Chapter Title : മാതാ പുത്ര PART_012 [ഡോ. കിരാതൻ]
കാർ സ്‌കൂളിന്റെ കോബൗണ്ടിന്റെ പുറത്തേക്ക് ഓടിക്കുബോൾ മാധവന്റെ മനസ്സിൽ വല്ലാത്ത കനം കൂടുന്നുണ്ടായിരുന്നു. റിവ്യൂ മീറ്ററിലൂടെ റിൻസിയുടെ കണ്ണുകൾ തന്നെ മാത്രം ഉറ്റുനോക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.
മനസ്സിലെ വിങ്ങൽ അടക്കി വച്ച് മാധവൻ കാറിനെ പായിച്ചു. സത്യത്തിൽ ഇനി നടക്കുമോ ഇല്ലയോ എന്നറിയാത്ത ആശ വെറുതെ റിൻസിക്ക് കൊടുക്കുന്നത്. അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ !!!!".
മാധവൻ കാറിന്റെ ആക്സലേറ്ററിൽ ആഞ്ഞമർത്തി.
അന്നേരമാണ് മാധവന്റെ ഫോൺ ശബ്‌ദിച്ചത്. സ്‌ക്രീനിൽ അമ്മ എന്ന വാക്കുകൾ തേഞ്ഞു വന്നു.
".... അമ്മേ പറയൂ .... സുഖമായിരുന്നോ ????".
"..... സുഖമായിരിക്കുന്നു മോനേ ..... നീയോ ????".
"..... ഇങ്ങനെ പോകുന്നു അമ്മേ ....".
മേരിയെയും റിൻസിയെയും റെസിഡൻഷ്യൽ സ്‌കൂളിൽ ആക്കിയകാര്യം സീതാലക്ഷ്മിയോട് അവൻ പറയാൻ തുടങ്ങി. മനസ്സിൽ വല്ലാതെ വിങ്ങി നിൽക്കുന്ന സംസാരവും വണ്ടിയോടിക്കലും ഒരുമിച്ച് നടക്കില്ലായെന്ന് കണ്ടവൻ വഴിയുടെ അരികിൽ വണ്ടി നിർത്തി. കാര്യങ്ങൾ വിശദമായി അവൻ അമ്മയോട് പറഞ്ഞു. എല്ലാം ശ്രദ്ധാപൂർവ്വം ശ്രവിച്ച സീതാലക്ഷ്മി ചെറുതായി നിശ്വസിച്ചു.
"...... നീയൊരു യാത്രക്കുള്ള ഒരുക്കമല്ലായിരുന്നോ .... ഇവരെ കണ്ട മുട്ടിയില്ലായിരുന്നെങ്കിൽ നീയിപ്പോൾ യാത്രയിലാകുമായിരുന്നല്ലേ ????".
"... ഉം ....".
".... ഇപ്പോൾ നീ കാറിലല്ലേ .... ഇഷ്ടമുള്ളൊടത്തേക്ക് വണ്ടി വിട്ടോ .... നിനക്ക് മതിയാകുന്നത് വരെ നീ ഇഷ്ടമുള്ളയിടത്തോക്കെ താമസിച്ച് യാത്ര ചെയ്യ് ..".
മാധവന് അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അത്ഭുതവും ആശ്ചര്യവും ഒരുമിച്ച് വന്നു. സത്യത്തിൽ അവന് ഒരു യാത്രയുടെ ആവശ്യകത തീകെട്ടി നിന്നിരുന്നു. അമ്മയുടെ ആത്മവിശ്വാസം നൽകുന്ന വാക്കുകൾ അവനിൽ പുതിയൊരു ഉണർവ് നൽകി.
കാർ അവൻ അടുത്ത സംസ്ഥാനത്തേക്ക് നീളുന്ന രാജ്യപാതയിലേക്ക് തിരിച്ച് വിട്ടു.
പുതിയൊരു ജീവിതം വെട്ടിപ്പിടിക്കാണെന്നൊരു വെമ്പലോടെ ......
------------------------------------------------------------------------------
ഓരോ സംസ്ഥാനങ്ങളുടെ വൈവിധ്യങ്ങൾ അടുത്തറിഞ്ഞുള്ള യാത്ര ഏകദേശം മൂന്ന് മാസങ്ങൾ കഴിഞ്ഞിരുന്നു. ലീവിന്റെ നീളം കൂട്ടിക്കൊണ്ട് ഓരോ മെയിൽ മേലധികാരിക്കയാക്കുബോഴും അവന് ഇനിയും ദൂരങ്ങൾ താണ്ടാനുള്ള വെഗ്രതയായിരുന്നു. ഇടക്കിടെയുള്ള സീതാലക്ഷ്മിയുടെ അന്വേഷണങ്ങളിൽ അമ്മക്ക് സന്യാസ ജീവിതം താല്പര്യമുള്ളത് പോലെ അവന് തോന്നി.
ഒഡീസയിൽ നിൽക്കുന്ന നേരത്താണ് അവന് സീതാലക്ഷ്മിയോട് അതിനെ കുറിച്ച് ചോദിക്കാൻ ധൈര്യമുണ്ടായത്.
"...... ഞാനിപ്പോൾ ഒഡീസയിലാണ് .... ഇവിടെ ഒരു ജഗന്നാഥ ക്ഷേത്രമുണ്ട് ... അമ്മക്ക് കാണാൻ താൽപ്പര്യമുണ്ടോ ????".
"....... ഉണ്ട് ...".
സീതാലക്ഷ്മിയുടെ സ്വരം ഉറച്ചതായിരുന്നു. സത്യത്തിൽ അങ്ങനെ മകൻ ചോദിച്ചതിൽ അവൾക്ക് അതിയായ സന്തോഷം തോന്നുകയും ചെയ്തു.
💬 Comments
View all comments