Chapter Title : മാധവിയുടെ മാതൃത്വവും മകന്റെ സമർപ്പണവും 3 [സിൽക്ക് സ്മിതയുടെ ആരാധകൻ]
വീണു കിടക്കുന്ന ഗിരിയുടെ മൃതൃദേഹവും ഇരു കവിളിലും ക്രൂരമായി മർദ്ദനമേറ്റ മാധവിയുടെ തളർന്ന മുഖവും കണ്ടു. മാധവിയോട് ഒന്നും കേൾക്കാൻ അയാൾക്ക് മനസ്സ് വന്നില്ല. തന്റെ സന്ധ്യ ചേച്ചിയെ പോലെ പാവപ്പെട്ട ഒരു സ്ത്രീയാണ് മാധവിയും. ഇയാൾ കിഴവനായി എന്നത് പ്രവൃത്തിയിൽ ഇല്ല എന്നുള്ളത് പാവപ്പെട്ട എ സ്ത്രിയുടെ നീര് വിങ്ങിയ മുഖം കാണുമ്പോ മനസിലാക്കുന്നുണ്ട്. അയാൾ വിഷ്ണുവിന് നേരെ തിരിഞ്ഞു. "വിഷ്ണു നമുക്ക് അങ്ങോട്ടേക്ക് ഒന്ന് മാറി നിൽക്കാം " വിഷ്ണുവിനെയും കൊണ്ട് പുറത്തു നടക്കുന്നതിനിടയ്ക്ക് മറ്റു പോലീസുകാരോട് മറ്റെല്ലാ ഫോര്മാലിറ്റീസും പൂർത്തിയാക്കാൻ അയാൾ പറഞ്ഞു.മുറ്റത്തിറങ്ങി. മുറ്റത്തു നിന്നിരുന്ന തെങ്ങിൻ ചുവട്ടിലേക്ക് നടന്നു സജീവ് ചോദിച്ചു " വിഷ്ണു എന്താണ് ശെരിക്കും നടന്നത്???" വിഷ്ണു മുഖം കുനിച്ചു. "അത് സർ...." "വിഷ്ണു , ഒരു കാര്യം നേരത്തെ പറയാം. ദയവു ചെയ്ത ഫോൺ വിളിച്ചപ്പോ നീ പറഞ്ഞ കഥ വീണ്ടും എന്നോട് പറയരുത്." വിഷ്ണുവിന്റെ മുഖം വലിഞ്ഞു മുറുകി. അവൻ സജീവന്റെ മുഖത്തേക്ക് ഒരു കനിവിനായി നോക്കി "ആരാണ് വിഷ്ണു? അമ്മയാണോ? അതോ നീയാണോ?" "ഞാനാണ് സാറേ, അമ്മയുടെ മുഖം കണ്ടോ സർ. മുഖത്തു മാത്രമല്ല ആ ദേഹം മുഴുവനുണ്ട്. ഞാൻ ഇന്ന് വന്നതേയുള്ളു സാറേ. എന്റെ മുന്നിൽ വച്ച് കണ്ടപ്പോ സഹിച്ചില്ല..." വിഷ്ണു പൊട്ടി കരഞ്ഞു. കണ്ണുകൾ തുടച്ചു ആത്മനിയന്ത്രണം വരുത്തി അവൻ തുടർന്ന് " അമ്മയെ രക്ഷിക്കാൻ അയാളെ ഒന്ന് പിടിച്ചു മാറ്റണം എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ, പക്ഷെ ..." അവൻ കൈപ്പത്തിയിലേക്ക് മുഖം പൊത്തി. "അപ്പൊ അയാൾ കാൽ വഴുതി വീണു മരിച്ചതാണ് ല്ലേ?" "സർ???????" "അതെ ഡോ. മാധവി എന്റെ സന്ധ്യയെക്കാൾ ഇളപ്പമാണ്. എനിക്കറിയാം. ഇങ്ങനെ നടക്കണം എന്നാകും വിധി." "സർ... ഞാൻ...." "നീ പോകുകയല്ലേ? ഒരാഴ്ച മതിയാകും ഫോര്മാലിറ്റീസ് ഒക്കെ തീർക്കൻ. പിന്നെ ഈ കാണുന്ന സ്വത്തുക്കൾ ഒക്കെയും നിനക്കാണ്. പാലമാറ്റം ഫിനാൻസ് പാലമറ്റം ജൂവലറീസ് .." "വേണ്ട സാറേ , എല്ലാം പാവപ്പെട്ട അനാഥർക്കും നല്കണം. ഒരൊറ്റ പൈസ ഞങ്ങൾക്ക് വേണ്ട. അമ്മയെ പോറ്റാനുള്ള പൈസ എന്റെ കയ്യിലുണ്ട്"
💬 Comments
View all comments