷിക്കേണ്ടതാണെന്നു ഹൈമ മനസ്സിൽ തീരുമാനമെടുത്തു. ആ തീരുമാനത്തിന് ആക്കം കൂട്ടുന്ന ഒരു സംഭവം അന്ന് വൈകുന്നേരമുണ്ടാവുകയും ചെയ്തു. കാലത്തെ അമ്പലത്തിൽപ്പോക്കു സന്ദീപിന്റെ വീട്ടിൽപോയി ഭീഷണിപ്പെടുത്താനും മറ്റുമായി നടന്നത് കൊണ്ട് മുടങ്ങിയത് കാരണം ഹൈമ അന്ന് വൈകിയിട്ടായിരുന്നു അമ്പലത്തിൽ പോയത്. ഒന്ന് തൊഴുതു പ്രാർത്ഥിച്ചിട്ടു വീട്ടിൽ പോകുകയായിരുന്നു അവർ. വീട്ടിലേക്കുള്ള വഴിയില ഒരു പാടവും കഴിഞ്ഞു കാട് പിടിച്ചു കിടക്കുന്ന ഒരു പറമ്പുണ്ടായിരുന്നു. അവിടെ നിന്നും പെട്ടന്നൊരാൾ തന്റെ

💬 Comments

View all comments