മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]
കാറിൽ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ഞാൻ ജനലിലൂടെ പുറത്തേക്കുനോക്കി, രമിതയുടെ ക്യൂട് മുഖം മാത്രമായിരുന്നു മനസ്സിൽ. അവൾക്കെന്തായാലും എന്നെ ഇഷ്ടപ്പെടില്ല എന്നോർത്തുകൊണ്ടു ഞാൻ അവളെ മറക്കാൻ വേണ്ടി ശ്രമിച്ചു, മുഖത്തൊരു ചിരിയും ഒട്ടിച്ചു വെച്ചുകൊണ്ട് ഞാൻ പിറകിലിരിക്കുന്ന ശിൽപയെ നോക്കി. വീട്ടിലെത്തിയിട്ടും അമ്മ എന്നോട് ഇഷ്ടായോ എന്നൊക്കെ ചോദിച്ചു. ഞാൻ വിശ്വസിച്ചിരുന്നു, അവൾക്കെന്നെ ഒരിക്കലും ബോധിക്കില്ല എന്ന്, അതുകൊണ്ട് തന്നെ അമ്മയോട് ഞാൻ വിഷമിപ്പിക്കാതെ ഇരിക്കാൻ ഇഷ്ടമായി എന്നും പറഞ്ഞു. //// കാലത്തു 5 മണിക്കാണ് സാധാരണ ഞാൻ വീട്ടിൽ നിന്നുമിറങ്ങുക,അതിൻ പ്രകാരം തിങ്കളാഴ്ച ഞാനിറങ്ങി. 5:30 ആവുമ്പോ ട്രെയിനിൽ കയറാം സാധാരണ സ്ലീപ്പർ ടിക്കറ്റ് എടുത്താണ് ഞാൻ, കയറുക അപ്പർ ബിർത്തിൽ കിടന്നുറങ്ങും ആലുവ എത്തുമ്പോ ഉറക്കം എണീക്കും. ഇന്നും പതിവുപോലെ ഞാൻ കയറി കാലിയായുള്ള സീറ്റ് തപ്പി മുന്നോട്ടേക്ക് നടന്നു, ഞാൻ കയറിയ കമ്പാർട്മെന്റിൽ ഒരിത്തിരി തിരക്കുണ്ടായിരുന്നു. ഞാനതുകൊണ്ട് പുറത്തേക്ക് നടന്നിട്ട് അടുത്ത കമ്പാർട്മെന്റിൽ ചെന്നു കയറാമെന്നു തീരുമാനിച്ചു. അകത്തേക്ക് കയറി രണ്ടാമത്തെ കൂപ്പയിൽ എത്തിയപ്പോൾ ഒരുപെൺകുട്ടി എന്നെനോക്കി ചിരിച്ചുകൊണ്ട് കൈ വീശി. പക്ഷെ എനിക്കാളെ സത്യമായിട്ടും മനസിലായില്ല. ഒന്നാമത് ഇരുട്ടാണ്, പിന്നെ എന്നെ നോക്കി കൈ വീശാനും മാത്രം ഇതാരാണ് എന്ന് ഞാനോർത്തു. ഒരല്പം വിയേർഡ് സീൻ ആയതുകൊണ്ട് ഞാൻ മുന്നോട്ട് തന്നെ നടന്നു, മുകളിൽ കയറാൻ പറ്റാത്തത് കൊണ്ട് താഴെ തന്നെ ഇരുന്നുറങ്ങാമെന്നു ഞാനും തീരുമാനിച്ചു. അങ്ങനെ സീറ്റിൽ ഇരുന്നു, ബാഗ് മടിയിൽ വെച്ചു അതിനെ കെട്ടിപിടിച്ചു ഞാൻ കണ്ണൊന്നടച്ചതും, ഒരു പെൺകുട്ടിയുടെ മുഖമെന്റെ മനസ്സിൽ തെളിഞ്ഞു. അർപ്പിത. അയ്യോ! അവളാണോ… കണ്ണ് ഞാൻ തുറന്നു, ശേ….അവളുടെ മുഖം വീണ്ടുമെന്റെ മനസിലേക്ക് വന്നതും ബാഗും എടുത്തുകൊണ്ട് മുന്നിലേക്ക് തന്നെ ഞാൻ നടന്നു. അവൾ അവിടെ പുറത്തേക്കുള്ള ജനലിൽ നോക്കി ഇരിപ്പാണ്. മഴചാറുന്നുണ്ട്, ഞാൻ അവളുടെ അടുത്തിരിക്കുന്ന ഒരു പയ്യനോട് ഇച്ചിരി നീങ്ങാമോ എന്ന് പറഞ്ഞപ്പോൾ അവനെന്നെ മൈൻഡ് ചെയ്തില്ല. സൊ ഞാൻ അവളുടെ ഓപ്പോസിറ് സീറ്റിൽ വെച്ചിരുന്ന ഒരളുടെ ബാഗ് എടുത്തു മുകളിലേക്ക് വെച്ചു. ഞാൻ സീറ്റിൽ ഇരുന്നുകൊണ്ട് അർപ്പിതയെ തന്നെ നോക്കി. ചെറു മഴയിൽ ജനലിലൂടെ അവളുടെ മുഖത്തേക്ക് ചാറൽ തെറിച്ചതും അവളെ തന്നെ നോക്കിയിരിക്കുന്ന എന്റെ മുഖം അവളുടെ കണ്ണിൽ പതിഞ്ഞു. “മോഹിത് ഏട്ടാ…” അവളുടെ കുഞ്ഞു കുട്ടികളുടെ പോലുള്ള ശബ്ദത്തിൽ എന്നെ വിളിച്ചു. അവളുടെ കണ്ണിൽ വല്ലാത്തൊരാകാംഷ നിഴലടിച്ചു. “അർപ്പിത..സോറി മോളെ, ഞാൻ പെട്ടന്ന്, എനിക്ക് മനസിലായില്ല..സോറി” “ഇറ്റ്‌സ് ഒക്കെ….ഏട്ടൻ പുറത്തുന്നു നടന്നു പോകുന്നത് ഞാൻ ജസ്റ്റ് കണ്ടു, ഇങ്ങോട്ടേക്ക് വരുമെന്നു എക്സ്പെക്റ്റ് ചെയ്തില്ല.” “അർപ്പിത എങ്ങോട്ടാ.” “കൊച്ചിലേക്കാണ്…ഏട്ടാ, സെക്കൻഡ് ടൈം പോകുകയാണ്. ഐസിസി ബാങ്കിൽ ജോലി കിട്ടി. ചെന്നൈ അല്ലെങ്കിൽ കൊച്ചി ആയിരുന്നു ലൊക്കേഷൻ ഞാൻ
💬 Comments
View all comments